27.6 C
Kottayam
Thursday, June 4, 2026

പുലർച്ചെ പെരുമഴയിൽ അപകടം,സഹായിക്കാൻ ആരുമെത്തിയില്ല, കണ്ണിൽ ചോരയില്ലാത്ത നാട്ടുകാർ

Must read

ചെന്നിത്തല:ദയനീയമായിരുന്നു ആ കാഴ്ച. വാഹനാപകടത്തിൽപ്പെട്ട് ഡ്രൈവറുടെകാബിനിൽ ഒടിഞ്ഞകാലുമായി എന്നെ രക്ഷിക്കണേ എന്നു നിലവിളിക്കുന്ന യുവാവ്. ദേഹമാസകലം ചോരയാണ്. പെരുമഴയും. സമയം പുലർച്ചേ 4.50. തുടർന്നുണ്ടായത് ഇപ്പോഴും വിശ്വസിക്കാനാകാത്ത അനുഭവങ്ങൾ.

ശനിയാഴ്ച പുലർച്ചേ ആലപ്പുഴയിലെ ഓഫീസിൽനിന്നു ജോലികഴിഞ്ഞു മടങ്ങുകയായിരുന്നു. ഹരിപ്പാട്ട് വാഴക്കൂട്ടം കടവിനുസമീപം റോഡിൽ മഴക്കോട്ടു ധരിച്ച ഒരു ചെറുപ്പക്കാരൻ സ്കൂട്ടറിനു കൈകാണിച്ചു. അവിടെ അപകടമുണ്ടായിക്കിടക്കുന്ന ടെമ്പോവാനിൽ കുടുങ്ങിയ ഒരാൾ മരണഭീതിയോടെ നിലവിളിക്കുന്നു. പലരോടും താനിതുപറഞ്ഞിട്ട് ആരും സഹായിക്കാതെപോയെന്ന് കൈകാട്ടി വാഹനം നിർത്തിച്ച ചെറുപ്പക്കാരൻ പറഞ്ഞു.

അപകടം സംഭവിച്ച വാഹനത്തിനടുത്തുപോയി നോക്കിയപ്പോൾ നടുക്കുന്ന കാഴ്ചയായിരുന്നു. ഒരു കലുങ്കിന്റെ ഭിത്തിയിലിടിച്ചു തകർന്നുകിടക്കുകയാണ് ടെമ്പോവാൻ. മുൻഭാഗം പൂർണമായും പൊളിഞ്ഞിരുന്നു. അയാളുടെ വലതുകാലൊടിഞ്ഞ് അമർന്നിട്ടുണ്ട്. വാഹനത്തിന്റെ മുൻഭാഗം ഇടിയേറ്റുവളഞ്ഞ് അകത്തോട്ടു കയറിയിരിക്കുന്നു. തലയല്ലാതെ ശരീരത്തിന്റെ ഒരുഭാഗവും അനക്കാൻ അയാൾക്കു കഴിയുന്നില്ല.

ഞങ്ങൾ രണ്ടുപേർമാത്രം വിചാരിച്ചാൽ പുറത്തെടുക്കാവുന്ന സ്ഥിതിയിലായിരുന്നില്ല. തൊട്ടടുത്ത വീടുകളിൽപോയി വാതിലിൽ തട്ടിയിട്ടും അലറിവിളിച്ചിട്ടും ആരും വാതിൽ തുറന്നില്ല. ചില വീട്ടുകാർ പുറത്ത് അതുവരെ കത്തിക്കൊണ്ടിരുന്ന വിളക്കുകൾ കെടുത്തുകയും ചെയ്തു.

- Advertisement -

അപകടത്തിൽപ്പെട്ടയാളുടെ ദീനമായ കരച്ചിൽ കണ്ടുനിൽക്കാൻ കഴിയുന്നുമില്ല. പെരുമഴയത്ത് അതുവഴിവന്ന വാഹനങ്ങൾക്കെല്ലാം കൈകാണിച്ചു നിർത്തിച്ചു കാര്യംപറഞ്ഞു. ആരും സഹായിച്ചില്ല. പോലീസിന്റെ നമ്പരിൽ മാറിമാറി വിളിച്ചിട്ടും കാര്യമായ പ്രതികരണമുണ്ടായില്ല. പിന്നീട് അഗ്നിരക്ഷാസേനയെ വിളിച്ചു.

- Advertisement -

100-ൽ വിളിച്ചപ്പോൾ തിരുവനന്തപുരത്ത് പോലീസിന്റെ നമ്പരിലാണു കിട്ടിയത്. മാന്നാർസ്റ്റേഷനിലറിയിക്കാമെന്ന് അവർ പറഞ്ഞു. എന്നാൽ, യാതൊന്നുമുണ്ടായില്ല. ഇതിനിടെ അഗ്നിരക്ഷാ സേനാവിഭാഗത്തിന്റെ മാവേലിക്കര യൂണിറ്റിലേക്കു വിളിച്ചു. അവർ എത്താമെന്നു പറഞ്ഞു.

വണ്ടി തള്ളി പുറകോട്ടുനീക്കുകയോ മുൻഭാഗം വെട്ടിപ്പൊളിക്കുകയോ ചെയ്യാതെ അയാളെ പുറത്തെടുക്കാൻ കഴിയില്ല. കൂടെയുണ്ടായിരുന്നയാൾ ഒരുവീട്ടിൽനിന്ന് ഒരാളെ വിളിച്ചുകൊണ്ടുവന്നു. അയാൾ വെട്ടുകത്തിവെച്ചു വാൻ പൊളിക്കാൻ നോക്കി. എന്നാൽ, ഫലമുണ്ടായില്ല. ഈസമയം ഏതാനും മീൻകച്ചവടക്കാരും രണ്ട് ഒട്ടോറിക്ഷക്കാരും ആവഴിയെത്തി. അഞ്ചുപേർ ചേർന്നു തള്ളിയിട്ടും വാഹനം അനങ്ങിയില്ല. കുറച്ചുകഴിഞ്ഞപ്പോഴേക്കും മാവേലിക്കരയിൽനിന്ന് അഗ്നിരക്ഷാസേനയെത്തി. വിളിച്ചപ്പോൾ ഗുരുതരാവസ്ഥ സൂചിപ്പിച്ചതിനാൽ ആംബുലൻസുമായാണു വന്നത്. അവർ ഏറെ പണിപ്പെട്ട് ചെറുപ്പക്കാരനെ പുറത്തെടുത്തു.

സ്റ്റേഷൻഓഫീസർ ആർ. ജയചന്ദ്രന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരായ എസ്. സുനിൽ, ടി.എസ്. രതീഷ്കുമാർ, ബി. സുധീഷ്കുമാർ, കെ.പി. അനിൽകുമാർ, എസ്. ശ്രീജിത്ത്, ബി. അനു, എ.എസ്. രഞ്ജിത്ത്, ആർ. അനിൽകുമാർ, പി. രാജേന്ദ്രൻ, എസ്. സുധീഷ്, രാജേഷ്മോൻ എന്നിവരടങ്ങിയ സംഘമാണു രക്ഷാപ്രവർത്തനം നടത്തിയത്. അപകടം കണ്ട് എന്നെ കൈകാണിച്ചു നിർത്തിച്ച ആ നല്ല ചെറുപ്പക്കാരന്റെ പേര് തിരക്കിനിടയിൽ ചോദിക്കാൻ വിട്ടുപോയി.

- Advertisement -

അപകടത്തിൽപ്പെട്ട ചെന്നിത്തല ഇരമത്തിൽ കൊല്ലംപറമ്പിൽ രാഹുൽവിജയ(25)നെ ആദ്യം ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേക്കും അവിടെനിന്നു ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. കൈക്കും കാലിനും പൊട്ടലുണ്ട്. വയറിനുള്ളിലും ഇടിയുടെ ആഘാതത്തിൽ മുറിവേറ്റിട്ടുണ്ട്. സ്കാനിങ്ങിനുശേഷമേ ശസ്ത്രക്രിയയുടെ കാര്യത്തിൽ തീരുമാനമാകൂ. രക്തം കുറേ പോയിട്ടുണ്ട്. നെറ്റിക്കും മുറിവുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

ബിഹാറിലെ മുസാഫർപുരിൽ ആശുപത്രിയിൽ തീപ്പിടിത്തം; 10 രോഗികൾ മരിച്ചു, മരണ സംഖ്യ ഉയരാൻ സാധ്യത

മുസാഫർപുർ: ബിഹാറിലെ മുസാഫർപുരിൽ പ്രവർത്തിക്കുന്ന പ്രസാദ് സ്വകാര്യ ആശുപത്രിയിലാണ് വ്യാഴാഴ്ച പുലർച്ചെയോടെ നാടിനെ നടുക്കിയ വലിയ ദുരന്തമുണ്ടായത്. ഇന്ന് പുലർച്ചെ ഏകദേശം മൂന്ന് മണിയോടെ ആശുപത്രിയിലെ അതീവ സുരക്ഷാ വിഭാഗമായ ഐസിയുവിൽ (ICU)...

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

Popular this week