24.5 C
Kottayam
Sunday, October 6, 2024

പുരി ജഗന്നാഥക്ഷേത്ര രഥയാത്ര; തിക്കിലും തിരക്കിലും നിരവധി പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്

Must read

ഭുവനേശ്വര്‍: രാജ്യത്തെ പ്രധാന ഹൈന്ദവ തീര്‍ത്ഥാടന കേന്ദ്രമായ പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിലെ രഥ യാത്രയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. പുരിയിലെ ഗ്രാന്‍ഡ് റോഡായ ബാരാ ദണ്ഡയില്‍ ഘോഷ യാത്ര നടന്നു കൊണ്ടിരിക്കെയാണ് സംഭവം എന്നാണ് വിവരം.

രഥം വലിക്കുന്നതിനിടെ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു എന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പരമ്പരാഗതമായി ഘോഷയാത്ര നയിക്കുന്ന ബാലഭദ്രന്റെ രഥം വലിക്കുന്നതിനിടെയാണ് അപകടം. ഉടന്‍ തന്നെ പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ എത്തിച്ചു. ഒഡീഷയിലെ ഒരു പ്രധാന പരിപാടിയായ രഥ യാത്രയില്‍ സാക്ഷ്യം വഹിക്കാനും അവ വലിക്കുന്നതില്‍ പങ്കെടുക്കാനും ആയിരക്കണക്കിന് ഭക്തരാണ് എത്താറുള്ളത്.

പുരിയിലെ ജഗന്നാഥ ക്ഷേത്രത്തില്‍ നിന്ന് 2.5 കിലോമീറ്റര്‍ അകലെയുള്ള ഗുണ്ടിച്ച ക്ഷേത്രത്തിലേക്ക് ആയിരക്കണക്കിന് ആളുകളാണ് ഭീമന്‍ രഥങ്ങള്‍ മുന്നോട്ട് വലിക്കുക. ഇത്തവണ രണ്ട് ദിവസമാണ് പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥ യാത്ര നടക്കുന്നത്. സാധാരണയായി ഒറ്റ ദിവസമാണ് ആഘോഷങ്ങള്‍ സംഘടിപ്പിക്കാറുള്ളത്. ഇന്നും നാളെയും സംസ്ഥാനത്ത് പൊതു അവധിയാണ്.

ജഗന്നാഥ ക്ഷേത്രത്തില്‍ നിന്ന് ഗുണ്ടിച്ച ക്ഷേത്രത്തിലേക്കുള്ള ഭഗവാന്‍ ജഗന്നാഥന്റെയും സഹോദരന്‍ ബലഭദ്രന്റെയും സഹോദരി സുഭദ്രയുടെയും യാത്രയുടെ ഓര്‍മ പുതുക്കലാണ് പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്ര. യു പിയിലെ ഹാത്രാസില്‍ ഭോലെ ബാബയുടെ മതപരമായ സമ്മേളനത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 121 പേര്‍ കൊല്ലപ്പെട്ടത് ദിവസങ്ങള്‍ക്ക് മുന്‍പാണ്.

അതേസമയം ഈ സംഭവം ഗൂഢാലോചനയാണ് എന്നാണ് ഭോലെ ബാബയെ പ്രതിനിധീകരിക്കുന്ന അഭിഭാഷകന്‍ പറയുന്നത്. പരിപാടിക്കിടെ 15 – 16 പേരടങ്ങുന്ന സംഘം വിഷം തളിച്ചതാണ് അപകടമുണ്ടാകാന്‍ കാരണം എന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇക്കാരണത്താല്‍ ആളുകള്‍ ഓടാന്‍ തുടങ്ങിയെന്നും അങ്ങനെയാണ് തിക്കിലും തിരക്കിലും പെട്ട് നൂറിലേറെ പേര്‍ മരിക്കാന്‍ കാരണമെന്നുമാണ് ഇയാളുടെ അവകാശവാദം.

അതേസമയം ഹാത്രാസ് ദുരന്തത്തില്‍ മരിച്ചവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളും ആണ്. ദുരന്തത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചനം രേഖപ്പെടുത്തുകയും സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിനെ തിങ്കളാഴ്ച ചോദ്യം ചെയ്യും; തിരുവനന്തപുരത്ത് ഹാജരാകണമെന്ന് നോട്ടീസ്

തിരുവനന്തപുരം: ബലാത്സംഗ കേസില്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ നടന്‍ സിദ്ദിഖിനെ അന്വേഷണ സംഘം തിങ്കളാഴ്ച ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്ത് ഹാജരാകാനാണ് നോട്ടീസ്. തിരുവനന്തപുരം നാര്‍ക്കോട്ടിക്...

ആലപ്പുഴ സ്വദേശിയെ ബ്രഹ്മപുത്ര നദിയില്‍ വീണ് കാണാതായി; നാട്ടിൽ നിന്ന് പോയത് 2 ദിവസം മുമ്പ്

ഗുവാഹത്തി: അസമിൽ ജങ്കാർ യാത്രക്കിടെ ആലപ്പുഴ സ്വദേശിയെ ബ്രഹ്മപുത്ര നദിയിൽ കാണാതായി. ആലപ്പുഴ ആര്യാട് സ്വദേശി വിൻസന്റിനെയാണ് കാണാതായത്. ഹൗസ്ബോട്ട് നിർമ്മാണത്തിന് വേണ്ടിയാണ് വിൻസന്റ് അസമിലേക്ക് പോയത്. വൈകിട്ടോടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളാണ് വിൻസന്റിനെ...

അധ്യാപികയുടെ സ്വകാര്യ വീഡിയോ വാട്സ് ആപ്പിലും ഇൻസ്റ്റ​ഗ്രാമിലും പ്രചരിപ്പിച്ചു, നാല് വിദ്യാർഥികൾ കസ്റ്റഡിയില്‍

ആഗ്ര: ഉത്തർപ്രദേശിലെ ആഗ്രയിൽ സ്‌കൂൾ അധ്യാപികയുടെ സ്വകാര്യ വീഡിയോ പ്രചരിപ്പിച്ചതിന് നാല് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മഥുരയിലെ സ്കൂളിൽ പഠിപ്പിച്ചിരുന്ന ആഗ്ര സ്വദേശിയായ അധ്യാപികയുടെ വീഡിയോയാണ് വിദ്യാർഥികൾ പ്രചരിപ്പിച്ചത്. പഠനത്തിൽ പിന്നാക്കമായ പത്താം...

ലോറി നിർത്തി ചായ കുടിയ്ക്കാനായി ഡ്രൈവർ പുറത്തിറങ്ങി, ലോറിയുമായി യുവാവ് മുങ്ങി, ലോറി മറിഞ്ഞു!

ഇടുക്കി: കുട്ടിക്കാനത്ത് ചായ കുടിക്കുന്നതിനായി നിർത്തിയിട്ടിരുന്ന ലോറിയുമായി യുവാവ് മുങ്ങി. അമിത വേഗതയിൽ പായുന്നതിനിടെ നിയന്ത്രണം വിട്ടു ലോറി മറിഞ്ഞു. പിന്നാലെ എത്തിയ പൊലീസ് മോഷ്ടാവിനെ കയ്യോടെ പൊക്കി.  ഇയാളെ ചോദ്യം ചെയ്തതിൽ...

പി.വി അൻവറിന്റെ പുതിയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചു; ഞായറാഴ്ച നിലവിൽ വരും

മലപ്പുറം: പാർട്ടിയുടെ പേര് പ്രഖ്യാപിച്ച് പി.വി. അൻവർ എം.എൽ.എ. ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡി.എം.കെ.) എന്നാണ് പുതിയ രാഷ്ട്രീയ പാർട്ടിക്ക് പേര് നൽകിയിരിക്കുന്നത്. തമിഴ്നാട്ടിലെ ഡി.എം.കെയുടെ സഖ്യകക്ഷിയായി കേരളത്തിൽ പ്രവർത്തിക്കും. ഞായറാഴ്ച...

Popular this week