29.1 C
Kottayam
Sunday, October 6, 2024

ഔറംഗസേബ് തീവ്രവാദിയെന്ന് ആഗ്ര മേയർ; സ്മാരകങ്ങളും റോഡിലെ ബോർഡുകളും നീക്കണമെന്ന് ഉത്തരവ്

Must read

കൊച്ചി; മുകൾ ചക്രവർത്തി ഔറംഗസേബിന്റെ പേരിലുള്ള സ്മാരകങ്ങൾ നീക്കം ചെയ്യണമെന്നും റോഡുകളുടെ പേരുകൾ മാറ്റണമെന്നും ആഗ്ര മേയർ. ആഗ്ര സിറ്റി മേയർ നവീൻ ജെയ്നിന്റേതാണ് വിവാദ പരാമർശം. ഔറംഗസേബ് തീവ്രവാദിയാണെന്നും അദ്ദേഹത്തിന്റെ പേരിൽ ഇന്ത്യയിൽ ഒരു സ്ഥലവും ഉണ്ടാകരുതെന്നും ജെയിൻ പറഞ്ഞു.

ഔറംഗസേബിന്റെ പേരിലുള്ള സ്മാരകങ്ങൾ നീക്കം ചെയ്യാനും റോഡുകളുടെ പേര് മാറ്റാനും ആവശ്യപ്പെട്ട് ആഗ്രയിലെ എല്ലാ മേയർമാർക്കും കത്തെഴുതുമെന്ന് ജെയിൻ പറഞ്ഞു. ആഗ്രയിലെ ദേശീയ മേയർ കൗൺസിലിൽ മേയർമാരുമായി സംവദിക്കുമ്പോഴാണ് ജെയിനിന്റെ പ്രസ്താവന.

‘ഹിന്ദു ക്ഷേത്രങ്ങൾ നശിപ്പിക്കുകയും ഹിന്ദു സമൂഹത്തിലെ ജനങ്ങളെ ഇസ്ലാം മതം സ്വീകരിക്കാൻ നിർബന്ധിക്കുകയും ചെയ്ത ക്രൂരനായ ഭരണാധികാരിയായിരുന്നു ഔറംഗസേബ്. ഔറംഗസേബിന്റെ പേരിൽ ഇന്ത്യയിൽ ഒരു സ്ഥലങ്ങളും ഉണ്ടാകരുത്’,ജെയിൻ പറഞ്ഞു.

‘രാജ്യസ്നേഹമുള്ള ആളുകളെയാണ് ഇന്ത്യയിൽ ജീവിക്കാൻ അനുവദിക്കേണ്ടത്. ഔറംഗസേബ് ഇന്ത്യയ്ക്കെതിരായിരുന്നു. എന്നാൽ ഇന്ന്, അദ്ദേഹത്തിന്റെ പേരിലുള്ള നിരവധി സ്ഥലങ്ങളും റോഡുകളും ഇന്ത്യയിൽ ഉണ്ട്. ഔറംഗസേബ് നമ്മുടെ സംസ്കാരവും പാരമ്പര്യവും നശിപ്പിച്ചു, അങ്ങനെയുള്ളൊരാളുടെ പേര് ഉപയോഗിക്കുന്നത് നമ്മുക്ക് തന്നെ അപമാനമാണ്’, ജെയിൻ പറഞ്ഞു.

കോൺഗ്രസിനെതിരേയും ജെയിൻ രംഗത്തെത്തി. മുൻ ഭരണകക്ഷിയായ പാർട്ടി ഡൽഹിയിലെ ഒരു റോഡിന് ഔറംഗസേബിന്റെ പേര് നൽകിയിരുന്നുവെങ്കിലും പിന്നീട് പ്രധാനമന്ത്രി നരേന്ദ്ര മോദി അത് ‘അബ്ദുൾ കലാം മാർഗ്’ എന്ന് പുനർനാമകരണം ചെയ്തു. എല്ലാ മേയർമാരും ഔറംഗസേബിന്റെ ഫലകങ്ങൾ നീക്കം ചെയ്യുന്നതിനും റോഡുകളുടെ പേര് മാറ്റുന്നതിനും മുൻഗണന നൽകണമെന്ന് അദ്ദേഹം പറഞ്ഞു.

എ ഐ എം ഐ എം നേതാവ് അക്ബറുദ്ദീൻ ഒവൈസി അടുത്തിടെ ഔറംഗബാദിലെ ഔറംഗസേബിന്റെ ശവകുടീരം സന്ദർശിച്ചിരുന്നതിന് പിന്നാലെ ഉയർന്ന വിവാദങ്ങൾക്കിടെയാണ് ആഗ്ര മേയറുടെ വിവാദ ഉത്തരവ് എന്നതും ശ്രദ്ധേയമാമ്. അദ്ദേഹത്തിന്റെ സന്ദർശനത്തെത്തുടർന്ന്, ഖുൽദാബാദിലെ ഔറംഗസേബിന്റെ ശവകുടീരം പൊളിച്ച് കളയണമെന്ന് ബി ജെ പി യും എം എൻ എസും ആഹ്വാനം ചെയ്തിരുന്നു.

അതേസമയം ഭീഷണിയുടെ പശ്ചാത്തലത്തിൽ ശവകുടീരം അഞ്ച് ദിവസത്തേക്ക് അടച്ചിടാൻ പുരാവസ്തു വകുപ്പ് ഉത്തരവിട്ടു. പള്ളി കമ്മിറ്റിയുടെ കൂടി നിർദ്ദേശ പ്രകാരമാണ് നടപടി.വ്യാഴാഴ്ച മുതൽ അഞ്ച് ദിവസത്തേക്കാണ് ശവകുടീരം അടച്ചിടുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് തീപിടിത്തം; രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ ഏഴ് പേർ മരിച്ചു

മുംബൈ: ഇരുനില കെട്ടിടത്തിൽ ഷോർട്ട് സർക്യൂട്ടിനെ തുടർന്നുണ്ടായ തീപിടിത്തത്തിൽ ഏഴ് പേർക്ക് ദാരുണാന്ത്യം. രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ ഏഴ് പേരാണ് മരിച്ചത്. മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സിദ്ധാർത്ഥ് കോളനിയിൽ പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം...

കൊച്ചി കമ്പനിയിൽ പൊട്ടിത്തെറി; ഒരാൾ കൊല്ലപ്പെട്ടു, 2 പേർക്ക് പരിക്ക്

കൊച്ചി: എടയാർ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയിൽ പൊട്ടിത്തെറി. ഒഡിഷ സ്വദേശി മരിച്ചതായാണ് വിവരം. രണ്ട് പേർക്ക് പരിക്കേറ്റെന്നും വിവരമുണ്ട്. മൃഗക്കൊഴുപ്പ് സംസ്കരിക്കുന്ന ഫോർമൽ ട്രേഡ് ലിങ്ക് എന്ന കമ്പനിയിലാണ് പൊട്ടിത്തെറിയുണ്ടായത്. ഗ്യാസ് സ്റ്റൗ...

ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിനെ തിങ്കളാഴ്ച ചോദ്യം ചെയ്യും; തിരുവനന്തപുരത്ത് ഹാജരാകണമെന്ന് നോട്ടീസ്

തിരുവനന്തപുരം: ബലാത്സംഗ കേസില്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ നടന്‍ സിദ്ദിഖിനെ അന്വേഷണ സംഘം തിങ്കളാഴ്ച ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്ത് ഹാജരാകാനാണ് നോട്ടീസ്. തിരുവനന്തപുരം നാര്‍ക്കോട്ടിക്...

ആലപ്പുഴ സ്വദേശിയെ ബ്രഹ്മപുത്ര നദിയില്‍ വീണ് കാണാതായി; നാട്ടിൽ നിന്ന് പോയത് 2 ദിവസം മുമ്പ്

ഗുവാഹത്തി: അസമിൽ ജങ്കാർ യാത്രക്കിടെ ആലപ്പുഴ സ്വദേശിയെ ബ്രഹ്മപുത്ര നദിയിൽ കാണാതായി. ആലപ്പുഴ ആര്യാട് സ്വദേശി വിൻസന്റിനെയാണ് കാണാതായത്. ഹൗസ്ബോട്ട് നിർമ്മാണത്തിന് വേണ്ടിയാണ് വിൻസന്റ് അസമിലേക്ക് പോയത്. വൈകിട്ടോടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളാണ് വിൻസന്റിനെ...

അധ്യാപികയുടെ സ്വകാര്യ വീഡിയോ വാട്സ് ആപ്പിലും ഇൻസ്റ്റ​ഗ്രാമിലും പ്രചരിപ്പിച്ചു, നാല് വിദ്യാർഥികൾ കസ്റ്റഡിയില്‍

ആഗ്ര: ഉത്തർപ്രദേശിലെ ആഗ്രയിൽ സ്‌കൂൾ അധ്യാപികയുടെ സ്വകാര്യ വീഡിയോ പ്രചരിപ്പിച്ചതിന് നാല് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മഥുരയിലെ സ്കൂളിൽ പഠിപ്പിച്ചിരുന്ന ആഗ്ര സ്വദേശിയായ അധ്യാപികയുടെ വീഡിയോയാണ് വിദ്യാർഥികൾ പ്രചരിപ്പിച്ചത്. പഠനത്തിൽ പിന്നാക്കമായ പത്താം...

Popular this week