24.3 C
Kottayam
Sunday, September 29, 2024

ഉദ്യോഗസ്ഥരുടെ വ്യക്തിപരമായ വിവരങ്ങള്‍ ചോദിച്ചതെന്തിന്; കരുവന്നൂര്‍ കേസില്‍ ഇഡിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

Must read

കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ഉദ്യോഗസ്ഥരുടെ വ്യക്തിപരമായ വിവരങ്ങള്‍ ചോദിച്ചതെന്തിനെന്ന് ഹൈക്കോടതി ആരാഞ്ഞു. അന്വേഷണ പരിധിയിലില്ലാത്ത വിവരങ്ങള്‍ നല്‍കാന്‍ ഇഡി സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് സഹകരണ രജിസ്ട്രാര്‍ കോടതിയെ അറിയിച്ചു. ഇഡി നല്‍കിയ സമന്‍സുകള്‍ റദ്ദാക്കണമെന്നും ഹര്‍ജിയില്‍ സര്‍ക്കാർ ആവശ്യപ്പെട്ടിരുന്നു. രണ്ടാഴ്ചയ്ക്കകം വിശദമായ സത്യവാങ്മൂലം നല്‍കണമെന്ന് ഇഡിക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.

സഹകരണ വകുപ്പ് രജിസ്ട്രാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിമര്‍ശനം. ഉദ്യോഗസ്ഥന്റെ വ്യക്തിപരമായ വിവരങ്ങള്‍ ചോദിക്കുന്നത് എന്തിനെന്ന് ഇഡിയോട് ഹൈക്കോടതി ചോദിച്ചു. ഇഡി നല്‍കിയ സമന്‍സില്‍ വ്യക്തതയില്ല.

എന്ത് അധികാരത്തിലാണ് സഹകരണ രജിസ്ട്രാറുടെ പാസ്‌പോര്‍ട്ട് ആവശ്യപ്പെട്ടതെന്ന് ഇഡി വിശദീകരിക്കണം. ആവശ്യമെങ്കില്‍ ഇഡിക്ക് പുതിയ സമന്‍സ് അയക്കാം. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി രണ്ടാഴ്ചയ്ക്കകം വിശദമായ സത്യവാങ്മൂലം നല്‍കണമെന്നുമാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടികള്‍ ചോദ്യം ചെയ്ത് സഹകരണ രജിസ്ട്രാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിമര്‍ശനം. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സഹകരണ രജിസ്ട്രാര്‍ക്ക് നല്‍കിയ സമന്‍സ് നിയമ വിരുദ്ധമാണെന്നാണ് ഹര്‍ജിയില്‍ സര്‍ക്കാരിന്റെ ആക്ഷേപം.

ഇഡിയുടെ സമന്‍സ് റദ്ദാക്കണം. കരുവന്നൂര്‍ സഹകരണ ബാങ്കിന് പുറത്തുനിന്നുള്ള വിവരങ്ങള്‍ ഇഡിക്ക് ചോദിക്കാനാവില്ല. സംസ്ഥാനത്തെ മുഴുവന്‍ സഹകരണ സംഘങ്ങളുടെ വിവരങ്ങളാണ് ഇഡി തേടിയത്. അധികാര പരിധിയുടെ ലംഘനമാണ് ഇഡിയുടെ നടപടിയെന്നുമാണ് സഹകരണ രജിസ്ട്രാര്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്.

സംസ്ഥാന സര്‍ക്കാരിന് വേണ്ടി അഡ്വക്കറ്റ് ജനറല്‍ ഹാജരായി. സഹകരണ രജിസ്ട്രാര്‍ക്ക് കീഴിലുള്ള മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ക്കും സമാനരീതിയില്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്നും അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിച്ചു. വ്യക്തതയില്ലാത്ത നോട്ടീസാണ് ഇഡി സഹകരണ രജിസ്ട്രാര്‍ക്ക് നല്‍കിയത്.

സഹകരണ മേഖലയില്‍ സമഗ്ര അന്വേഷണം നടത്താന്‍ ഇഡിയ്ക്ക് അധികാരമില്ലെന്നുമായിരുന്നു അഡ്വക്കറ്റ് ജനറലിന്റെ വാദം. നിലവിലെ സമന്‍സില്‍ തുടര്‍നടപടികള്‍ സ്വീകരിക്കില്ലെന്നും നടപടിക്രമങ്ങള്‍ പാലിച്ച് പുതിയ സമന്‍സ് നല്‍കാമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മറുപടി നല്‍കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week