28.8 C
Kottayam
Thursday, June 4, 2026

പതിനൊന്നുകാരിയെ മൂന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികൾ ചേര്‍ന്ന് പീഡിപ്പിച്ചു , പ്രചോദനമായത് ഓൺലൈൻ പഠനത്തിനായി അഛൻ നൽകിയ മാെബൈലിലൂടെ കണ്ട അശ്ലീല വീഡിയോ

Must read

കോയമ്പത്തൂര്‍:പതിനൊന്ന് വയസ്സുകാരിയെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ മൂന്ന് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു. കോയമ്പത്തൂര്‍ സുന്ദരപുരത്താണ് ദാരുണമായ സംഭവം. കേസില്‍ പ്രതികളായ രണ്ട് വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. പത്താം ക്ലാസിലും പ്ലസ് വണ്ണിലും പഠിക്കുന്നവരാണ് പിടിയിലായത്.ഇവരെ കോടതിയില്‍ ഹാജരാക്കി ജുവനൈല്‍ ഹോമിലേക്ക് മാറ്റി.കേസിലെ മൂന്നാം പ്രതിയായ മറ്റൊരു വിദ്യാര്‍ത്ഥിയെ ഇതുവരെ പിടികൂടാനായിട്ടില്ല.

മെയ് 20-നാണ് പെണ്‍കുട്ടി ആദ്യമായി പീഡിപ്പിക്കപ്പെട്ടത്.പിടിയിലായ പത്താം ക്ലാസുകാരന്റെ വീടിന്റെ മുകളിലത്തെനിലയില്‍ വാടകയ്ക്ക് താമസിക്കുന്നവരാണ് പെണ്‍കുട്ടിയുടെ കുടുംബം.അമ്മ നേരത്തെ മരിച്ചതിനാല്‍ അച്ഛനും ഇവരുടെ സഹോദരിയും മാത്രമാണ് വീട്ടിലുള്ളത്. പകല്‍ സമയം ഇരുവരും ജോലിക്ക് പോകുന്നതിനാല്‍ പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്നു.

പെൺകുട്ടി വീട്ടുടമ താമസിക്കുന്ന താഴത്തെനിലയില്‍ ടിവി കാണാന്‍ പോകുന്നത് പതിവായിരുന്നു. മെയ് 20 ന് പതിവുപോലെ ടിവി കാണാന്‍ പോയസമയത്താണ് വിദ്യാര്‍ത്ഥികള്‍ കുട്ടിയെ ഉപദ്രവിച്ചത്.

സംഭവസമയം വീട്ടുടമയുടെ മകനായ പത്താം ക്ലാസുകാരന്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഓണ്‍ലൈന്‍ ക്ലാസിനായി അടുത്തിടെ ഈ 16 കാരന് പിതാവ് മൊബൈണ്‍ ഫോണും വാങ്ങിനല്‍കിയിരുന്നു. മെയ് 20-ന് വീട്ടില്‍ ടിവി കാണാനെത്തിയ പെണ്‍കുട്ടി ഇരുവരും ചേര്‍ന്ന് മൊബൈലില്‍ അശ്ലീല വീഡിയോ കാണുന്ന കാഴ്ചയാണ് കണ്ടത്. തുടര്‍ന്ന് പെണ്‍കുട്ടി മടങ്ങിപ്പോകാന്‍ ശ്രമിച്ചെങ്കിലും ഇരുവരും നിര്‍ബന്ധിച്ച് അശ്ലീല വീഡിയോ കാണിക്കാന്‍ മുതിര്‍ന്നു.

- Advertisement -

പെണ്‍കുട്ടി മുകളിലത്തെ നിലയിലേക്ക് ഓടിപ്പോയെങ്കിലും പിന്തുടര്‍ന്നെത്തിയ രണ്ടുപേരും വീട്ടില്‍ അതിക്രമിച്ച് കയറുകയും ലൈംഗികമായി ഉപദ്രവിക്കുകയുമായിരുന്നു. പിന്നാലെ ഇവര്‍ സുഹൃത്തായ മൂന്നാമനെ വീട്ടിലേക്ക് വിളിച്ചുവരുത്തി. ഈ കുട്ടിയും പെണ്‍കുട്ടിയെ പീഡിപ്പിച്ചു.

- Advertisement -

മെയ് 20 ന് ശേഷം മൂവരും പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നത് ഒരാഴ്ചയോളം തുടര്‍ന്നാതായാണ് റിപ്പോര്‍ട്ട്. നിര്‍ബന്ധിച്ച് അശ്ലീല വീഡിയോകള്‍ കാണിച്ചായിരുന്നു പീഡനം. സംഭവം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വയറുവേദന അനുഭവപ്പെട്ട കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെവെച്ചാണ് പെണ്‍കുട്ടി ഡോക്ടറോട് സംഭവങ്ങള്‍ തുറന്നുപറഞ്ഞത്. ഉടന്‍ തന്നെ ആശുപത്രി അധികൃതര്‍ പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബിഹാറിലെ മുസാഫർപുരിൽ ആശുപത്രിയിൽ തീപ്പിടിത്തം; 10 രോഗികൾ മരിച്ചു, മരണ സംഖ്യ ഉയരാൻ സാധ്യത

മുസാഫർപുർ: ബിഹാറിലെ മുസാഫർപുരിൽ പ്രവർത്തിക്കുന്ന പ്രസാദ് സ്വകാര്യ ആശുപത്രിയിലാണ് വ്യാഴാഴ്ച പുലർച്ചെയോടെ നാടിനെ നടുക്കിയ വലിയ ദുരന്തമുണ്ടായത്. ഇന്ന് പുലർച്ചെ ഏകദേശം മൂന്ന് മണിയോടെ ആശുപത്രിയിലെ അതീവ സുരക്ഷാ വിഭാഗമായ ഐസിയുവിൽ (ICU)...

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

Popular this week