28.7 C
Kottayam
Saturday, September 28, 2024

വയനാട്ടിലെ യുവാവ്, ലേഖനം… തന്റെ വാദങ്ങള്‍ക്ക് തെളിവ്,പറഞ്ഞതില്‍ ഉറച്ച് പിസി ജോര്‍ജ്, കൂടെ ഒരു തിരുത്ത്

Must read

തിരുവനന്തപുരം: അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തില്‍ വര്‍ഗീയ വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ പിസി ജോര്‍ജിന് ജാമ്യം. ശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ട അദ്ദേഹം തന്റെ വാദങ്ങള്‍ക്ക് തെളിവുണ്ടെന്ന് അവകാശപ്പെട്ടു. വയനാട്ടിലെ യുവാവ് പറഞ്ഞതും ഒരു ലേഖനത്തില്‍ വായിച്ചതുമാണ് തെളിവായി പിസി ജോര്‍ജ് പറയുന്നത്. ഇത്തരം അവ്യക്തമായ കാര്യങ്ങള്‍ പൊതുവല്‍ക്കരിച്ച് ജനമധ്യത്തില്‍ പറയാമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പിസി ജോര്‍ജ് രൂക്ഷമായി പ്രതികരിച്ചു.

തന്റെ പ്രസംഗത്തിലെ ഒരു ഭാഗത്തില്‍ തിരുത്തുണ്ടെന്ന് പിസി ജോര്‍ജ് പറഞ്ഞു. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയുമായി ബന്ധപ്പെട്ട പ്രസംഗ ഭാഗത്തിലാണ് തിരുത്ത്. വലിയ മാളുകള്‍ വരുമ്പോള്‍ സാധാരണക്കാരായ ഒട്ടേറെ കച്ചവടക്കാര്‍ക്ക് ജോലി നഷ്ടമാകുമെന്ന കാര്യമാണ് ഉദ്ദേശിച്ചതെന്നും പറഞ്ഞത് മാറിപ്പോയി എന്നും പിസി ജോര്‍ജ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

തന്റെ പ്രസംഗത്തില്‍ ഒരു തിരുത്തുണ്ട്. ഇന്ന് തിരുത്തി പറയണമെന്ന് നേരത്തെ കരുതിയതാണ്. അറസ്റ്റുണ്ടായപ്പോള്‍ പറയേണ്ടെന്ന് കരുതി. ജാമ്യം ലഭിച്ച സാഹചര്യത്തില്‍ തിരുത്തി പറയുകയാണ്. പ്രസംഗ വേളയില്‍ തന്റെ മനസിലുള്ള ആശയവും പറഞ്ഞ കാര്യവും രണ്ടായി പോയി. റിലയന്‍സിന്റെ ഔട്ട്ലെറ്റ് കോട്ടയത്ത് തുടങ്ങാനുള്ള പിണറായി സര്‍ക്കാരിന്റെ നടപടി തെറ്റാണെന്ന് ഞാന്‍ പറഞ്ഞിരുന്നു.

അതുപോലെ തന്നെയാണ് യൂസഫലിയുടെ കാര്യവും. യൂസഫലി സാഹിബ് മാന്യനാണ്. അദ്ദേഹം മാള്‍ തുടങ്ങിയാല്‍ എല്ലാവരും അവിടെ കയറും. സാധാരണ കച്ചവടക്കാര്‍ പട്ടിണിയാകും. എല്ലാ മതക്കാര്‍ക്കും തിരിച്ചടിയാകും. അതുകൊണ്ട് യൂസഫലി സാഹിബിന്റെ സ്ഥാപനത്തില്‍ കയറരുത്. സാധാരണക്കാരന്റെ കടയില്‍ കയറണമെന്ന് ഞാന്‍ പറഞ്ഞു. അത് യൂസഫലിക്ക് എതിരായി പോയി എന്ന് ഞാന്‍ ചിന്തിക്കുന്നില്ല. അദ്ദേഹത്തെ അപമാനിക്കാന്‍ തീരുമാനിച്ചിരുന്നില്ല. ആ പറഞ്ഞ വാക്കുകള്‍ ഞാന്‍ പിന്‍വലിക്കുകയാണെന്നും പിസി ജോര്‍ജ് പറഞ്ഞു.

തന്റെ പ്രസംഗത്തില്‍ ഉറച്ചുനില്‍ക്കുന്നു. എന്റെ അറിവ് അനുസരിച്ച് എന്ന് പറഞ്ഞാണ് ഞാന്‍ പ്രസംഗിച്ചത്. വയനാട്ടുകാരനായ ഇപ്പോള്‍ കോഴിക്കോട് താമസിക്കുന്ന യുവാവ് എന്നോട് കരഞ്ഞുപറഞ്ഞ കാര്യമാണ് ഞാന്‍ പ്രസംഗത്തില്‍ സൂചിപ്പിച്ചത്. അവന്‍ അസുഖ ബാധിതനായി കിടപ്പാണ്. കൂടാതെ ഞാന്‍ വായിച്ച ഒരു ലേഖനത്തില്‍ പറഞ്ഞ കാര്യമാണ് സൂചിപ്പിച്ചത്. ആ ലേഖനം എടുത്തുവയ്ക്കാന്‍ ഞാന്‍ പറഞ്ഞിട്ടുണ്ടെന്നും പിസി ജോര്‍ജ് പറഞ്ഞു.

ഇത്തരം കാര്യങ്ങള്‍ വ്യക്തമായ തെളിവില്ലാതെ പൊതുമധ്യത്തില്‍ പറയാമോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. പൊതുപ്രവര്‍ത്തകനായ ഞാന്‍ ജനമധ്യത്തിലല്ലാതെ വീട്ടില്‍ പോയി ഭാര്യയോട് പറയണോ എന്നായിരുന്നു പിസി ജോര്‍ജിന്റെ മറുചോദ്യം. തന്റെ കൈയ്യിലുള്ള തെളിവാണ് പറഞ്ഞത്. അത് പിന്നെ ആകാശത്ത് പോയി പറയണോ. കോടതി നിബന്ധന മാനിച്ച് മിണ്ടാതെ പോകണമെന്നാണ് ഞാന്‍ കരുതിയത്. പക്ഷേ, നിങ്ങള്‍ രാവിലെ മുതല്‍ നില്‍ക്കുന്നത് കണ്ടാണ് ഞാന്‍ സംസാരിക്കാന്‍ തയ്യാറായത് എന്നും പിസി ജോര്‍ജ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നെഹ്‌റു ട്രോഫി:കാരിച്ചാൽ ചുണ്ടൻ ജലരാജാവ്‌;ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കപ്പ് സ്വന്തമാക്കി കാരിച്ചാൽചുണ്ടൻ. തുടർച്ചയായി അഞ്ചു വർഷമായി കപ്പ് നേടുന്ന ആദ്യക്ലബ്ബായി മാറിയിരിക്കുകയാണ് പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബ്. ആവേശോജ്ജ്വലമായ മത്സരത്തിന് ശേഷമാണ് കാരിച്ചാൽ ചുണ്ടൻ വീണ്ടും കപ്പിൽ മുത്തമിട്ടത്. ഉച്ചയ്ക്ക്...

പാവം കന്നഡക്കാരി പെൺകുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്, ഡിവോർസ് ചെയ്തു;ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖ പുറത്ത്

ബാല–അമൃത സുരേഷ് വിവാദം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ നടന്റെ ആദ്യവിവാഹവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് വാർത്തകളിൽ നിറയുന്നത്. ഹിമ നിവേദ് കൃഷ്ണ എന്ന യുവതിയാണ് ബാലയുടെ ആദ്യ വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നത്....

തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് പിസി ചാക്കോ;പവാർ തീരുമാനമെടുത്തു

തിരുവനന്തപുരം : എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനാണ് എൻസിപി നേതൃത്വത്തിന്റെ തീരുമാനമെന്ന് എൻസിപി  സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ.  ദേശീയ അധ്യക്ഷൻ ശരത് പവാറിന്റെ നേതൃത്വത്തിൽ എടുത്ത...

നാളെയും മറ്റന്നാളും ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്, കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ഏഴ് ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലർട്ടുള്ളത്. സെപ്തംബർ 30ന്...

കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ‌ പുഷ്പൻ അന്തരിച്ചു

കണ്ണൂർ: കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പൻ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വെടിവെപ്പിൽ പരിക്കേറ്റ ശേഷം പൂർണ്ണമായും കിടപ്പിലായിരുന്നു. നിരവധി അസുഖങ്ങൾ കാരണം രണ്ടുമാസത്തിൽ ഏറെയായി...

Popular this week