25.5 C
Kottayam
Sunday, September 29, 2024

1500 രൂപയെച്ചൊല്ലിയുള്ള തര്‍ക്കം കവര്‍ന്നത് 23കാരന്റെ ജീവന്‍; സ്വപ്‌നവീടിരിക്കേണ്ടിടത്ത് വിഷ്ണുവിന് അന്ത്യവിശ്രമം

Must read

വണ്ടൂര്‍: 1500 രൂപയെച്ചൊല്ലിയുള്ള തര്‍ക്കം കവര്‍ന്നത് 23കാരന്റെ ജീവന്‍. പോരൂര്‍ ചാത്തങ്ങോട്ടുപുറം താലപ്പൊലിപ്പറമ്പില്‍ വാടകയ്ക്കു താമസിക്കുന്ന ഇടുക്കി വടക്കേമല സ്വദേശി വേലാമ്പറമ്പന്‍ ശിവപ്രസാദിന്റെ മകന്‍ വിഷ്ണു(23) ആണ് ക്രൂരമര്‍ദ്ദനത്തിനിരയായി മരണപ്പെട്ടത്.

സ്വന്തമായൊരു വീടെന്ന സ്വപ്‌നം സഫലമാകാതെയാണ് വിഷ്ണുവിന്റെ അകാല വിയോഗം. വീടുവയ്ക്കാനായി വാങ്ങിയ സ്ഥലത്താണ് വിഷ്ണുവിന് അന്ത്യവിശ്രമം.
20 വര്‍ഷം മുമ്പ് ഇടുക്കി വടക്കേ മലയില്‍ നിന്ന് ടാപ്പിങ് ജോലിക്ക് ജില്ലയിലെത്തിയതാണ് വിഷ്ണുവിന്റെ മാതാപിതാക്കളായ ശിവപ്രസാദും സിനിയും. നേരത്തെ എളങ്കൂര്‍ ചാരങ്കാവിലാണ് താമസിച്ചിരുന്നത്.

കൂലിയില്‍ നിന്ന് മിച്ചം പിടിച്ചാണ് ഇവിടെ ആറ് സെന്റ് സ്ഥലം വാങ്ങിയത്. ഇതാണ് കുടുംബത്തിന്റെ ആകെയുള്ള സമ്പാദ്യം. അച്ഛനും അമ്മയ്ക്കുമൊപ്പം വിഷ്ണുവും ടാപ്പിങ്ങിന് പോയിരുന്നു.

ബൈക്കിന്റെ കാര്‍ബറേറ്ററിന്റെ പണമിടപാടിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിലാണ് വിഷ്ണുവിന് ക്രൂരമര്‍ദ്ദനമേറ്റത്. വിഷ്ണുവിന്റെ സഹോദരന്‍ ജിഷ്ണു കുട്ടിപ്പാറയിലെ ബൈക്ക് വര്‍ക്ഷോപ്പില്‍ ജീവനക്കാരനാണ്. അവിടെ ഒപ്പം ജോലി ചെയ്തിരുന്ന രൂപേഷുമായി 1500 രൂപയുടെ പേരിലുണ്ടായ തര്‍ക്കമാണ് പിന്നീട് അടിപിടിയില്‍ കലാശിച്ചത്. ജിഷ്ണുവിന്റെ വീടിനു സമീപത്തുകൂടി രൂപേഷ് പോയപ്പോള്‍ അച്ഛന്‍ ശിവപ്രസാദും അനുജന്‍ വിഷ്ണുവും പണത്തെക്കുറിച്ചു ചോദിച്ചു.

ഇതോടെ രൂപേഷ്, സുഹൃത്തുക്കളുമായി വന്ന് മര്‍ദിക്കുകയായിരുന്നു. കല്ല് കൊണ്ടുള്ള അടിയില്‍ വിഷ്ണുവിന്റെ തലയ്ക്കും നെഞ്ചിലും പരിക്കേറ്റു. ആദ്യം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അവിടെ എത്തുമ്പോള്‍ അബോധാവസ്ഥയിലായിരുന്നു. രണ്ട് ദിവസം അബോധാവസ്ഥയില്‍ കഴിഞ്ഞശേഷമാണ് മരണത്തിന് കീഴടങ്ങിയത്.

സംഭവത്തില്‍ പ്രതികളെ റിമാന്‍ഡ് ചെയ്തു. പിടിയിലായ ചാരങ്കാവ് കോളനിയിലെ മേലേകളത്തില്‍ രൂപേഷ് (24), വിഷ്ണു (22), പന്നിക്കോട് ഷൈജു (27), അക്കരമേല്‍ രാജേഷ് (27) മഠത്തൊടി സുധീഷ് എന്ന മണി (24), പാലാതൊടി ദേവദാസന്‍ (24) എന്നിവരെയാണ് പെരിന്തല്‍മണ്ണ കോടതി റിമാന്‍ഡ് ചെയ്തത്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ചിന്നക്കനാലിൽ വീണ്ടും ആക്രമണവുമായി ചക്കക്കൊമ്പൻ; വീട് തകർത്തു

ഇടുക്കി: ചിന്നക്കനാലിൽ 301 ന് സമീപം വീട് തകർത്ത് ചക്കക്കൊമ്പൻ. 301ലെ ഐസക് വർഗീസിൻ്റെ വീടാണ് ഇന്നലെ രാത്രിയിൽ ചക്കക്കൊമ്പൻ തകർത്തത്. ആനയിറങ്ങിയിട്ടുണ്ടെന്ന് അറിഞ്ഞ് ഐസക്കും ഭാര്യയും സമീപത്തെ വീട്ടിലേക്ക് മാറിയിരുന്നു. വീടിന്റെ...

മഴ മുന്നറിയിപ്പ്, ഇന്ന് 7 ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിലായി മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പുള്ളത്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. കേരള-...

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

Popular this week