KeralaNews

വാഗമണിലെ നിശാ പാർട്ടി; ബ്രിസ്റ്റിക്ക് വേണ്ടി ഇടപെട്ടത് കൊച്ചിയിലെ പ്രമുഖ നടൻ

വാഗമൺ ക്ലിഫ് ഇൻ റിസോർട്ടിലെ ലഹരി നിശാ പാർട്ടിക്കിടെ അറസ്റ്റിലായ മോഡൽ ലഹരി കടത്തിലെ മുഖ്യകണ്ണിയെന്ന് വിവരം. കേസിലെ ഒമ്പതാം പ്രതിയും നടിയുമായ ബ്രിസ്‌റ്റിയെ റിമാൻഡ് ചെയ്യുന്നത് ഒഴിവാക്കാൻ കൊച്ചിയിൽ നിന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥനും, മലയാളത്തിലെ പ്രമുഖ സിനിമാ നടനും ഇടപെട്ടതായി സൂചന.

അന്വേഷണം ശക്തമായതോടെയാണ് ജാമ്യത്തിൽ വിട്ട ബ്രിസ്റ്റിയെ പൊലീസ് വീണ്ടും കസ്റ്റഡിയിലെടുത്ത് റിമാൻഡ് ചെയ്തത്. വില്ലൻ വേഷങ്ങളിലൂടെ പ്രക്ഷകർക്ക് പരിചിതനായ ഇദ്ദേഹത്തിന് ബ്രിസ്റ്റിയുമായി അടുത്ത സൗഹൃദമുണ്ടെന്നും, പൊലീസിലെ സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടുത്താനായിരുന്നു ശ്രമിച്ചതെന്നുമാണ് റിപ്പോർട്ടുകൾ.

കൂടാതെ വാഗമണിലെ പാർട്ടിയിൽ സിനിമാമേഖലയിലെ ചിലർ പങ്കെടുക്കുമെന്ന് നേരത്തെ വിവരം ലഭിച്ചിരുന്നെങ്കിലും ഇവരാരും എത്തിച്ചേർന്നിരുന്നില്ല. സിനിമാ, സീരിയൽ രംഗത്തുള്ളവരെ ബ്രിസ്റ്റി സ്ഥലത്തെത്തിച്ചിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. യുവനടന്മാർ അടക്കമുള്ളവരും സംശയത്തിന്റെ നിഴലിലാണുള്ളത്.

മോഡലിങ് രംഗത്ത് സജീവമായിരുന്ന ഇവരാണ് പാർട്ടിയിലേക്ക് യുവാക്കളെ ആകർഷിക്കുന്നത്. സിനിമാ, സിരിയൽ രംഗത്തുള്ളവരേയും ഇവർ നിശാ പാർട്ടികളിൽ പങ്കെടുപ്പിച്ചിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വാഗമണിൽ നടത്തിയതിനു സമാനമായ നിശാപാർട്ടികൾ മൂന്നാറിലും കൊച്ചിയിലും ഇക്കൂട്ടർ നടത്തിയിരുന്നതായി സൂചനയുണ്ട്. അന്വേഷണം ശക്തമാക്കി ഉദ്യോഗസ്ഥർ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button