25.1 C
Kottayam
Sunday, September 29, 2024

മഴക്കെടുതി:തിരുവനന്തപുരത്ത് 33 ദുരിതാശ്വാസ ക്യാമ്പുകള്‍

Must read

തിരുവനന്തപുരം: കനത്ത മഴയിലും മണ്ണിടിച്ചിലിലും വ്യാപകമായ നാശനഷ്ടമുണ്ടായ തിരുവനന്തപുരത്ത് 33 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ഇവിടങ്ങളിൽ 571 പേരെ നിലവിൽ മാറ്റിപാർപ്പിച്ചിട്ടുണ്ട്. 24 മണിക്കൂർ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് ഉന്നതതലയോഗത്തിന് ശേഷം മന്ത്രിമാരായ ആന്റണി രാജുവും വി. ശിവൻകുട്ടിയും അറിയിച്ചു. മണ്ണിടിച്ചിലും പാറ പൊട്ടി വീഴുന്നതും കണക്കിലെടുത്ത് മലയോര മേഖലയിൽ രാത്രികാല യാത്ര പൂർണമായും നിരോധിക്കാൻ ഉന്നതതലയോഗം തീരുമാനിച്ചു. നെയ്യാറ്റിൻകരയിൽ ഭാഗികമായ തകർന്ന മൂന്നുകല്ല്മൂട് പാലത്തിൽ രാത്രി യാത്ര നിരോധിച്ചു.

മണ്ണിടിച്ചിൽ രൂക്ഷമായ സാഹചര്യത്തിൽ നിർമാണ പ്രവർത്തനങ്ങൾക്കുൾപ്പെടെ പാറ പൊട്ടിക്കലിനും മണ്ണ് മാറ്റലിനും താത്കാലികമായി നിരോധനം ഏർപ്പെടുത്താൻ കളക്ടർ ഉടൻ ഉത്തരവിറക്കും. മഴ കാരണം ജലനിരപ്പ് ഉയർന്ന പശ്ചാത്തലത്തിൽ പേപ്പാറ, നെയ്യാർ, അരുവിക്കര ഡാമുകളുടെ ഷട്ടറുകൾ കൂടുതൽ ഉയർത്താനും തീരുമാനമായി. ഇതിന്റെ പശ്ചാത്തലത്തിൽ ഇരു കരകളിലും താമസിക്കുന്നവർക്ക് മാറി താമസിക്കുന്നതുൾപ്പെടെയുള്ള നിർദേശങ്ങൾ നൽകും. കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കേണ്ടിവന്നാൽ അതിനുള്ള സജ്ജീകരണങ്ങളും ഒരുക്കുന്നുണ്ട്.

മണ്ണിടിച്ചിലിനെ തുടർന്ന് ആനാവൂർ, വെള്ളാർ, തിരുവല്ല, അടിമലത്തുറ, നെയ്യാറ്റിൻകര, വാമനപുരം, വിഴിഞ്ഞം, നെടുമങ്ങാട് മേഖലകളിലും ജാഗ്രതാ നിർദേശം നൽകി. കനത്ത മഴയെ തുടർന്ന് റോഡുകൾ തകർന്നിട്ടുണ്ട്. പൊതുമരാമത്ത്, ദേശീയപാത, തദ്ദേശസ്ഥാപനങ്ങളുടെ കീഴിലുള്ള റോഡുകളാണ് തകർന്നത്. മഴ മാറുന്ന മുറയ്ക്ക് പുനർനിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ വകുപ്പുകൾക്ക് നിർദേശം നൽകി.

നാശനഷ്ടങ്ങൾ തിട്ടപ്പെടുത്താൻ തഹസിൽദാർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. വെള്ളപ്പോക്കത്തെ തുടർന്ന് നാശനഷ്ടമുണ്ടായ സ്ഥലങ്ങളിൽ റവന്യൂ ഉദ്യോഗസ്ഥരും പരിശോധന നടത്തും. വിവധ വകുപ്പുകളുടെ ഏകോപനത്തോടെ ആശ്വാസകരമായ നടപടികൾ തുടരുമെന്നും മന്ത്രിമാർ ഉന്നതതലയോഗത്തിന് ശേഷം അറിയിച്ചു. തിരുവനന്തപുരം നഗരസഭയിലും പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തും. ജില്ലാ കളക്ടർ നവ്ജ്യോത് ഖോസ, മന്ത്രിമാരായ വി. ശിവൻകുട്ടി, ആന്റണി രാജു, ജില്ലാ പോലീസ് മേധാവി, തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ തുടങ്ങിയവരാണ് ഉന്നതതലയോഗത്തിൽ പങ്കെടുത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week