24.4 C
Kottayam
Sunday, September 29, 2024

ഷൂട്ടർ സിപ്പി സിദ്ധു കൊലക്കേസ്; ജഡ്ജിയുടെ മകളെ 7 വർഷങ്ങൾക്ക് ശേഷം അറസ്റ്റ് ചെയ്ത് സിബിഐ

Must read

ന്യൂഡൽഹി: ദേശീയ ഷൂട്ടിംഗ് താരം സിപ്പി സിദ്ധുവിനെ കൊലപ്പെടുത്തിയ കേസിൽ ജഡ്ജിയുടെ മകൾ 7 വർഷങ്ങൾക്ക് ശേഷം അറസ്റ്റിലായി. ഹിമാചൽ പ്രദേശ് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് സബീനയുടെ മകൾ കല്യാണി സിംഗിനെയാണ് സിബിഐ അറസ്റ്റ് ചെയ്തത്.ബുധനാഴ്ചയാണ് സി.ബി.ഐ. സംഘം കല്ല്യാണി സിങ്ങിനെ അറസ്റ്റ് ചെയ്തത്. ചണ്ഡീഗഢ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ നാലുദിവസത്തെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു.വിശദമായ അന്വേഷണത്തില്‍ കൊലപാതകത്തില്‍ കല്ല്യാണി സിങ്ങിനുള്ള പങ്ക് കണ്ടെത്തിയെന്നും ചോദ്യംചെയ്തതിന് ശേഷമാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയതെന്നും സി.ബി.ഐ. വക്താവ് പറഞ്ഞു.

കല്യാണിയും സിപ്പിയും തമ്മിലുണ്ടായിരുന്ന ബന്ധത്തിനിടയിൽ തർക്കങ്ങൾ ഉടലെടുത്തതാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് കണ്ടെത്തൽ.കല്യാണി സിംഗിനെ ചോദ്യം ചെയ്യലിനായി നാല് ദിവസത്തേക്ക് സിബിഐ കസ്റ്റഡിയിൽ വാങ്ങി. 2016ലാണ് കേസിൽ ഒരു സ്ത്രീയുടെ പങ്കിനെ കുറിച്ച് സിബിഐക്ക് വിവരം ലഭിച്ചത്.

2015 സെപ്റ്റംബർ 20നാണ് അഭിഭാഷകൻ കൂടിയായ സുഖ്മൻപ്രീത് സിംഗ് എന്ന സിപ്പി സിദ്ധുവിന്റെ മൃതദേഹം ചണ്ഡീഗഢിലെ പാർക്കിൽ നിന്നും കണ്ടെത്തിയത്. മൊഹാലിയിൽ സ്ഥിരതാമസക്കാരനായ സിദ്ധുവിന് കൊല്ലപ്പെടുമ്പോൾ 35 വയസ്സായിരുന്നു പ്രായം. അദ്ദേഹത്തിന്റെ മൃതദേഹത്തിൽ നിന്നും വെടിയുണ്ടകൾ കണ്ടെത്തിയിരുന്നു. മുൻ പഞ്ചാബ്- ഹരിയാന ഹൈക്കോടതി ജഡ്ജി എസ് എസ് സിദ്ധുവിന്റെ ചെറുമകനായിരുന്നു സിപ്പി.

പഞ്ചാബ് ഗവർണറുടെ നിർദ്ദേശ പ്രകാരം 2016 ജനുവരിയിൽ കേസ് സിബിഐ ഏറ്റെടുത്തു. കേസുമായി ബന്ധപ്പെട്ട് വിവരം നൽകുന്നവർക്ക് സിബിഐ 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.കൊലപാതകിയോടൊപ്പം ഒരു സ്ത്രീ ഉണ്ടായിരുന്നു എന്നും, കീഴടങ്ങാൻ തയ്യാറായാൽ അവർക്ക് നിയമപരമായ ആനുകൂല്യം ലഭ്യമാകുമെന്നും കാട്ടി സിബിഐ പത്രത്തിൽ പരസ്യം നൽകിയിരുന്നു. കേസിൽ വിവരം നൽകുന്നവർക്കുള്ള പാരിതോഷികം 10 ലക്ഷം രൂപയായി 2021 ഡിസംബറിൽ സിബിഐ ഉയർത്തിയിരുന്നു.

അന്വേഷണം നിർണ്ണായക ഘട്ടത്തിൽ എത്തിയപ്പോഴാണ് കേസിൽ കല്യാണി സിംഗിന്റെ പങ്കിലേക്ക് സിബിഐ എത്തിയത്. തുടർന്ന് അതിവേഗം അറസ്റ്റിലേക്ക് കടക്കുകയായിരുന്നു. 7 വർഷമായ കേസിലെ ആദ്യ അറസ്റ്റാണ് ഇന്ന് നടന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week