29.8 C
Kottayam
Tuesday, October 1, 2024

അനുമതിയില്ലാതെ വിനോദയാത്ര, പരിശോധനയ്ക്ക് പിന്നാലെ കൂടുതൽ ശബ്ദസംവിധാനം;കുട്ടിക്കാനം മരിയന്‍ കോളേജില്‍നിന്ന് വിനോദയാത്ര പോയ ബസിനെതിരേ കേസ്

Must read

ഇടുക്കി:അനുമതിയില്ലാതെ വിനോദയാത്ര നടത്തിയ ടൂറിസ്റ്റ് ബസിനെതിരേ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തു. കുട്ടിക്കാനം മരിയന്‍ കോളേജില്‍നിന്ന് വിനോദയാത്ര പോയ ‘അല്‍ഫോണ്‍സ’ (കെ.എല്‍. 74 എ. 3114) ബസിനെതിരെയാണ് നടപടി സ്വീകരിച്ചത്.

കഴിഞ്ഞദിവസം വണ്ടിപ്പെരിയാര്‍ ആര്‍.ടി.ഒ. ബസ് പരിശോധിച്ചപ്പോള്‍ സ്പീഡ് ഗവേര്‍ണര്‍ ശരിയായരീതിയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ഈ ബസില്‍ യാത്ര അനുവദിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി കോളേജ് അധികൃതര്‍ക്ക് കത്ത് നല്‍കുകയും ചെയ്തു. എന്നാല്‍ നിര്‍ദേശം അവഗണിച്ചും വിനോദയാത്ര പോയതോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുത്തത്.

വിനോദയാത്രയ്ക്ക് മുമ്പ് കോളേജ് അധികൃതര്‍ മോട്ടോര്‍ വാഹനവകുപ്പിനെ വിവരമറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വണ്ടിപ്പെരിയാര്‍ ആര്‍.ടി.ഒ. ശനിയാഴ്ച ബസില്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ ബസിലെ ശബ്ദസംവിധാനങ്ങളും ലൈറ്റുകളും കൃത്യമായിരുന്നു. എന്നാല്‍ സ്പീഡ് ഗവേര്‍ണറിന്റെ പ്രവര്‍ത്തനത്തില്‍ അപാകതയുണ്ടെന്ന് കണ്ടെത്തി. ഇതോടെയാണ് ബസിന് അനുമതി നല്‍കാതിരുന്നത്. എന്നാല്‍ ഈ നിര്‍ദേശം അവഗണിച്ചും ഞായറാഴ്ച വിദ്യാര്‍ഥികളുമായി ഇതേ ബസില്‍ യാത്ര നടത്തുകയായിരുന്നു.

അനുമതിയില്ലാതെ ബസ് വിനോദയാത്രയ്ക്ക് പുറപ്പെട്ട വിവരമറിഞ്ഞതോടെയാണ് വണ്ടിപ്പെരിയാര്‍ ആര്‍.ടി.ഒ. വീണ്ടും പരിശോധനയ്ക്ക് നിര്‍ദേശം നല്‍കിയത്. എറണാകുളത്തെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഇതുസംബന്ധിച്ച വിവരം കൈമാറുകയും ചെയ്തു. തുടര്‍ന്ന് ഞായറാഴ്ച എറണാകുളത്ത് വെച്ച് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ബസ് പരിശോധിക്കുകയും നടപടി സ്വീകരിക്കുകയുമായിരുന്നു.

ഞായറാഴ്ച നടന്ന പരിശോധനയില്‍ ബസിലെ സ്പീഡ് ഗവേര്‍ണര്‍ പ്രവര്‍ത്തനക്ഷമമായിരുന്നു. സ്പീഡ് ഗവേര്‍ണര്‍ ശനിയാഴ്ച രാത്രി തന്നെ പ്രവര്‍ത്തനക്ഷമമാക്കിയെന്നായിരുന്നു ജീവനക്കാരുടെ മൊഴി. എന്നാല്‍ ശബ്ദസംവിധാനത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയതായും കൂടുതല്‍ ലൈറ്റുകള്‍ ഘടിപ്പിച്ചതായും കണ്ടെത്തിയിട്ടുണ്ട്. അനുമതിയില്ലാതെ യാത്ര നടത്തിയതിനും കൂടുതല്‍ ശബ്ദസംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയതിനുമാണ് ബസിനെതിരേ നിലവില്‍ കേസെടുത്തിരിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കരയുദ്ധം ആരംഭിച്ച് ഇസ്രായേൽ; എല്ലാ ഇന്ത്യൻ പൗരന്മാരും ഉടൻ ലെബനൻ വിടണമെന്ന് ഇന്ത്യൻ എംബസി 

ബെയ്റൂട്ട്: ലെബനനിലെ ഇന്ത്യൻ പൗരൻമാർ എത്രയും വേഗം ഒഴിഞ്ഞുപോകണമെന്ന് നിർദ്ദേശം നൽകി ബെയ്റൂട്ടിലെ ഇന്ത്യൻ എംബസി. ഹിസ്ബുല്ലയ്ക്ക് എതിരെ ഇസ്രായേൽ കരയുദ്ധം ആരംഭിച്ച സാഹചര്യത്തിലാണ് നിർദ്ദേശം. നിലവിൽ, ഏകദേശം 4,000 ഇന്ത്യക്കാരാണ് ലെബനനിൽ...

പിരിച്ചുവിടൽ കാലം;ടെക് കമ്പനികളിൽ ഈ വർഷം ഇതുവരെ 1.4 ലക്ഷം പേർക്ക് പണിപോയി

മുംബൈ:ടെക് കമ്പനികളിലെ കൂട്ടപ്പിരിച്ചുവിടല്‍ വര്‍ഷത്തിന്റെ രണ്ടാം പകുതിയിലും തുടരുന്നു. അമേരിക്കന്‍ ടെക് ഭീമനായ ഐ.ബി.എം. വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍ പ്രഖ്യാപിച്ചു. മൈക്രോസോഫ്റ്റിന്റെ ഗെയ്മിങ് വിഭാഗത്തില്‍നിന്ന് മാത്രം 650-ലേറെപ്പേരെയാണ് അടുത്തകാലത്തായി പിരിച്ചുവിട്ടത്. സ്റ്റാര്‍ട്ട് അപ് കമ്പനികളായ...

നടി വനിതാ വിജയകുമാർ നാലാമതും വിവാഹിതയാകുന്നു; സേവ് ദി ഡേറ്റ് ചിത്രം പങ്കുവെച്ച് നടി

ചെന്നൈ:നടി വനിതാ വിജയകുമാര്‍ വിവാഹിതയാകുന്നു. നൃത്തസംവിധായകനും നടനുമായ റോബേര്‍ട്ട് മാസ്റ്ററാണ് വരന്‍. ഒക്ടോബര്‍ അഞ്ചാം തീയതിയാണ് വിവാഹചടങ്ങ്. നടി തന്നെയാണ് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ വിവാഹവാര്‍ത്ത പുറത്തുവിട്ടത്. റോബേര്‍ട്ടിനൊപ്പമുള്ള സേവ് ദി ഡേറ്റ് ചിത്രവും നടി...

മഴയ്ക്കും ഇന്ത്യയെ തടയാനായില്ല; ബാറ്റിങ് വെടിക്കെട്ടിൽ ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ

കാന്‍പുര്‍: മൂന്നുദിവസം മഴയില്‍ കുതിര്‍ന്ന ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ് മത്സരം ഏകദിന ക്രിക്കറ്റിനെക്കാള്‍ ആവേശകരമായപ്പോള്‍ ഇന്ത്യക്ക് അവിസ്മരണീയ വിജയം. ഏഴ് വിക്കറ്റിനാണ് ഇന്ത്യ ബംഗ്ലാദേശിനെ തകര്‍ത്തത്. നാലാം ദിവസം ബംഗ്ലാദേശ് തുടങ്ങിയ ആക്രമണ...

സ്വർണക്കടത്തിലെ മലപ്പുറം പരാമർശം: തെറ്റായി വ്യാഖ്യാനിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം

തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മലപ്പുറം പരാമര്‍ശം വിവാദമായതിനു പിന്നാലെ അഭിമുഖം പ്രസിദ്ധീകരിച്ച 'ദ ഹിന്ദു' പത്രത്തിന് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയുടെ കത്ത്. മുഖ്യമന്ത്രി പറയാത്ത കാര്യം വളച്ചൊടിച്ച് അഭിമുഖത്തില്‍...

Popular this week