25.5 C
Kottayam
Sunday, October 6, 2024

ആരോഗ്യമന്ത്രിയുടെ ആദ്യദിനം; യോഗങ്ങൾ,പരാതി തീർപ്പാക്കൽ തിരക്കിലമർന്ന് വീണ

Must read

തിരുവനന്തപുരം:ആരോഗ്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യദിവസം യോഗങ്ങളുടെ തിരക്കിലായിരുന്നു വീണാ ജോർജ്. കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ യോഗങ്ങളുടെയും ചർച്ചകളുടെയും എണ്ണവും കൂടി. ചർച്ചകൾക്കിടയിൽ എംഎൽഎമാരുടെ പരാതികൾ പരിഹരിക്കുന്നതിനായി ജില്ലാ മെഡിക്കൽ ഓഫിസർമാരുമായി ബന്ധപ്പെട്ടു. ഇതിനിടയില്‍ സാധാരണക്കാരുടെ വിളികളും ഫോണിലെത്തി.

തിരക്കുകളെല്ലാം കഴിഞ്ഞു പത്തനംതിട്ടയിലേക്കു തിരിക്കുമ്പോൾ സമയം രാത്രി 7.30 കഴിഞ്ഞു. ആരോഗ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തശേഷം സ്വന്തം ജില്ലയിലേക്കുള്ള ആദ്യയാത്ര. രാവിലെ 9.30ന് സെക്രട്ടേറിയറ്റിലെ ഓഫിസിലെത്തിയ മന്ത്രി, ആരോഗ്യ സെക്രട്ടറിയുമായും വകുപ്പ് സെക്രട്ടറിമാരുമായും ചർച്ച നടത്തി. ആരോഗ്യം, സമൂഹ്യക്ഷേമം, മെഡിക്കൽ വിദ്യാഭ്യാസം, മെഡിക്കല്‍ സർവകലാശാല, ആയുഷ്, ഡ്രഗ്സ് കൺട്രോൾ, വനിതാ –ശിശുക്ഷേമം തുടങ്ങിയ വകുപ്പുകളാണ് വീണ കൈകാര്യം ചെയ്യുന്നത്.

ഓരോ വകുപ്പിലെയും വിവരങ്ങളും പ്രശ്നങ്ങളും അത്യാവശ്യമായി നടപടിയെടുക്കേണ്ട കാര്യങ്ങളും ചോദിച്ചറിഞ്ഞു. ആരോഗ്യ സെക്രട്ടറിയുമായുള്ള കൂടിക്കാഴ്ചയിൽ നിലവിലെ കോവിഡ് സാഹചര്യം അവലോകനം ചെയ്തു. ഓരോ ജില്ലയിലെയും സാഹചര്യവും ആശുപത്രി കിടക്കകളുടെ എണ്ണവും മരുന്നുകളുടെ സ്റ്റോക്കുമെല്ലാം ചർച്ചയായി. വാക്സിനേഷൻ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ ചോദിച്ചറിഞ്ഞു.

ആരോഗ്യ സെക്രട്ടറി രാജൻ ഖോബ്രഗഡെ വകുപ്പിലെ പ്രവർത്തനങ്ങൾ വിവരിച്ചു. ഇതിനിടെ നിരവധി ആവശ്യങ്ങളുമായി എംഎൽഎമാരുടെ വിളികളെത്തി. എംഎൽഎ ഷംസീറാണ് ആദ്യം വിളിച്ചത്. പിന്നീട് വൈക്കം എംഎൽഎ ആശ വിളിച്ചു. ഇതെല്ലാം പരിഹരിക്കുന്നതിനായി ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. ഉച്ചയ്ക്ക് അര മണിക്കൂർ ഇടവേള എടുത്തശേഷം 3.30ന് മുഖ്യമന്ത്രിയുടെ അവലോകന യോഗത്തിൽ പങ്കെടുത്ത് വകുപ്പിന്റെ പ്രസന്റേഷൻ നടത്തി.

യോഗത്തിനുശേഷം പത്തനംതിട്ടയിലെ അടൂരിൽനിന്നുള്ള പരാതി കേട്ട് നടപടിക്കു നിർദേശം നൽകി. നിരവധി വ്യക്തിപരമായ പരാതികൾ തീർപ്പാക്കാൻ നടപടിയെടുത്തശേഷം വകുപ്പ് തലവൻമാരുടെ യോഗത്തിൽ പങ്കെടുത്തു. അലോപ്പതി വിഭാഗത്തിലെ ഉദ്യോഗസ്ഥരാണ് യോഗത്തിൽ പങ്കെടുത്തത്. ശേഷം രാത്രിയോടെ പത്തനംതിട്ടയിലേക്ക്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മലപ്പുറം, കോഴിക്കോട് ജില്ലകൾ വിഭജിക്കണം’; പി.വി അൻവറിന്റെ ഡി.എം.കെയുടെ നയപ്രഖ്യാപനം

മഞ്ചേരി: നയം പ്രഖ്യാപിച്ച് പി.വി.അൻവറിന്റെ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള. മലപ്പുറം, കോഴിക്കോട് ജില്ലകളെ വിഭജിച്ച് കേരളത്തിൽ പതിനഞ്ചാമത് ജില്ലകൂടി രൂപീകരിക്കണം എന്നതടക്കമുള്ള കാര്യങ്ങളാണ് മഞ്ചേരിയിലെ വേദിയിൽ വായിച്ച നയരേഖയിലുള്ളത്. രാഷ്ട്രീയ സാമ്പത്തിക സാമൂഹിക...

‘കോൺഫിഡൻസ് ഇറുക്ക്, വെയ്റ്റ് ആൻഡ് സീ, അപ്പറം പാക്കലാം…’; മാസ് ഡയലോഗടിച്ച് അൻവർ ഇറങ്ങി

മലപ്പുറം: മഞ്ചേരിയിൽ നടക്കുന്ന സമ്മേളന വേദിയിലേക്ക് പി.വി. അൻവർ ഒതായിലെ വീട്ടിൽ നിന്ന് പുറപ്പെട്ടു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് തമിഴിൽ മാസ് ഡയലോഗിലായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അതേസമയം സമ്മേളന വേദിയിലേക്ക് വന്ന വാഹനങ്ങൾ പോലീസ്...

എം.ടിയുടെ വീട്ടിലെ കവർച്ച: 24 മണിക്കൂറിനുള്ളില്‍ പ്രതികളെ പിടികൂടി പോലീസ്;അറസ്റ്റിലായവരെ കണ്ട് ഞെട്ടി കുടുംബം

കോഴിക്കോട്: എം.ടി. വാസുദേവന്‍ നായരുടെ വീട്ടില്‍ കവര്‍ച്ച നടത്തിയ പ്രതികളെ പോലീസ് പിടികൂടിയത് 24 മണിക്കൂറിനുള്ളില്‍. സ്ഥിരം കുറ്റവാളികളല്ല എന്ന നിഗമനവും രഹസ്യനിരീക്ഷണവുമാണ് പ്രതികളെ ഇത്ര വേഗം പിടികൂടാന്‍ പോലീസിന് സഹായകമായത്. കോഴിക്കോട്...

ഇസ്രയേൽ ആക്രമണം, ലെബനനിൽ നിരവധി ആരോഗ്യപ്രവർത്തകർ കൊല്ലപ്പെട്ടു, ആശുപത്രികൾ അടച്ചുപൂട്ടുന്നു

ബെയ്റൂട്ട്: ഇസ്രയേൽ ആക്രമണം ശക്തമായതോടെ ലെബനനിലെ ആശുപത്രികൾ അടച്ച് പൂട്ടുന്നു. ആശുപത്രികൾക്കും ആരോഗ്യ പ്രവർത്തകർക്കും നേരെയുണ്ടായ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായി ലോകാരോഗ്യ സംഘടന അറിയിച്ചുതെക്കൻ ലെബനനിലെ ഒരു ആശുപത്രിയുടെ ഗേറ്റിന് പുറത്ത്...

ശബരിമല ദർശനത്തിന് സ്പോട് ബുക്കിങ് ഉണ്ടാകില്ല, ബുക്കിംഗില്ലാതെ തീർത്ഥാടകർ എത്തിയാൽ പരിശോധന: വി എന്‍ വാസവന്‍

കോട്ടയം: ശബരിമല ദർശനത്തിന് സ്പോട് ബുക്കിങ് ഉണ്ടാകില്ലെന്ന് ആവർത്തിച്ച് ദേവസ്വം  മന്ത്രി വി എൻ വാസവൻ രംഗത്ത്. ബുക്കിംഗ് നടത്താതെ തീർത്ഥാടകർ എത്തിയാൽ അത് പരിശോധിക്കും. നിലയ്ക്കലിലും എരുമേലിയിലും കൂടുതൽ പാർക്കിംഗ് സൗകര്യം...

Popular this week