24.4 C
Kottayam
Sunday, September 29, 2024

ഡോ.സിസ തോമസിന് ഭരിയ്ക്കാനാവുന്നില്ല,സാങ്കേതിക സര്‍വ്വകലാശാലയില്‍ ഭരണപ്രതിസന്ധി,ഉദ്യോഗസ്ഥ നിസഹകരണം തുടരുന്നു,പെരുവഴിയിലായി വിദ്യാര്‍ത്ഥികള്‍

Must read

തിരുവനന്തപുരം: സാങ്കേതിക സർവകലാശാല വൈസ് ചാൻസലറുടെ താൽക്കാലിക ചുമതല ഡോ. സിസ തോമസ് ഏറ്റെടുത്തെങ്കിലും ഉദ്യോഗസ്ഥരുടെ നിസ്സഹകരണംമൂലം ഭരണപ്രതിസന്ധി തുടരുന്നു. ഗവർണറോടുള്ള വിയോജിപ്പാണ് ഭരണപക്ഷ അനുകൂലികളായ ഉദ്യോഗസ്ഥർ അടക്കം നിസഹകരണം തുടരാൻ ഇടയാക്കിയിരിക്കുന്നത്. രജിസ്ട്രാർ, പരീക്ഷാ കൺട്രോളർ, മറ്റ് ഉയർന്ന ഉദ്യോഗസ്ഥർ എന്നിവരാരുംതന്നെ കഴിഞ്ഞ ദിവസങ്ങളിൽ സർവകലാശാലയിൽ എത്തിയിരുന്നില്ല. പി.വി സി.യും നിസ്സഹകരണത്തിലാണ്.

ഗവർണറോടുള്ള എതിർപ്പ് വൈസ് ചാൻസലർ ചുമതലയേറ്റ ഡോ. സിസ തോമസിനോടും പ്രകടിപ്പിക്കുന്നതാണ് ഭരണസ്തംഭനത്തിന് കാരണം. ഇതോടെ കോഴ്സ് പൂർത്തിയാക്കി ജോലിക്ക് കയറിയ പല വിദ്യാർത്ഥികളും പ്രതിസന്ധിയിലാണ്. കോഴ്‌സിന്റെ സർട്ടിഫിക്കറ്റ് യഥാസമയം അതത് സ്ഥാപനങ്ങളിൽ സമർപ്പിക്കേണ്ടതാണ്. എന്നാൽ നാലായിരത്തിലേറെ ബിരുദ സർട്ടിഫിക്കറ്റുകളാണ് വി സി.യുടെ ഒപ്പ് ലഭിക്കാൻ മാറ്റിവച്ചിരിക്കുന്നത്.

വിദേശത്ത് ജോലിക്കും പഠനത്തിനുമായി പോകുന്ന വിദ്യാർത്ഥികൾ ഫാസ്റ്റ് ട്രാക്കിൽ സർട്ടിഫിക്കറ്റിന് അപേക്ഷിച്ചിട്ടുണ്ട്. അവർക്ക് 10 ദിവസത്തിനകം സർട്ടിഫിക്കറ്റ് നൽകണമെന്നാണ് വ്യവസ്ഥ. ഈ കാലാവധി കഴിഞ്ഞിട്ടും സർട്ടിഫിക്കറ്റുകൾ നൽകാനാകുന്നില്ല. താമസിച്ചാൽ വിദേശത്തെ ജോലിയും പഠനാവസരവും നഷ്ടമാകുമെന്ന അവസ്ഥയാണ്.

സർട്ടിഫിക്കറ്റുകളും മറ്റും നൽകണമെങ്കിൽ വി സി.യോടൊപ്പം പരീക്ഷാ കൺട്രോളറും മറ്റ് ഓഫീസ് സ്റ്റാഫും സഹകരിക്കേണ്ടതുണ്ട്. എന്നാൽ, ഇടതുപക്ഷ സംഘടനകൾ സമരത്തിലാണ്. ശനിയാഴ്ചയും വി സി.യുടെ ഓഫീസ് അവർ ഉപരോധിച്ചു. സ്ഥിതിഗതികൾ വി സി. രാജ്ഭവനെ ധരിപ്പിച്ചു. ഗവർണർ തലസ്ഥാനത്ത് എത്തിയശേഷം വി സി.യുമായി ചർച്ച നടത്തും.

സാങ്കേതികവിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറായ ഡോ. സിസ തോമസിന് വി സി.യായി അധികചുമതലയാണ് നൽകിയിരിക്കുന്നത്. അവർ അനുമതി വാങ്ങാതെയാണ് പുതിയ ചുമതല ഏറ്റെടുത്തതെന്ന് കാണിച്ച് നോട്ടീസ് നൽകാൻ സർക്കാർ ആലോചിക്കുന്നുണ്ട്. എന്നാൽ, ഗവർണറുടെ ഉത്തരവ് അനുസരിച്ചതിനെ എങ്ങനെ അച്ചടക്കലംഘനമായി വ്യാഖ്യാനിക്കുമെന്ന ചോദ്യവും ഉയരുന്നുണ്ട്.

എസ്എഫ്‌ഐയുടെയും ഒരു വിഭാഗം ഉദ്യോഗസ്ഥരുടെയും എതിർപ്പിനിടെയാണ് വൈസ് ചാൻസലറുടെ താൽക്കാലിക ചുമതല ഡോ. സിസ തോമസ് ഏറ്റെടുത്തത്. സർവകലാശാല കവാടത്തിൽ സിസയുടെ കാർ എസ്എഫ്‌ഐക്കാരും കേരള ഗസറ്റഡ് ഓഫിസേഴ്‌സ് അസോസിയേഷൻ പ്രവർത്തകരും മറ്റും തടഞ്ഞിരുന്നു. തുടർന്ന് വൻ പൊലീസ് സംഘത്തിന്റെ അകമ്പടിയോടെ നടന്നാണ് ഓഫിസിലെത്തിയത്. വിസിയുടെ മുറിക്കു പുറത്തും പ്രതിഷേധക്കാർ നിരന്നിരുന്നു. മുറിയിൽ കയറി കുറെ നേരം കാത്തിരുന്നെങ്കിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എത്തിയില്ല. രജിസ്റ്റ്രാർ സ്ഥലത്തില്ലാതിരുന്നതിനാൽ ജോയിനിങ് റിപ്പോർട്ടിൽ ഒപ്പുവയ്ക്കാൻ പോലും ഡോ. സിസ തോമസിന് കഴിഞ്ഞിരുന്നില്ല.

അസി. രജിസ്റ്റ്രാർ ഉൾപ്പെടെ അൻപതോളം ഉന്നത ഉദ്യോഗസ്ഥർ പ്രതിഷേധത്തിലായിരുന്നു. ഓഫിസിൽ ശേഷിച്ചിരുന്നവർ രജിസ്റ്റർ നൽകാൻ വിസമ്മതിച്ചു. തുടർന്ന് വെള്ളക്കടലാസിൽ ജോയിനിങ് റിപ്പോർട്ട് എഴുതിത്ത്തയാറാക്കിയാണ് സിസ ചുമതല ഏറ്റെടുത്തത്. പൊലീസ് സംരക്ഷണത്തിൽ ചുമതല ഏറ്റെടുക്കേണ്ടി വന്ന അസാധാരണ സാഹചര്യം സിസ രാജ്ഭവനെ രേഖാമൂലം അറിയിച്ചു.

വിസി ആയിരുന്ന ഡോ. എം.എസ്.രാജശ്രീയെ സുപ്രീം കോടതി ഉത്തരവിനെത്തുടർന്നു നീക്കിയിരുന്നു. താൽക്കാലിക ചുമതലയിലേക്ക് ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയുടേത് ഉൾപ്പെടെ സർക്കാർ നിർദേശിച്ച പേരുകളെല്ലാം ഗവർണർ തള്ളി. തുടർന്നാണു സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടർ സിസയ്ക്കു ചുമതല നൽകിയത്. ഗവർണറുടെ നടപടി ഏകപക്ഷീയമാണെന്നും സമരം തുടരുമെന്നുമാണ് എസ്എഫ്‌ഐ അറിയിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week