25.5 C
Kottayam
Monday, September 30, 2024

കൊവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടു, പിന്നാലെ കൊവിഡ് മരണം; ഭര്‍ത്താവിന്റെ മരണത്തില്‍ നഷ്ടപരിഹാരം തേടി യുവതി

Must read

ചെന്നെ: കൊവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടതിന് പിന്നാലെ കൊവിഡ് ബാധിച്ച് ഭര്‍ത്താവ് മരിച്ച യുവതി നിമപോരാട്ടത്തിന്. നോട്ടിസ് പിരീഡില്‍ പോലും സേവനം തുടരാന്‍ അനുവദിക്കാതെയാണ് 48 കാരനായ രമേഷ് സുബ്രഹ്‌മണ്യനെ ചെന്നൈയിലെ സ്വകര്യ സ്ഥാപനം ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്. ഇതിന് പിന്നാലെ തന്നെ രമേശ് കൊവിഡ് ബാധിച്ച് മരിച്ചു. നോട്ടിസ് പിരീഡില്‍ നിന്നിരുന്നെങ്കില്‍ കുടുംബത്തിന് ലഭിക്കുമായിരുന്ന നഷ്ടപരിഹാരം, ഇന്‍ഷുറന്‍സ് തുക ഉള്‍പ്പെടെയുള്ളവ നല്‍കണമെന്നാവശ്യപ്പെട്ടാണ് ഭാര്യ കാമേശ്വരി നിയമപോരാട്ടത്തിന് ഒരുങ്ങുന്നത്.

ചെന്നൈയിലെ സിനമീഡിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനാണ് കൊവിഡ് കാലത്തെ ‘ജീവനക്കാരെ കുറയ്ക്കല്‍’ നടപടിയുടെ ഭാഗമായി രമേശിനോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടത്. അപോയിന്‍മെന്റ് ഓര്‍ഡറില്‍ രണ്ട് മാസം നോട്ടിസ് പിരീഡ് പറഞ്ഞിരുന്നു. ഈ കലയളവില്‍ തന്നെ ജോലി ചെയ്യാന്‍ അനുവദിക്കണമെന്നും, അതിനുള്ളില്‍ മറ്റൊരു ജോലി കണ്ടെത്താമെന്നും രമേശഅ എച്ച്ആര്‍ മാനേജറോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ കമ്പനി അത് അനുവദിച്ചില്ല. സ്വയം രാജിവച്ചില്ലെങ്കില്‍ കമ്പനി പുറത്താക്കുമെന്നും ഇത് കരിയറിനെ ബാധിക്കുമെന്നും കമ്പനി താക്കീത് നല്‍കി.

30 ലക്ഷം വാര്‍ഷിക വരുമാനമുണ്ടായിരുന്ന ജോലിയായിരുന്നു രമേശിന്റേത്. ജോലി നഷ്ടപ്പെട്ടതോടെ രമേശ് കടുത്ത മാനസിക സംഘര്‍ഷത്തിലായി. ഇതിന് തൊട്ടടുത്ത മാസം കൊവിഡ് കൂടി ബാധിച്ചതോടെ രമേശിന്റെ ആരോഗ്യ നില വഷളാവുകയായിരുന്നുവെന്ന് ഭാര്യ പറയുന്നു. 18 ലക്ഷമാണ് രമേശിന്റെ ചികിത്സയ്ക്കായി കുടുംബം ചെലവാക്കിയത്. ജൂണ്‍ 11 രമേശ് മരണപ്പെട്ടു.

രമേശ് നോട്ടീസ് പിരീഡില്‍ ആയിരുന്നുവെങ്കില്‍ കമ്പനിയുടെ ടേം ഇന്‍ഷുറന്‍സ്, ആരോഗ്യ ഇന്‍ഷുറന്‍സ്, ഇപിഎഫ് ഉള്‍പ്പെടെ 1.5 കോടി രൂപ കുടുംബത്തിന് ലഭിക്കുമായിരുന്നു. അതുകൊണ്ട് തന്നെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഭാര്യ കമ്പനിക്ക് വക്കീല്‍ നോട്ടിസ് അയച്ചിരിക്കുകയാണ്. ഒരു ജീവനക്കാരനെ നോട്ടിസ് പിരീഡില്‍ തുടരാന്‍ അനുവദിച്ചാല്‍ കമ്പനിക്ക് എന്താണ് നഷ്ടപ്പെടുന്നതെന്ന് ഭാര്യ കാമേശ്വരി ചോദിക്കുന്നു. ഇത്തരം സാഹചര്യങ്ങളെ കുടുംബത്തെ ശിഥിലമാക്കും. തന്റെ അനുഭവം മറ്റാര്‍ക്കും ഉണ്ടാകരുതെന്നും അതുകൊണ്ടാണ് നിയമപരമായി പോരാടുന്നതെന്നും കാമേശ്വരി പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തൃശ്ശൂരിൽ ബസ് സ്റ്റോപ്പിൽ സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് അപകടം, 2 മരണം,ഒരാൾക്ക് പരിക്ക്

തൃശ്ശൂര്‍: സൈക്കിളും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തൃശ്ശൂരിൽ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തിൽ ഒരാള്‍ക്ക് ഗുരുതര പരുക്കേറ്റു. ഇന്നലെ രാത്രി എട്ടരയോടെ വടക്കേക്കാട് തൊഴിയൂര്‍ മാളിയേക്കല്‍ പടി ബസ് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്....

കാലുവെട്ടിയാൽ വീൽചെയറിൽ വരും, പിന്തിരിയില്ല; വെടിവെച്ചുകൊല്ലേണ്ടി വരും, പറ്റുമെങ്കിൽ ചെയ്യ്: പി.വി അൻവർ

നിലമ്പൂർ: കാലുവെട്ടിയാൽ വീൽ ചെയറിൽ വരുമെന്നും അതുകൊണ്ടൊന്നും പിന്തിരിയുമെന്ന് ആരും കരുതേണ്ട എന്നും പി.വി. അൻവർ എം.എൽ.എ. നിലമ്പൂരിൽ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞദിവസം അദ്ദേഹത്തിനെതിരേ സി.പി.എം. കൊലവിളി മുദ്രാവാക്യവുമായി രംഗത്തെത്തിയിരുന്നു....

കോട്ടയം അതിരമ്പുഴയിൽ നിന്നും 17കാരനെ കാണാതായി; അന്വേഷണം

കോട്ടയം: മാന്നാനത്ത് നിന്നും വിദ്യാർത്ഥിയെ കാണാതായി.ആഷിക് ബിനോയി 17 വയസിനെയാണ് രാവിലെ 9.30 മുതൽ കാണാതായത്. കണ്ട് കിട്ടുന്നവർ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ6282429097എന്ന നമ്പറിലോ ഈ നമ്പരിലോ ബന്ധപ്പെടണം.9847152422

മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് അൻവർ; ‘തന്നെ കള്ളനാക്കി, സ്വർണ്ണം പൊട്ടിക്കലിൽ കസ്റ്റംസ്-പൊലീസ് ഒത്തുകളി’

മലപ്പുറം : പൊലീസിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ ഭാഷയിൽ വിമർശിച്ചും സ്വർണ്ണക്കടത്തിൽ പൊലീസ് -കസ്റ്റംസ് ബന്ധം ആരോപിച്ചും നിലമ്പൂരിലെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പി.വി അൻവർ എംഎൽഎ. പൊലീസിനെതിരെ പറഞ്ഞതിന് മുഖ്യമന്ത്രി...

‘ആർഎസ്എസ് പ്രമാണിമാരോട് കിന്നാരം പറയുന്നയാൾ എഡിജിപി പദവിയിക്ക് അർഹനല്ല, മാറ്റിയേ തീരൂ’കടുത്ത നിലപാടുമായി സിപിഐ

തൃശ്ശൂർ : എ.ഡി.ജി.പി എം.ആർ. അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റിയെ തീരൂവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സി പി ഐയുടെ കയ്പമംഗലം മണ്ഡലം കമ്മിറ്റി ഓഫീസായ പി...

Popular this week