24.1 C
Kottayam
Thursday, October 24, 2024

കൊലയാളി കടന്നുകളഞ്ഞത് ദമ്പതിമാരുടെ കാറില്‍? സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്; കോട്ടയത്ത് ദമ്പതിമാരെ ആക്രമിച്ച് ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു

Must read

കോട്ടയം: താഴത്തങ്ങാടി പാറപ്പാടത്ത് ദമ്പതിമാരെ ആക്രമിച്ച് വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ നിര്‍ണ്ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചതായി സൂചന. തിങ്കളാഴ്ച വൈകിട്ട് നാലോടെയാണ് കൊലപാതകം നടന്നത് എന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ രാവിലെ പത്തു മണിയ്ക്കു ഇവരുടെ വീട്ടിലെ ചുവന്ന വാഗണ്‍ ആര്‍ കാര്‍ സമീപത്തെ റോഡിലൂടെ കടന്നു പോകുന്നതായി സി.സി.ടി.വി ക്യാമറയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതോടെ കൊലപാതകം നടന്ന സമയം സംബന്ധിച്ചു പോലീസിനു വ്യക്തമായ സൂചന ലഭിച്ചതായാണ് വിവരം. താഴത്തങ്ങാടി പാറപ്പാടം ഷാനി മന്‍സിലില്‍ ഷീബ (60)യാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് മുഹമ്മദ് സാലിയെ (65) ക്രൂരമായി ആക്രമിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തു.

തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷമാണ് കൊലപാതകം നടന്നത് എന്നായിരിന്നു പോലീസിന്റെ കണക്കുകൂട്ടല്‍. ഉച്ചയ്ക്കു രണ്ടരയോടെ ഷീബയെ വീടിനു പുറത്തു കണ്ടു എന്ന രീതിയിലും പ്രദേശ വാസികളില്‍ ചിലര്‍ പോലീസിനു മൊഴി നല്‍കിയിരുന്നു. എന്നാല്‍, സിസിടിവി ക്യാമറാ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഇത് മാറ്റി മറിക്കുന്ന നിര്‍ണ്ണായക വിവരങ്ങളാണ് പോലീസിനു ലഭിച്ചത്.

പ്രദേശത്തെ വീടുകളിലെ സിസിടിവി ക്യാമറ പരിശോധിച്ച പോലീസ് സംഘം കണ്ടത് രാവിലെ പത്തു മണിയോടെ വീടിനു സമീപത്തെ വഴിയിലൂടെ കാര്‍ പ്രധാന വഴിയിലേയ്ക്കു കയറിപ്പോകുന്നതാണ്. ഈ കാറിലാണോ കൊലയാളി കടന്നുകളഞ്ഞത് എന്നും പോലീസ് അന്വേഷിച്ച് വരുകയാണ്. ഈ കാറില്‍ ഒരാള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇത് മാത്രമല്ല ചപ്പാത്തിയും, മുട്ടയും ഉള്ളിക്കറിയും രാവിലെ ഭക്ഷണം പാകം ചെയ്യുന്നതിനായി തയ്യാറാക്കി വച്ചിരുന്നതായിരുന്നു എന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

വീടിന്റെ സ്വീകരണ മുറിയില്‍ ചിതറിക്കിടന്ന രക്തം കട്ടപിടിച്ചിരുന്നു. രക്തം കട്ടപിടിച്ച നിലയില്‍ കണ്ടെത്തി എന്നത് തന്നെ പോലീസ് എത്തുമ്പോള്‍ കൊലപാതകം നടന്നിട്ട് മണിക്കൂറുകള്‍ കഴിഞ്ഞിരുന്നു എന്ന പോലീസിന്റെ നിഗമനത്തെ ശരിവയ്ക്കുന്നതാണ്. ചൊവ്വാഴ്ച രാവിലെ നടക്കുന്ന പോസ്റ്റ്മോര്‍ട്ടത്തിനും, ഇതിനു ശേഷമുള്ള പ്രാഥമിക വിവരങ്ങള്‍ക്കും ശേഷം മാത്രമേ പോലീസിനു കൃത്യമായ നിഗമനത്തില്‍ എത്താന്‍ സാധിക്കൂ. വീട്ടില്‍ നിന്നും പോയ ചുവന്ന കാര്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം ഇപ്പോള്‍ പുരോഗമിക്കുന്നത്. ഈ കാറിനായി താഴത്തങ്ങാടി ഇല്ലിക്കല്‍ കുമരകം കോട്ടയം നഗരം എന്നിവിടങ്ങളിലെ നൂറുകണക്കിന് സിസിടിവി ക്യാമറകള്‍ രാത്രി തന്നെ പോലീസ് പരിശോധിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തുർക്കിയിൽ വ്യവസായ മേഖലയിൽ വൻ പൊട്ടിത്തെറി; ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ചു, നിരവധി പേർ കൊല്ലപ്പെട്ടു

അങ്കാര:തുർക്കിയിൽ ഭീകരാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായി വിവരം. തുർക്കിയിലെ ഏവിയേഷൻ കമ്പനി തുസസ് (TUSAS)ൻ്റെ അങ്കാരയിലെ ആസ്ഥാനത്തിനടുത്താണ് സ്ഫോടനം നടന്നത്. നിരവധി പേർ കൊല്ലപ്പെട്ടുവെന്നാണ് വിവരം. കൃത്യമായ കണക്കുകൾ പുറത്തുവന്നിട്ടില്ല. നടന്നത് ഭീകരാക്രമണമാണെന്ന് തുർക്കി...

തൃശ്ശൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ പെൺകുട്ടി കുഴഞ്ഞുവീണ് മരിച്ചു

തൃശ്ശൂർ: വരവൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. വരവൂർ ഹൈസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനി ദേശമംഗലം തലശ്ശേരി ഉണ്ണിക്കുന്ന് സ്വദേശി മുരളിയുടെ മകൾ വിനീതയാണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു കുട്ടി....

ഷൂട്ടിംഗിനൊക്കെ പോകാറുണ്ട്,ഏജന്റ് കൊണ്ടുവന്നതാ….. റോഡ്‌ഷോയ്ക്കായി പണമൊഴുക്കി നിലമ്പൂർ എംഎൽഎ

പാലക്കാട്: പാലക്കാട് ജില്ലയിൽ പിവി അൻവർ എംഎൽഎയുടെ നേതൃത്വത്തിൽ നടന്ന റോഡ് ഷോയിൽ പണം നൽകി ആളെക്കൂട്ടിയതിന് തെളിവുകൾ പുറത്ത്. റോഡ് ഷോയിൽ പങ്കെടുത്ത സ്ത്രീകളാണ് പണം നൽകിയാണ് തങ്ങളെ കൊണ്ടുവന്നതെന്ന് സാക്ഷ്യപ്പെടുത്തുന്നത്....

രാഹുൽ മാങ്കൂട്ടത്തിലിന് നിരുപാധിക പിന്തുണയെന്ന് അൻവർ; പാലക്കാട് സ്ഥാനാർത്ഥിയെ പിൻവലിച്ചു

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി ജീവകാരുണ്യ പ്രവർത്തകനായ മിൻഹാജിൻ്റെ സ്ഥാനാർത്ഥിത്വം ഡെമോക്രാറ്റിക് മൂവ്മെൻ്റ് ഓഫ് കേരള പിൻവലിച്ചു. മുന്നണികളെ സ്ഥാനാർത്ഥി നിർണയത്തിൽ വിമർശിച്ച പി.വി അൻവർ, പ്രതിപക്ഷ നേതാവിനെതിരെ അതിരൂക്ഷ വിമർശനം ഉന്നയിച്ചു....

അശ്ലീല വീഡിയോ പ്രചരിക്കുന്നു; പാകിസ്ഥാൻ ടിക് ടോക് താരം മിനാഹിൽ മാലിക് വിവാദത്തിൽ, എഫ്ഐഎയ്ക്ക് പരാതി നൽകി

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പ്രമുഖ ടിക് ടോക് താരവും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ മിനാഹിൽ മാലിക് വിവാദത്തിൽ. മിനാഹിൽ മാലിക്കിന്റേതെന്ന പേരിൽ സോഷ്യൽ മീഡിയയിൽ അശ്ലീല വീഡിയോകൾ പ്രചരിച്ചതിന് പിന്നാലെയാണ് വിവാ​ദം. ഒരു യുവാവിനോടൊപ്പമുള്ള...

Popular this week