24.1 C
Kottayam
Thursday, October 24, 2024

ഗുജറാത്തിൽ ആറ് നില കെട്ടിടം തകർന്നുവീണു; രണ്ടുപേര്‍ മരിച്ചു, കൂടുതൽ പേർ അകപ്പെട്ടതായി സംശയം

Must read

അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്തിൽ ആറുനില കെട്ടിടം തകർന്നുവീണ് ഒരാൾ മരിക്കുകയും പതിനഞ്ചോളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. നിരവധി പേർ കെട്ടിടത്തിന്റെ അവശിഷ്‌ടങ്ങൾക്ക് ഇടയിൽ കുടുങ്ങി കിടക്കുന്നതായി അധികൃതർ സംശയം ഉന്നയിച്ചു. അപകടവിവരം അറിഞ്ഞയുടൻ പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം നടത്തിവരികയാണ്. അപകടത്തിന് കാരണം എന്താണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല.

കുടുംബങ്ങൾ വാടകയ്ക്ക് താമസിച്ചിരുന്ന കെട്ടിടമാണ് തകർന്നുവീണത്. ലഭ്യമായ പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, സച്ചിൻ ജിഐഡിസി ഏരിയയിലെ പാലി ഗ്രാമത്തിൽ 2017ൽ നിർമ്മിച്ച ജീർണിച്ച കെട്ടിടമാണ് തകർന്നുവീണത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശത്ത് പെയ്‌ത കനത്ത മഴയാണ് അപകടാവസ്ഥയിൽ ഉണ്ടായിരുന്ന കെട്ടിടം തകർന്നു വീഴാൻ കാരണമായത്.

ഡെപ്യൂട്ടി മേയർ നരേന്ദ്ര പാട്ടീൽ ഉൾപ്പെടെ നിരവധി മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും മറ്റും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ നിരീക്ഷിച്ചു വരികയാണ്. കെട്ടിടത്തിൽ 30 ഫ്‌ളാറ്റുകളുണ്ടെന്നും അഞ്ച് മുതൽ ആറ് വരെ കുടുംബങ്ങൾ ഇവിടെ താമസിക്കുന്നുണ്ടെന്നും സൂറത്ത് പോലീസ് കമ്മീഷണർ അനുപം സിംഗ് ഗെലോട്ട് അറിയിച്ചു.

“കെട്ടിടം തകർന്നുവീണ് അഞ്ച് മിനിറ്റിന് ശേഷം പോലീസിൽ വിവരമറിയിച്ചു. മുതിർന്ന ഉദ്യോഗസ്ഥരും റെസ്ക്യൂ ടീമും ഉടൻ സ്ഥലത്തെത്തി. 30 ഫ്ലാറ്റുകളുള്ള കെട്ടിടമാണിത്. 5 മുതൽ 6 വരെ കുടുംബങ്ങൾ അവിടെ താമസിച്ചിരുന്നു. അഗ്നിശമന സേനാ സംഘം ഒരു സ്ത്രീയെ അവശിഷ്‌ടങ്ങളിൽ നിന്ന് രക്ഷപ്പെടുത്തിയിട്ടുണ്. കെട്ടിടം തകരുമ്പോൾ നിരവധി ആളുകൾ അതിനുള്ളിൽ ഉണ്ടായിരുന്നതായി വാച്ച്മാൻ പറഞ്ഞു” ഗെലോട്ട് വ്യക്തമാക്കി.

കൂടുതൽ പരിശോധനക്കായി ഫോറൻസിക് സംഘം ഇങ്ങോട്ട് തിരിച്ചിട്ടുണ്ടെന്നും അന്വേഷണത്തിൽ വീഴ്‌ച വരുത്തിയെന്ന് കണ്ടെത്തിയവർക്ക് എതിരെ ശക്തമായ നടപടിയെടുക്കുമെന്നും പോലീസ് കമ്മീഷണർ കൂട്ടിച്ചേർത്തു. കെട്ടിടം ജീർണാവസ്ഥയിലായിരുന്നുവെന്നും എൻഡിആർഎഫ്, എസ്‌ഡിആർഎഫ് ടീമുകൾ സൂറത്തിലേക്കുള്ള യാത്രയിലാണെന്നും കളക്‌ടർ അറിയിച്ചു. എത്ര പേർ കുടുങ്ങി കിടക്കുന്നു എന്നതിനെക്കുറിച്ച് എന്തെങ്കിലും പറയുക പ്രയാസമാണെന്നും കളക്‌ടർ സൗരബ് പാർദി അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തുർക്കിയിൽ വ്യവസായ മേഖലയിൽ വൻ പൊട്ടിത്തെറി; ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ചു, നിരവധി പേർ കൊല്ലപ്പെട്ടു

അങ്കാര:തുർക്കിയിൽ ഭീകരാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായി വിവരം. തുർക്കിയിലെ ഏവിയേഷൻ കമ്പനി തുസസ് (TUSAS)ൻ്റെ അങ്കാരയിലെ ആസ്ഥാനത്തിനടുത്താണ് സ്ഫോടനം നടന്നത്. നിരവധി പേർ കൊല്ലപ്പെട്ടുവെന്നാണ് വിവരം. കൃത്യമായ കണക്കുകൾ പുറത്തുവന്നിട്ടില്ല. നടന്നത് ഭീകരാക്രമണമാണെന്ന് തുർക്കി...

തൃശ്ശൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ പെൺകുട്ടി കുഴഞ്ഞുവീണ് മരിച്ചു

തൃശ്ശൂർ: വരവൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. വരവൂർ ഹൈസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനി ദേശമംഗലം തലശ്ശേരി ഉണ്ണിക്കുന്ന് സ്വദേശി മുരളിയുടെ മകൾ വിനീതയാണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു കുട്ടി....

ഷൂട്ടിംഗിനൊക്കെ പോകാറുണ്ട്,ഏജന്റ് കൊണ്ടുവന്നതാ….. റോഡ്‌ഷോയ്ക്കായി പണമൊഴുക്കി നിലമ്പൂർ എംഎൽഎ

പാലക്കാട്: പാലക്കാട് ജില്ലയിൽ പിവി അൻവർ എംഎൽഎയുടെ നേതൃത്വത്തിൽ നടന്ന റോഡ് ഷോയിൽ പണം നൽകി ആളെക്കൂട്ടിയതിന് തെളിവുകൾ പുറത്ത്. റോഡ് ഷോയിൽ പങ്കെടുത്ത സ്ത്രീകളാണ് പണം നൽകിയാണ് തങ്ങളെ കൊണ്ടുവന്നതെന്ന് സാക്ഷ്യപ്പെടുത്തുന്നത്....

രാഹുൽ മാങ്കൂട്ടത്തിലിന് നിരുപാധിക പിന്തുണയെന്ന് അൻവർ; പാലക്കാട് സ്ഥാനാർത്ഥിയെ പിൻവലിച്ചു

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി ജീവകാരുണ്യ പ്രവർത്തകനായ മിൻഹാജിൻ്റെ സ്ഥാനാർത്ഥിത്വം ഡെമോക്രാറ്റിക് മൂവ്മെൻ്റ് ഓഫ് കേരള പിൻവലിച്ചു. മുന്നണികളെ സ്ഥാനാർത്ഥി നിർണയത്തിൽ വിമർശിച്ച പി.വി അൻവർ, പ്രതിപക്ഷ നേതാവിനെതിരെ അതിരൂക്ഷ വിമർശനം ഉന്നയിച്ചു....

അശ്ലീല വീഡിയോ പ്രചരിക്കുന്നു; പാകിസ്ഥാൻ ടിക് ടോക് താരം മിനാഹിൽ മാലിക് വിവാദത്തിൽ, എഫ്ഐഎയ്ക്ക് പരാതി നൽകി

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പ്രമുഖ ടിക് ടോക് താരവും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ മിനാഹിൽ മാലിക് വിവാദത്തിൽ. മിനാഹിൽ മാലിക്കിന്റേതെന്ന പേരിൽ സോഷ്യൽ മീഡിയയിൽ അശ്ലീല വീഡിയോകൾ പ്രചരിച്ചതിന് പിന്നാലെയാണ് വിവാ​ദം. ഒരു യുവാവിനോടൊപ്പമുള്ള...

Popular this week