FootballNewsSports

സൗദി പ്രോ ലീഗില്‍ അല്‍ നസ്‌റിന് തോല്‍വി; ഗാലറിയിൽ മെസ്സി വിളി, രോഷത്തില്‍ വെള്ളക്കുപ്പി ചവിട്ടി റൊണാൾഡോ- വിഡിയോ

റിയാദ്: സൗദി പ്രോ ലീഗിൽ പോർച്ചുഗീസ് സൂപ്പർ‌ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കളിച്ചിട്ടും അൽ– ഇത്തിഹാദിനെതിരെ അൽ– നസർ ക്ലബിന് തോൽവി. എതിരില്ലാത്ത ഒരു ഗോളിനാണു ഇത്തിഹാദിന്റെ വിജയം. അൽ നസറിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിനു ശേഷം രോഷത്തോടെയാണ് റൊണാൾഡോ ഗ്രൗണ്ട് വിട്ടത്. മത്സരത്തിലുടനീളം അർജന്റീന സൂപ്പർ താരം ലയണൽ‌ മെസ്സിയുടെ പേര് ഉറക്കെ വിളിച്ചാണ് ഇത്തിഹാദ് ആരാധകർ റൊണാൾഡോയെ നേരിട്ടത്.

ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ കളി തീരാന്‍ 10 മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോള്‍ റൊമാരീഞ്ഞോ ആണ് അല്‍ എത്തിഹാദിന്‍റെ വിജയ ഗോള്‍ നേടിയത്.പന്തടക്കത്തിലും പാസിംഗിലും അല്‍ നസ്‌റിനെ നിഷ്ടപ്രഭമാക്കിയാണ് അല്‍ എത്തിഹാദ് വിജയം നേടിയത്. ജയത്തോടെ സൗദി പ്രോ ലീഗില്‍ അള്‍ നസ്റിനെ പിന്തള്ളി 20 കളികളില്‍ 47 പോയന്‍റുമായി അല്‍ എത്തിഹാദ് പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി. 20 കളികളില്‍ 46 പോയന്‍റുള്ള അല്‍ നസ്ര്‍ രണ്ടാം സ്ഥാനത്താണ്. 43 പോയന്‍റുള്ള അല്‍ ഷബാബ് ആണ് മൂൂന്നാമത്.

കളി കഴിഞ്ഞു മടങ്ങിയ റൊണാൾഡോ ഗ്രൗണ്ടിന്റെ ഒരു ഭാഗത്തുണ്ടായിരുന്ന കുടിവെള്ളത്തിന്റെ കുപ്പികൾ രോഷത്തോടെ തട്ടിത്തെറിപ്പിച്ചു. മത്സരത്തിനു ശേഷം റൊണാൾഡോയെ കളിയാക്കിക്കൊണ്ട് ഇത്തിഹാദ് ‘റൊണാൾഡോ എവിടെ?’ എന്നാണു ട്വീറ്റ് ചെയ്തത്. നിരാശപ്പെടുത്തുന്ന മത്സര ഫലമാണിതെന്നും അടുത്ത മത്സരങ്ങളിലാണു ഇനി ശ്രദ്ധയെന്നും റൊണാൾഡോ കളിക്കു ശേഷം ട്വീറ്റ് ചെയ്തു.

സീസണിൽ അൽ നസറിന്റെ രണ്ടാം തോൽവിയാണിത്. അവസാനം നടന്ന രണ്ട് മത്സരങ്ങളിലും ഗോളടിക്കാൻ റൊണാൾഡോയ്ക്കു സാധിച്ചിരുന്നില്ല. ആദ്യ പകുതിയിൽ റൊണാൾഡോ മികച്ചൊരു ഷോട്ട് എടുത്തെങ്കിലും ഇത്തിഹാദിന്റെ ഗോള്‍ കീപ്പർ മാർ‌സെലോ ഗ്രോഹെ പന്തു സേവ് ചെയ്തു. ബ്രസീലിയൻ സ്ട്രൈക്കർ റൊമാരീഞ്ഞോയുടെ ഗോളിലാണ് ഇത്തിഹാദ് മുന്നിലെത്തിയത്. ജയത്തോടെ അൽ നസറിനെ പിന്നിലാക്കി അൽ ഇത്തിഹാദ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്കെത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button