24.6 C
Kottayam
Friday, June 5, 2026

ഇരയുടെ പേര് വിജയ് ബാബു വെളിപ്പെടുത്തിയത് ദൗര്‍ഭാഗ്യകരം; ‘അമ്മ’യില്‍ പുരുഷാധിപത്യം: അർച്ചന കവി

Must read

കൊച്ചി : നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെയുള്ള പീഡനക്കേസില്‍ പ്രതികരണവുമായി അര്‍ച്ചന കവി രംഗത്ത്. താര സംഘടനയായ അമ്മയില്‍ പുരുഷാധിപത്യമുണ്ടെന്ന് നടി പറഞ്ഞു . അമ്മ സംഘടന മുന്‍കാല അനുഭവങ്ങളില്‍ നിന്ന് ഒന്നും പഠിച്ചിട്ടില്ലെന്നും അര്‍ച്ചന കവി കൂട്ടിച്ചേര്‍ത്തു .

ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത് ആദ്യമായല്ല. എന്നാല്‍ അമ്മ അതില്‍ നിന്നൊന്നും പഠിച്ചിട്ടില്ല. എനിക്ക് അങ്ങനെയാണ് തോന്നുന്നത്. നടിയെ പീഡിപ്പിച്ച സംഭവത്തില്‍ ഇരയുടെ പേര് വിജയ് ബാബു വെളിപ്പെടുത്തിയത് ദൗര്‍ഭാഗ്യകരമാണ്. അതുപോലെ ഇപ്പോള്‍ നടക്കുന്ന സംഭവവികാസങ്ങളും. എനിക്ക് കഴിഞ്ഞ ദിവസം ദുരനുഭവം ഉണ്ടായെങ്കിലും പൊലീസിലും സിസ്റ്റത്തിലും വിശ്വാസമുണ്ടെന്ന് അര്‍ച്ചന കവി പറഞ്ഞു.

, കേരള പൊലീസില്‍ നിന്നും നേരിട്ട മോശം അനുഭവത്തെ കുറിച്ച് കഴിഞ്ഞ ദിവസം അര്‍ച്ചന കവി രംഗത്തെത്തിയിരുന്നു. കേരള പൊലീസ് വളരെ മോശമായാണ് പെരുമാറിയതെന്നും സുരക്ഷിതമായി തനിക്ക് തോന്നിയില്ലെന്നും നടി വ്യക്തമാക്കിയിരുന്നു. താരം തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കിട്ട സ്റ്റോറിയിലാണ് മോശം അനുഭവം കുറിച്ചിരിക്കുന്നത്.

- Advertisement -

ഒരു ഓട്ടോയില്‍ സ്ത്രീകള്‍ മാത്രമായി യാത്ര ചെയ്തു വരുമ്പോഴായിരുന്നു സംഭവം. ഇവരെ തടഞ്ഞു നിര്‍ത്തി പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു്. വളരെ മോശമായാണ് അവരുടെ പെരുമാറ്റം ഉണ്ടായതെന്ന് അര്‍ച്ചന കവി പറയുന്നു. തനിക്കൊരിക്കലും സുരക്ഷിതമായി തോന്നിയെന്നും അര്‍ച്ചന കവി പറയുന്നു. തന്റെ വീട്ടിലേക്ക് പോവുകയാണെന്ന് പൊലീസിനോട് വ്യക്തമാക്കിയതാണ്. എന്നാല്‍, എന്തിനാണ് വീട്ടിലേക്ക് പോകുന്നത് എന്നാണ് പൊലീസ് തിരിച്ചു ചോദിച്ചത് എന്നും വ്യക്തമാക്കി. കേരള പൊലീസ്, ഫോര്‍ട്ട് കൊച്ചി എന്നീ ഹാഷ്ടാഗിലാണ് പോസ്റ്റ് പുറത്തു വന്നിരിക്കുന്നത്.

- Advertisement -

തികച്ചും വ്യക്തിപരമായ ചോദ്യങ്ങള്‍ ചോദിച്ചെന്നും വളരെ പരുഷമായി സംസാരിച്ചെന്നും അര്‍ച്ചന കവി പറയുന്നു. ലൈംഗിക തൊഴിലാളികളോട് സംസാരിക്കുന്ന പോലെയാണ് അവര്‍ സംസാരിച്ചത്. സംസാരിക്കുന്ന പോലെയാണ് പൊലീസ് പെരുമാറിയത് . രാത്രി കാര്യങ്ങള്‍ തിരക്കുന്നതില്‍ തനിക്ക് ബുദ്ധിമുട്ടൊന്നുമില്ല . പക്ഷേ, അതിനൊരു രീതിയുണ്ട്. എന്നാല്‍ പൊലീസില്‍ നിന്നും ഉണ്ടായത് അസ്വസ്ഥപ്പെടുത്തുന്ന അനുഭവമാണെന്ന് അര്‍ച്ചന പറഞ്ഞു. പൊലീസില്‍ പരാതിപ്പെടുന്നില്ലെന്നും അര്‍ച്ചന വ്യക്തമാക്കി .

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week