ഏറ്റുമാനൂർ:ഓൺലൈനിൽ പരിചയപ്പെട്ട കൂട്ടുകാരിയുടെ വീടു സന്ദർശിക്കുന്നതിന്റെ പേരിൽ അച്ഛനുമായി വഴക്കിട്ട വിദ്യാർഥിയെ അനുനയിപ്പിക്കാൻ ചെന്ന വനിതാ പൊലീസ് ഓഫിസർക്കു നേരെ വിദ്യാർഥി കത്തി വീശി. പൊലീസുകാരി ഓടി അയൽപക്കത്തെ കാർഷെഡിൽ ഒളിച്ചു.
ഓൺലൈൻ വഴി പരിചയപ്പെട്ട കൂട്ടുകാരിയെ കൊല്ലണമെന്ന വാശിയിലായിരുന്നു പത്താം ക്ലാസുകാരനെന്നു സിവിൽ പൊലീസ് ഓഫിസർ നിഷ ജോഷി പറഞ്ഞു. കൂട്ടുകാരിയുടെ വീട്ടിൽ പോകാൻ വണ്ടിക്കൂലി ചോദിച്ചാണു വീട്ടിൽ പ്രശ്‌നമുണ്ടാക്കിയത്. രക്ഷിതാക്കൾ സ്റ്റേഷനിലെത്തി പരാതിപ്പെട്ടപ്പോൾ അനുനയിപ്പിക്കാൻ പോയി.
വീട്ടിൽ ചെന്നപ്പോൾ തനിക്കു നേരെ വെട്ടുകത്തിയുമായി പാഞ്ഞടുത്തുവെന്നു നിഷ പറഞ്ഞു. ഒഴിഞ്ഞുമാറിയതിനാൽ വെട്ടേറ്റില്ല. പിന്നീടു വീട്ടുകാരുമായി ബന്ധപ്പെട്ട് കുട്ടിക്കു കൗൺസലിങ്ങിനു സൗകര്യം ചെയ്തുകൊടുത്തുവെന്നും നിഷ പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News