28.7 C
Kottayam
Saturday, September 28, 2024

കോടികള്‍ കിട്ടിയിട്ടും പ്രതിഫലം തന്നില്ല; കാറ് മതിയെന്ന് പറഞ്ഞതോടെ സ്‌കൂട്ടറും നഷ്ടപ്പെട്ടെന്ന് സംവിധായകന്‍

Must read

കൊച്ചി:മലയാള സിനിമയിലെ ശ്രദ്ധേയരായ സംവിധായകരില്‍ ഒരാളാണ് പോള്‍സന്‍. അസിസ്റ്റന്റായി കരിയര്‍ തുടങ്ങി പിന്നീട് സ്വതന്ത്ര സംവിധായകനായി മാറിയ പോള്‍സന്‍ നിരവധി സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. മക്കള്‍ മാഹാത്മ്യം, KL 7-95 എറണാകുളം നോര്‍ത്ത് എന്നിങ്ങനെ പ്രേക്ഷക പ്രശംസ നേടിയ സിനിമകള്‍ പോള്‍സന്‍ ഒരുക്കിയതായിരുന്നു.

കുറഞ്ഞ ചിലവില്‍ ഒരുക്കിയ തന്റെ സിനിമയ്ക്ക് കോടികള്‍ പ്രതിഫലം കിട്ടിയതിനെ കുറിച്ചാണ് മാസ്റ്റര്‍ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ പോള്‍സന്‍ പറഞ്ഞത്. കോടികള്‍ വാരിയ സിനിമ സംവിധാനം ചെയ്തിട്ടും തനിക്ക് പ്രതിഫലം ഇനിയും കിട്ടാനുണ്ടെന്നാണ് സംവിധായകന്‍ പറഞ്ഞത്.

KL -7-95 എറണാകുളം നോര്‍ത്ത് എന്ന പേരിലൊരു സിനിമ ചെയ്യാന്‍ തീരുമാനിച്ചു. ഈ സിനിമയിലൂടെ ഒത്തിരി മിമിക്രി താരങ്ങള്‍ക്ക് അഭിനയിക്കാന്‍ ചാന്‍സ് കൊടുക്കാം. മിമിക്രി താരങ്ങള്‍ തന്നെയാണ് അതില്‍ മെയിനായിട്ടുള്ളത്. അവരുടെ കൂടെ ജഗതി ശ്രീകുമാര്‍, ജനാര്‍ദ്ദനന്‍, തിലകന്‍, തുടങ്ങി മൂന്നാല് താരങ്ങള്‍ കൂടി ഇതില്‍ വരുന്നുണ്ട്. അന്ന് ഏയ് ഓട്ടോ മുന്നിലുണ്ടെങ്കിലും ഓട്ടോറിക്ഷക്കാരുടെ കഥ പറഞ്ഞൊരു സിനിമയായിരുന്നു ഇതും.

നിര്‍മാതാവ് 25 ലക്ഷമാണ് സിനിമയുടെ ബജറ്റ് ഇട്ടത്. പക്ഷേ പതിനെട്ട് ലക്ഷം കൊണ്ട് പടം തീര്‍ന്നു. സില്‍ക്ക് സ്മിതയെ വെച്ചൊരു പാട്ട് കൂടി എടുക്കാനുണ്ടായിരുന്നു. ചിത്ര പാടിയ പാട്ടൊക്കെ റെക്കോര്‍ഡ് ചെയ്‌തെങ്കിലും അത് മാത്രം എടുത്തില്ല.

അന്നത്തെ ചുറ്റുപാട് മോശമാണെന്ന് പറഞ്ഞാണ് ആ പാട്ട് എടുക്കാതിരുന്നത്. സ്‌ക്രീപ്റ്റില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നിരുന്നു. അന്ന് അഭിനയിക്കാന്‍ വന്ന സില്‍ക്ക് സ്മിത ഹോട്ടലില്‍ നിന്ന് തന്നെ അഭിനയിക്കാതെ തിരിച്ച് പോയിരുന്നു. അതൊക്കെ സിനിമയിലേക്കും ഉള്‍പ്പെടുത്തി.

സാധാരണ ഒരു പടമായി കണ്ട് ചെയ്‌തെങ്കിലും ഇത് പുറത്ത് വന്നപ്പോള്‍ ഓട്ടോറിക്ഷക്കാര്‍ അതങ്ങ് ഏറ്റെടുത്തു. ഒന്നേമുക്കാല്‍ കോടിയാണ് സിനിമയ്ക്ക് കളക്ഷന്‍ ലഭിച്ചത്. പതിനെട്ട് ലക്ഷത്തിന് ചെയ്ത സിനിമയ്ക്കാണ് ഇത്രയും വലിയ തുക ലഭിച്ചത്. ആ വര്‍ഷം മോഹന്‍ലാലിന്റെ ഒത്തിരി പടങ്ങള്‍ റിലീസ് ചെയ്തിരുന്നു. എന്നാല്‍ സൂപ്പര്‍താരങ്ങളുടെ പടങ്ങളെക്കാളും ഈ സിനിമ വലിയ വിജയമായതെങ്ങനെയാണെന്ന് മാഗസിനുകളില്‍ ചര്‍ച്ച നടന്നിരുന്നു.

അന്ന് എറണാകുളത്ത് വച്ച് നടത്തിയ പരിപാടിയില്‍ KL-7-95 എന്ന നമ്പറില്‍ ഒരു വണ്ടി പോള്‍സന് കൊടുക്കുമെന്ന് നിര്‍മാതാവ് പറഞ്ഞിരുന്നു. സിദ്ദിഖാണ് എന്നെ വിളിച്ച് തമ്പി ചേട്ടന്‍ സിനിമയുടെ പേരിലൊരു വണ്ടി വാങ്ങുന്നുണ്ടെന്നും അത് പോള്‍സനാണെന്നും പറയുന്നത്. ഞാനും വളരെ സ്വപ്‌നം കണ്ടു. എന്നാല്‍ ഒരു സൈക്കിള്‍ പോലും എനിക്ക് കിട്ടിയില്ലെന്നതാണ് സത്യം. കാശും കിട്ടാനുണ്ടായിരുന്നു.

തുടക്കത്തില്‍ അഡ്വാന്‍സ് മാത്രമേ നമ്മള്‍ വാങ്ങുകയുള്ളു. എന്നാല്‍ ആ സിനിമയിലൂടെ പത്ത് ഇരുപത്തിയ്യയ്യിരം രൂപയോളം കിട്ടാനുണ്ട്. തരാം തരാമെന്ന് പറഞ്ഞെങ്കിലും പിന്നെ കിട്ടിയില്ല. കാബൂളിവാല എന്ന സിനിമ വര്‍ക്ക് ചെയ്തപ്പോള്‍ അതിലെ അസിസ്റ്റന്റ് സംവിധായകന്മാര്‍ക്ക് സ്വര്‍ഗചിത്ര അപ്പച്ചന്‍ സ്‌കൂട്ടര്‍ വാങ്ങി കൊടുത്തു.

അബദ്ധത്തില്‍ എനിക്ക് കാര്‍ മതിയെന്ന് പറഞ്ഞത് കൊണ്ട് സ്‌കൂട്ടര്‍ തന്നില്ല. എന്നാല്‍ എനിക്ക് കാറും കിട്ടിയില്ല, സ്‌കൂട്ടറും കിട്ടിയില്ല. ശരിക്കും സ്‌കൂട്ടര്‍ മതിയായിരുന്നു. അങ്ങനെയൊക്കെ ഞാന്‍ മണ്ടത്തരം കാണിച്ചിട്ടുണ്ടെന്നാണ് പോള്‍സന്‍ പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നെഹ്‌റു ട്രോഫി:കാരിച്ചാൽ ചുണ്ടൻ ജലരാജാവ്‌;ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കപ്പ് സ്വന്തമാക്കി കാരിച്ചാൽചുണ്ടൻ. തുടർച്ചയായി അഞ്ചു വർഷമായി കപ്പ് നേടുന്ന ആദ്യക്ലബ്ബായി മാറിയിരിക്കുകയാണ് പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബ്. ആവേശോജ്ജ്വലമായ മത്സരത്തിന് ശേഷമാണ് കാരിച്ചാൽ ചുണ്ടൻ വീണ്ടും കപ്പിൽ മുത്തമിട്ടത്. ഉച്ചയ്ക്ക്...

പാവം കന്നഡക്കാരി പെൺകുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്, ഡിവോർസ് ചെയ്തു;ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖ പുറത്ത്

ബാല–അമൃത സുരേഷ് വിവാദം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ നടന്റെ ആദ്യവിവാഹവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് വാർത്തകളിൽ നിറയുന്നത്. ഹിമ നിവേദ് കൃഷ്ണ എന്ന യുവതിയാണ് ബാലയുടെ ആദ്യ വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നത്....

തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് പിസി ചാക്കോ;പവാർ തീരുമാനമെടുത്തു

തിരുവനന്തപുരം : എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനാണ് എൻസിപി നേതൃത്വത്തിന്റെ തീരുമാനമെന്ന് എൻസിപി  സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ.  ദേശീയ അധ്യക്ഷൻ ശരത് പവാറിന്റെ നേതൃത്വത്തിൽ എടുത്ത...

നാളെയും മറ്റന്നാളും ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്, കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ഏഴ് ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലർട്ടുള്ളത്. സെപ്തംബർ 30ന്...

കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ‌ പുഷ്പൻ അന്തരിച്ചു

കണ്ണൂർ: കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പൻ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വെടിവെപ്പിൽ പരിക്കേറ്റ ശേഷം പൂർണ്ണമായും കിടപ്പിലായിരുന്നു. നിരവധി അസുഖങ്ങൾ കാരണം രണ്ടുമാസത്തിൽ ഏറെയായി...

Popular this week