25.5 C
Kottayam
Sunday, September 29, 2024

വീഡിയോകോളിന് കാത്തിരുന്നു; എത്തിയത് ദുരന്തവാർത്ത

Must read

കാസർകോട്: കുവൈത്തിൽ തൊഴിലാളികൾ താമസിക്കുന്ന ഫ്ളാറ്റ് സമുച്ചയത്തിന് തീപിടിച്ച് പ്രവാസികൾ മരിച്ച സംഭവത്തിൽ ഞെട്ടിത്തരിച്ച് കാസർകോട് ജില്ല. പുലർച്ചെ നാലോടെ ഉറക്കത്തിനിടെ അപ്രതീക്ഷിതമായുണ്ടായ തീപ്പിടിത്തത്തിലാണ് ജില്ലയിലെ രണ്ട് പേരുൾപ്പെടെ ഒട്ടേറെപ്പേർ അഗ്നിക്കിരയായത്. വാർത്ത പുറത്തുവന്നതിനെത്തുടർന്ന് കുവൈത്തിൽ ജോലിചെയ്യുന്നവരുടെ കുടുംബക്കാരുടെ നെഞ്ചിൽ തീ ഉയരാൻ തുടങ്ങി.

എവിടെയാണ് അപകടം നടന്നതെന്നും എത്രപേർക്ക് ജീവൻ നഷ്ടപ്പെട്ടെന്നുമുള്ള കണക്കുകൾ വ്യക്തമാകാൻ വൈകിയതോടെയാണ് എല്ലാവരിലും ആധി കയറിയത്. വിവരങ്ങളന്വേഷിച്ച് പത്രമോഫീസുകളിൽ ഫോൺവിളികളുടെ പ്രവാഹമായിരുന്നു. ആധികാരിക വിവരമറിയാൻ വൈകുന്നത് കാരണം വ്യക്തമായൊരു മറുപടി പറയാൻ ആർക്കുമായില്ല. ഒരുപകൽ മുഴുവൻ എല്ലാവരെയും മുൾമുനയിലാക്കി വൈകിട്ടോടെയാണ് അപകടത്തിൽ മരിച്ചവരുടെ പേരുവിവരങ്ങൾ കൃത്യമായി മനസ്സിലാക്കാൻ സാധിച്ചത്.

വീട്ടിലെ കാര്യങ്ങളും നാട്ടുവിശഷേങ്ങളുമറിയാൻ എല്ലാ ദിവസവും കുവൈത്തിൽനിന്നും വീഡിയോകോൾ വരാറുള്ളതാണ്. ബുധനാഴ്ച അതുണ്ടായില്ല. പിലിക്കോട് ഗ്രാമപ്പഞ്ചായത്തിലെ സീനിയർ ക്ലാർക്ക് കെ.എൻ.മണി രാവിലെ മുതൽ അസ്വസ്ഥയായിരുന്നു. ഇതിനിടയിലാണ് കുവൈത്തിലെ തീപ്പിടിത്തവിവരം സാമൂഹികമാധ്യമങ്ങളിലൂടെ അറിയുന്നത്.

ഭർത്താവ് കേളുവിന്റെ ഫോണിലേക്ക് പലതവണ വിളിച്ചെങ്കിലും അങ്ങേത്തലയ്ക്കൽനിന്ന്‌ മറുപടിയുണ്ടായില്ല. തീപ്പിടിത്തവിവരമറിഞ്ഞ് അത് അന്വേഷിക്കാൻ പോയതായിരിക്കും. ഫോണെടുെത്തിട്ടുണ്ടാകില്ല. സഹപ്രവർത്തകർ സമാശ്വസിപ്പിച്ചു. ഭർത്താവിന്റെ വിളി കാത്തിരുന്ന മണി വൈകുന്നേരത്തോടെ തളർന്നുപോയി. ഇവരെ സഹപ്രവർത്തകർ ഇളമ്പച്ചിയിലെ വീട്ടിലെത്തിക്കുകയായിരുന്നു.

കുവൈത്തിലെ ദുരന്തത്തിൽ തന്റെ പാതിയും പെട്ടുപോയെന്ന് മനസ്സ് പറഞ്ഞിട്ടാകാം.. ഇനിയെനിക്കാരുമില്ലല്ലോയെന്ന കരച്ചിലായിരുന്നു പിന്നീട്. കൂടെപ്പോയവർ എന്തുപറഞ്ഞ് ആശ്വസിപ്പിക്കണമെന്നറിയാതെ കുഴങ്ങി.

വാർധക്യസഹജമായ അസുഖത്താൽ കിടപ്പിലായ അമ്മയെ കൂടെയുണ്ടായിരുന്നവർ തൊട്ടടുത്ത വീട്ടിലേക്ക് മാറ്റി. കാഞ്ഞങ്ങാട്ടുനിന്ന്‌ മണിയുടെ സഹോദരനെ വിളിച്ചുവരുത്തിയാണ് സെക്രട്ടറി മധു ഉൾപ്പെടെയുള്ള സഹപ്രവർത്തകർ മടങ്ങിയത്. പിലിക്കോട് എരവിലെ നിർധനകുടുംബത്തിലെ ഏഴുമക്കളിൽ ആറാമത്തെയാളാണ് കേളു.

ചെറുവത്തൂർ ടെക്‌നിക്കൽ ഹൈസ്കൂളിൽനിന്ന്‌ ടി.എച്ച്.എസ്‌.എൽ.സി.ക്കുശേഷം കാഞ്ഞങ്ങാട് സ്വാമി നിത്യാനന്ദ പോളിടെക്‌നിക്കിൽനിന്ന്‌ മെക്കാനിക്കൽ എൻജിനീയറിങ് പാസായി. പിന്നീട് കുവൈത്തിലായിരുന്നു. വിവാഹശേഷം ഇളമ്പച്ചിയിൽ വീട് വെച്ച് താമസം അങ്ങോട്ടേക്ക് മാറി. കുവൈത്തിൽ എൻ.ബി.ടി.സി. ഗ്രൂപ്പിൽ പ്രൊഡക്ഷൻ എൻജിനീയറായി ജോലിയിലിരിക്കെയാണ് ദുരന്തം മാടിവിളിച്ചത്. കഴിഞ്ഞ ഏപ്രിലിൽ നാട്ടിലെത്തി തിരിച്ചുപോയതാണ്.

നാട്ടിൽ ബന്ധുക്കളെയും സുഹൃത്തുക്കളെയും പിലിക്കോട് പഞ്ചായത്ത് കാര്യാലയത്തിലെത്തി ഭാര്യയുടെ സഹപ്രവർത്തകരെയും കണ്ടാണ് മടങ്ങിയത്. ഭാര്യയും രണ്ട് ആൺമക്കളുമായി നല്ലനിലയിൽ ജീവിച്ചുപോകുന്ന കുടുംബത്തിലേക്കാണ് കുവൈത്തിലെ തീപ്പിടിത്തം ദുരന്തമായി പെയ്തിറങ്ങിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ചിന്നക്കനാലിൽ വീണ്ടും ആക്രമണവുമായി ചക്കക്കൊമ്പൻ; വീട് തകർത്തു

ഇടുക്കി: ചിന്നക്കനാലിൽ 301 ന് സമീപം വീട് തകർത്ത് ചക്കക്കൊമ്പൻ. 301ലെ ഐസക് വർഗീസിൻ്റെ വീടാണ് ഇന്നലെ രാത്രിയിൽ ചക്കക്കൊമ്പൻ തകർത്തത്. ആനയിറങ്ങിയിട്ടുണ്ടെന്ന് അറിഞ്ഞ് ഐസക്കും ഭാര്യയും സമീപത്തെ വീട്ടിലേക്ക് മാറിയിരുന്നു. വീടിന്റെ...

മഴ മുന്നറിയിപ്പ്, ഇന്ന് 7 ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിലായി മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പുള്ളത്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. കേരള-...

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

Popular this week