23.5 C
Kottayam
Thursday, September 19, 2024

ട്രക്കും അർ‌ജുനും വെള്ളത്തിൽ പോയിട്ടില്ലെന്ന് ഉറപ്പ്‌; കാരണം ഇതാണെന്ന്‌ രഞ്ജിത്ത് ഇസ്രയേൽ

Must read

ഷിരൂർ: അർ‌ജുൻ ഉണ്ടാകാനുള്ള സാധ്യത കരയിലാണെന്ന് കേരളത്തിൽ നിന്ന് പോയ രക്ഷാപ്രവർത്തകൻ രഞ്ജിത്ത് ഇസ്രയേൽ. പ്രദേശം മുഴുവൻ പരിശോധിക്കുക എന്നതാണ് തങ്ങളുടെ ചുമതലയെന്നും അദ്ദേഹം പറഞ്ഞു. രാത്രിയിൽ രക്ഷാപ്രവർത്തനം നടത്താൻ‌ സാധ്യമല്ലെന്നും ഇനിയും മണ്ണിടിച്ചലിന് സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ട്രക്കും അർ‌ജുനും വെള്ളത്തിൽ പോയിട്ടില്ലെന്ന് പറയാൻ കാരണം മൊബൈൽ രണ്ട് ദിവസം റിം​ഗ് ചെയ്തിരുന്നു എന്ന് പറയുന്നത് കാെണ്ടാണെന്നും രഞ്ജിത്ത് പറയുന്നു. വെള്ളത്തിൽ പോയില്ലെന്ന് ഉറപ്പിക്കാൻ കാരണം, അർജുന്റെ സഹോദരനോട് ചോദിച്ചിട്ടുണ്ട് മൊബൈൽ എത്ര തവണ റിംഗ് ചെയ്തിട്ടുണ്ടെന്ന് രണ്ട് ദിവസം റിംഗ് ചെയ്തിരുന്നുവെന്നാണ് പറയുന്നത്.

കോമൺസെൻസ് വെച്ച് ആലോചിക്കുക ഇവിടെ നിന്ന് വണ്ടി പാർക്ക് ചെയ്യുമ്പോൾ അറ്റ് ലീസ്റ്റ് ഹാൻഡ് ബ്രേക്ക് ഇടും. ആ വണ്ടി ഇടിച്ച് നിരങ്ങിയെ പോകുള്ളൂ. അതിനിടയിൽ വണ്ടി എങ്ങനെയാണെങ്കിലും ചില്ലെല്ലാം തകരും. എന്തായാലും അതിനകത്ത് വെള്ളം കയറും, മൊബൈൽ അപ്പോൾ തന്നെ ഡെഡ് ആവും പിന്നെ എങ്ങനെയാണ് ഇത്രയും ദിവസം റിംഗ് ആകുന്നത്, രഞ്ജിത്ത് ചോദിക്കുന്നു.

അതേ സമയം റോഡിലേക്ക് വീണ 90 ശതമാനം മണ്ണും നീക്കിയെന്നും ഇത്ര തിരഞ്ഞിട്ടും വലിയൊരു ട്രക്കിന്റെ ഒരു സൂചനയും ഇല്ലെന്നുമാണ് കർണാടക റവന്യൂ മന്ത്രി പറഞ്ഞത്. വൻ മൺകൂന പതിച്ച പുഴയിലേക്ക് തിരച്ചിൽ നീളുമെന്നും പറഞ്ഞിരുന്നു. ജി പി എസ് സി​ഗ്നൽ‌ കിട്ടിയ ഭാ​ഗത്ത് ലോറിയില്ലെന്ന വിവരമാണ് തിരച്ചിലിന് ഉണ്ടായിരുന്നവർ നൽകുന്നതെന്നും പറഞ്ഞിരുന്നു

കരയിൽ ട്രക്ക് ഉണ്ടാവാൻ സാധ്യത വളരെ കുറവാണെന്നും മന്ത്രി പറഞ്ഞു. എന്നാൽ റോഡിലേക്ക് വീണ മണ്ണിനടിയിൽ ലോറി ഇല്ല എന്ന ഔദ്യോ​ഗിക സ്ഥിരീകരണം നടത്താൻ സമയമായിട്ടില്ലെന്നും റോഡിലേക്ക് വീണ മണ്ണിൽ ഒരിക്കൽകൂടുി വിദ​ഗ്ധർ പരിശോധന നടത്തും. ഇനിയും കുഴിച്ച് പരിശോധന നടത്താൻ എന്തെങ്കിലും സാധ്യത ഉണ്ടോ എന്ന് അറിയുന്നതിന് വേണ്ടിയാണ് പരിശോധന നടത്തുക.

അതിന് ശേഷം മാത്രമെ ഇക്കാര്യത്തിൽ സ്ഥിരീകരണം നൽകാൻ സാധിക്കൂ എന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. അതേ സമയം അർജുന് വേണ്ടിയുള്ള ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചിരിക്കുകയാണ്. നാളെ വീണ്ടും തിരച്ചിൽ പുനരാരംഭിക്കും. മഴ രക്ഷാപ്രവർത്തനത്തിന് തടസ്സമുണ്ടാക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പേജറുകളും വാക്കി ടോക്കികളും ഹാന്‍ഡ് ഹെല്‍ഡ് റേഡിയോകളും ലാന്‍ഡ് ലൈനുകളും വീടുകളിലെ സൗരോര്‍ജ്ജ പ്ലാന്റുകളും പൊട്ടിത്തെറിച്ചു; ഇസ്രായേലിൻ്റെ പുതിയ ഒളിയുദ്ധത്തിൽ അമ്പരന്ന് ലോകം

ബെയ്‌റൂട്ട്: ലെബനനില്‍ ഹിസ്ബുല്ല അംഗങ്ങളെ ലക്ഷ്യമാക്കിയുള്ള ഒരു വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത് ശവസംസ്‌കാര ചടങ്ങിനിടെ. ഇന്നലെ പേജര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുല്ല അംഗത്തിന്റെ വിലാപയാത്രയ്ക്കിടെയാണ്, വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത്. ഇതേ...

കേരളത്തിൽ എംപോക്സ് സ്ഥിരീകരിച്ചു, മലപ്പുറം സ്വദേശിയുടെ ഫലം പോസിറ്റീവ്

മലപ്പുറം: സംസ്ഥാനത്ത് എംപോക്സ് സ്ഥിരീകരിച്ചു. രോ​ഗലക്ഷണങ്ങളോടെ മലപ്പുറത്ത് ചികിത്സയിലുണ്ടായിരുന്ന വ്യക്തിക്ക്‌ രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. യു.എ.ഇയില്‍നിന്നു വന്ന 38 വയസുകാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. മറ്റ് രാജ്യങ്ങളില്‍നിന്നും ഇവിടെ എത്തുന്നവര്‍ക്ക്...

'ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ്': അംഗീകാരംനൽകി കേന്ദ്ര സർക്കാർ; ബിൽ ശൈത്യകാല സമ്മേളനത്തിൽ

ന്യൂഡല്‍ഹി: 'ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പി'ലേക്ക് ഒരു പടികൂടി കടന്ന് കേന്ദ്ര സര്‍ക്കാര്‍. ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് സംവിധാനത്തേക്കുറിച്ച് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ടിന് കേന്ദ്ര മന്ത്രിസഭായോഗം...

ചെങ്ങന്നൂർ ചതയം ജലോത്സവം: പള്ളിയോടങ്ങൾ കൂട്ടിയിടിച്ചു, ഒരാൾ മുങ്ങി മരിച്ചു

ആലപ്പുഴ: ചതയം ജലോത്സവത്തിനിടെ പള്ളിയോടത്തില്‍നിന്ന് തുഴച്ചിലുകാരന്‍ വീണു മരിച്ചു. തുഴക്കാരനായിരുന്ന പാണ്ടനാട് നടുവിലേത്ത് വിഷ്ണുദാസ് (അപ്പു-22 ) ആണ് മരിച്ചത്. പമ്പാനദിയിലെ ഇറപ്പുഴ നെട്ടായത്തില്‍ നടന്ന ഗുരു ചെങ്ങന്നൂര്‍ ട്രോഫി ഫൈനല്‍ മത്സരങ്ങള്‍...

നടിയെ ആക്രമിച്ച കേസ്; പൾസർ സുനിക്ക് ജാമ്യം

കൊച്ചി: കൊച്ചിയിൽ നടിയെ അക്രമിച്ച കേസിൽ പൾസർ സുനിക്ക് ജാമ്യം. സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. ഏഴര വർഷത്തിന് ശേഷമാണ് പൾസർ സുനിക്ക് ജാമ്യം ലഭിക്കുന്നത്. കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവത്തിൽ 2017-...

Popular this week