24.9 C
Kottayam
Sunday, October 6, 2024

വയനാട്ടില്‍ വീണ്ടും നാട്ടുകാർക്ക് ഭീഷണിയായി കാട്ടാന,കാറും തൊഴുത്തും തകര്‍ത്തു

Must read

പുല്‍പ്പള്ളി: വയനാടിനെ വിറപ്പിച്ച് കാട്ടാനകളുടെ സംഹാര താണ്ഡവം. വന്യജീവി സങ്കേതത്തോട് ചേര്‍ന്ന ചീയമ്പം 73 ഗോത്ര സങ്കേതത്തില്‍ ഇറങ്ങിയ 2 കാട്ടാനകള്‍ വ്യാപക നാശനഷ്ടമാണ് ഉണ്ടാക്കിയത്. രാത്രി നാട്ടിലിറങ്ങിയി കാട്ടാനകള്‍ നേരം പുലര്‍ന്ന് വനത്തിലേക്കുള്ള മടക്കയാത്രയിലാണ് കാര്യമായ നാശങ്ങളുണ്ടാക്കിയത്.

നാട്ടുകാര്‍ ഈ മേഖലയില്‍ പുറത്തിറങ്ങാന്‍ ഭയക്കുകയാണ്. പുലര്‍ച്ചെ പോലും എന്തുധൈര്യത്തില്‍പുറത്തിറങ്ങുമെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. വനംവാച്ചറായ ബാബുവിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയ കാര്‍ നശിപ്പിച്ചു. ആനയുടെ കൊമ്പ് കാറില്‍ തുളഞ്ഞുകയറി. കോളനിയില്‍ പാഞ്ഞടുത്ത കാട്ടാനയുടെ മുന്നില്‍ നിന്ന് സ്ത്രീകളും കുട്ടികളുമെല്ലാം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

അതേസമയം ആന ആക്രമിക്കാന്‍ വന്നതിന്റെ ഭീതി ഇവരെ വിട്ടുപോയിട്ടില്ല. പശുത്തൊഴുത്ത് തകര്‍ത്ത ആനകള്‍, തോട്ടത്തിലെ മരങ്ങള്‍ കുത്തിമറിച്ചിട്ടും. സകല ഇടത്തും കൃഷി നശിപ്പിച്ച ശേഷമാണ് ഇവ കാടുകയറിയത്. വനംവകുപ്പ് വാച്ചറായ ബാബു പറയുന്നത് ശബ്ദം കേട്ട് പുറത്തുവന്നപ്പോള്‍ മുന്നില്‍ നില്‍ക്കുന്ന കാട്ടാനയായിരുന്നു എന്നാണ്.

വീടരികിലുള്ള പ്ലാവില്‍ നിന്ന് ചക്കപറിച്ച് തിന്നുകയായിരുന്നു ആന. ഇതിന് ശേഷം കാര്‍ കൊമ്പുകൊണ്ട് കുത്തിയുയര്‍ത്തി നശിപ്പിച്ചത്. ഇതോടെ പടക്കംപൊട്ടിച്ചാണ് ഇവയെ തുരത്തിയോടിച്ചത്. കാറിന്റെ പിന്നിലും ആനയുടെ കൊമ്പ് തുളഞ്ഞ് കയറിയിട്ടുണ്ട്. ബാബുവിന്റെ വീട്ടുമുറ്റത്ത് നിന്ന് ആന നേരെ എത്തിയത് ഇയാളുടെ സഹോദരനാണ് രതീഷിന്റെ വീട്ടുവളപ്പിലാണ്.

രതീഷിന്റെ തൊഴുത്താണ് പിന്നീടാണ് തകര്‍ത്തത്. ഇതോടെ നാട്ടുകാരും അയല്‍വാസികളും ബഹളം വെച്ചതോടെ ആന ഓടി കാട്ടില്‍ കയറുകയായിരുന്നു. കന്നാരംപുഴക്കരയിലെത്തിയ ആന മരംതള്ളിയിട്ട് തൂക്കുവേലി തകര്‍ത്ത ശേഷം കിടങ്ങ് ഇടിച്ച് മറുകരയില്‍ എത്തുകയായിരുന്നു. ഈ ആന മടങ്ങിപ്പോയേ എന്ന് നോക്കിയ ശേഷം മടങ്ങുകയായിരുന്നു ബാബുവിന്റെ ഭാര്യയും മകളും മറ്റൊരാനയുടെ മുന്നില്‍പ്പെടുകയും ചെയ്തു.

അലറിവിളിച്ച് കൊണ്ട് ഇവര്‍ രതീഷിന്റെ വീട്ടില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ഈ ആനയും കിടങ്ങ് നിരത്തിയിറങ്ങി കന്നാരംപുഴയില്‍ ചാടുകയായിരുന്നു. വൈകീട്ട് അഞ്ച് മണിയോടെ ഇവ എത്തുന്നതോടെ നാട്ടുകാര്‍ ആകെ ഭീതിയിലാണ്. പിന്നീട് പുറത്തിറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശ് പിടിയില്‍; കൊച്ചിയിലെ നക്ഷത്ര ഹോട്ടലില്‍ നിന്നും പിടികൂടിയത് ലഹരി ഇടപാടുമായി ബന്ധപ്പെട്ട്

കൊച്ചി: കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശിനെ കസ്റ്റഡിയിലെടുത്തു. ലഹരി ഇടപാടിലാണ് ഓംപ്രകാശ് പൊലീസ് പിടിയിലായത്. നാര്‍ക്കോട്ടിക്സ് വിഭാഗത്തിന്റെതാണ് നടപടി. കൊച്ചിയിലെ നക്ഷത്ര ഹോട്ടലില്‍ നിന്നുമാണ് ഓംപ്രകാശിനെ പിടികൂടിയത്. കൊല്ലം സ്വദേശിയും ഒപ്പം പിടിയിലായിട്ടുണ്ട്. ഇരുവരെയും...

മലയാളി വൈദികന്‍ കര്‍ദിനാള്‍ പദവിയിലേക്ക്; മോണ്‍. ജോര്‍ജ് ജേക്കബ് കൂവക്കാട്ട് ഉള്‍പ്പെടെ 20 പേരെ കര്‍ദിനാള്‍മാരായി പ്രഖ്യാപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

കോട്ടയം: മലയാളി വൈദികനെ കര്‍ദിനാള്‍ പദവിയിലേക്ക് പ്രഖ്യാപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. സിറോ മലബാര്‍ സഭാ ചങ്ങനാശേരി രൂപതാംഗമായ മോണ്‍സിഞ്ഞോര്‍ ജോര്‍ജ് കൂവക്കാടിനെയാണ് കര്‍ദിനാളായി വത്തിക്കാനില്‍ നടന്ന ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ പ്രഖ്യാപിച്ചത്. സ്ഥാനാരോഹണം...

ചുട്ടുപഴുത്ത സൂര്യനില്‍ നിന്ന് അതിശക്തമായ സൗരകൊടുങ്കാറ്റ് ഭൂമിയിലേക്ക്;ഇന്ത്യക്കും ഭീഷണി?

ലഡാക്ക്: അതിശക്തമായ സൗരകൊടുങ്കാറ്റ് ഭൂമിയിലേക്ക് വരുന്നതായി അമേരിക്കന്‍ ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ഈ സോളാര്‍ കൊടുങ്കാറ്റ് ലോകമെമ്പാടുമുള്ള ഇലക്ട്രോണിക് കമ്മ്യൂണിക്കേഷന്‍ നെറ്റ്‌വര്‍ക്കുകളെ സാരമായി ബാധിച്ചേക്കാം എന്നതിനാല്‍ ഇന്ത്യയിലും അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത് എന്ന് ഐഎസ്ആര്‍ഒ...

എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ ഒടുവിൽ നടപടി;ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കി, മനോജ് എബ്രഹാമിന് പകരം ചുമതല

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ  ഒടുവിൽ നടപടി. ക്രമസമാധാന ചുമതലയിൽ നിന്ന് അജിത് കുമാറിനെ നീക്കി. ഇതുസംബന്ധിച്ച ഉത്തരവിറങ്ങി. പൊലീസ് ബറ്റാലിയന്‍റെ ചുമതല തുടരും. എഡിജിപി യുടെ വാദങ്ങൾ തള്ളി ഡിജിപി...

ജില്ലയിലെ ഹാൾട്ട് സ്റ്റേഷനിൽ കൂടി പുതിയ മെമുവിന് സ്റ്റോപ്പ്‌ വേണം, ആദ്യ യാത്ര ആഘോഷമാക്കാന്‍ യാത്രക്കാര്‍

കൊച്ചി: പുതിയ മെമു സർവീസ് യഥാർത്ഥ്യമാക്കാൻ പരിശ്രമിച്ച ശ്രീ. കൊടിക്കുന്നിൽ സുരേഷ് എം പി യെ നേരിട്ട് നന്ദി അറിയിച്ച് ഫ്രണ്ട്‌സ് ഓൺ റെയിൽസ്. ജില്ലയിലെ ഹാൾട്ട് സ്റ്റേഷനിൽ ഉൾപ്പെടെയുള്ളവരുടെ പ്രശ്നത്തിന്...

Popular this week