27.4 C
Kottayam
Thursday, June 4, 2026

പിണറായി വിജയന്റെ സ്വീകാര്യത വ്യക്തിപരമല്ല,ഒരാള്‍ പറയുന്നത് കേള്‍ക്കുന്ന ആള്‍ക്കൂട്ടമല്ല സി.പി.എം, തുറന്നുപറഞ്ഞ് എ.വിജയരാഘവന്‍

Must read

തിരുവനന്തപുരം:ഒരാള്‍ പറയുന്നത് കേള്‍ക്കുന്ന ആള്‍ക്കൂട്ടമല്ല കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെന്നും മുഖ്യമന്ത്രി പിണറായി വിജയനെ തീരുമാനങ്ങള്‍ മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കുന്ന വ്യക്തിയായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും എ വിജയരാഘവന് അഭിപ്രായപ്പെട്ടു. പാര്‍ട്ടി ഒരു കൂട്ടായ്മയാണ്. കൂട്ടായെടുത്ത തീരുമാനങ്ങളുടെ നടത്തിപ്പില്‍ മുന്നില്‍ നില്‍ക്കുന്നത് നേതാക്കളായിരിക്കും.എന്നാല്‍ അവരുടെ വ്യക്തിപരമായ തീരുമാനമല്ല നടപ്പാക്കുന്നതെന്നും എ വിജയരാഘവന്‍ അഭിപ്രായപ്പെട്ടു. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം .

പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. ആ നിലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അനവധി വിഷയങ്ങളില്‍ മുന്‍കൈ എടുത്തായിരിക്കും പ്രവര്‍ത്തിക്കുക. അത് പാര്‍ട്ടിക്ക് ഗുണകരമാണ്. സമൂഹത്തില്‍ പിണറായി വിജയന് കിട്ടുന്ന സ്വീകാര്യത വ്യക്തിപരമല്ല. അങ്ങനെ അദ്ദേഹം അവകാശപ്പെടുകയുമില്ല. മറ്റൊരു തരത്തില്‍ അതിനെ വ്യാഖ്യാനിക്കുന്നതിനു പിന്നില്‍ ദുരുദ്ദേശ്യമുണ്ടെന്നും എ വിജയരാഘവന്‍ പറഞ്ഞു. മുഖ്യമന്ത്രി പരിണറായി വിജയന്‍ പാര്‍ട്ടിയെ അവഗണിച്ച് സ്വയം തീരുമാനമെടുക്കുകയാണെന്ന് കോണ്‍ഗ്രസ് വിമര്‍ശനം വന്നതിനു പിന്നാലെയാണ് എ വിജയരാഘവന്റെ പ്രതികരണം. പിണറായിക്കു കീഴില്‍ സിപിഐഎം പാര്‍ട്ടി അപ്രസക്തമായെന്ന് എകെ ആന്റണിയും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും പറഞ്ഞിരുന്നു. ഇടതുപക്ഷം ഭരിക്കുമ്പോള്‍ എല്ലാക്കാലത്തും സര്‍ക്കാരിനെ നിയന്ത്രിച്ചിരുന്നത് സിപിഐഎം ആണെന്നും എന്നാല്‍ പിണറായി വിജയന് കീഴില്‍ ഇങ്ങനെയല്ല നടക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

‘ പിണറായി വിജയന് കീഴില്‍ പാര്‍ട്ടി അപ്രസക്തമായി പാര്‍ട്ടിക്ക് പിണറായി വിജയനോട് ഫിയര്‍ കോപ്ലംക്സ് ആണ്. താനാണു ക്യാപ്റ്റന്‍ എന്നു പറഞ്ഞ് വ്യക്തിപൂജ നടത്തുന്ന പിണറായിയുടെ പ്രചാരണം നോക്കൂ. ഇത് കമ്മ്യൂണിസ്റ്റ് രീതിയാണോ,’? കെസി വേണുഗോപാല്‍ ചോദിച്ചു. തൊഴിലാളി വര്‍ഗ പാര്‍ട്ടിയായ സിപിഐഎം കോര്‍പ്പറേറ്റുകളുമായി കോംപ്രമൈസ് ചെയ്ത് മുന്നോട്ട് പോവുകയാണെന്ന് കെസി വേണുഗോപാല്‍ ആരോപിച്ചു. ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാരും ഇതുവരെ കേള്‍ക്കാത്ത കാര്യങ്ങളാണ് കഴിഞ്ഞ അഞ്ചുവര്‍ഷം കേള്‍ക്കേണ്ടി വന്നത്. വിവാദങ്ങളുടെയെല്ലാം അടിസ്ഥാനം കോര്‍പ്പറേറ്റ് ഇടപാടുകളാണ്. അടുത്ത അഞ്ച് വര്‍ഷം കൂടി കിട്ടിയാല്‍ ബാക്കിയുള്ള കമ്മ്യൂണിസ്റ്റ് അംശവും ആശയവും കൂടി ചോര്‍ന്നു പോവുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

ട്രംപിന് തിരിച്ചടി; ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി യുഎസ് ജനപ്രതിനിധി സഭ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇറാൻ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുമുള്ള നിർണായക പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 208-ന് എതിരേ 215 വോട്ടുകൾക്കാണ് പ്രമേയം...

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

Popular this week