25.7 C
Kottayam
Sunday, September 29, 2024

അയാള്‍ ഞങ്ങളെയാണ് നിരീക്ഷിച്ചിരുന്നത്; പിടിക്കപ്പെടാതിരിക്കാന്‍ സനു മോഹന്‍ നടത്തിയ ശ്രമങ്ങളെ കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍

Must read

കൊച്ചി: വൈഗ കൊലപാതകത്തില്‍ പിടിക്കപ്പെടാതിരിക്കാന്‍ പ്രതി സനു മോഹന്‍ ചെയ്ത ശ്രമങ്ങളെപ്പറ്റി തുറന്ന് പറഞ്ഞ് അന്വേഷണ ഉദ്യോഗസ്ഥര്‍. അയാള്‍ തങ്ങളെയാണ് നിരീക്ഷിച്ചിരുന്നതെന്നും അത്രമാത്രം ശ്രദ്ധിച്ചാണ് അന്വേഷണം മുന്നോട്ടുകൊണ്ടുപോയതെന്നും അന്വേഷണ ഉദ്യോഗസ്ഥനായ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ നാഗരാജു ചക്കില്ലം പറഞ്ഞു. കൃത്യമായി ആസൂത്രണം ചെയ്താണ് സനു മോഹന്‍ കൊലപാതകം നടത്തിയതെന്നും കമ്മീഷണര്‍ പറഞ്ഞു.

ഫോണ്‍ നശിപ്പിച്ചതും വാഹനം വിറ്റതുമെല്ലാം ഈ ഉദ്ദേശത്തോടെയായിരുന്നുവെന്ന് പോലീസ് പറയുന്നു. ഒളിവില്‍ താമസിച്ചിരുന്ന കാലത്ത് ഇയാള്‍ എ.ടി.എം കാര്‍ഡുകള്‍ ഉപയോഗിക്കാതിരുന്നത് പിടിക്കപ്പെടാതിരിക്കാനാണെന്നും പോലീസ് പറഞ്ഞു.

2016ല്‍ പൂനെയിലെ ബിസിനസ് ഒഴിവാക്കി നാട്ടിലെത്തിയ പ്രതി സോഷ്യല്‍ മീഡിയകളില്‍ നിന്ന് അകലം പാലിച്ചതും അന്വേഷണത്തെ ബാധിച്ചിരുന്നു. നാടുവിടുന്ന സമയത്ത് പ്രതി ഭാര്യയുടെ ഫോണാണ് ഉപയോഗിച്ചിരുന്നത്. പിന്നീട് ഇത് വഴിയിലുപേക്ഷിക്കുകയും ചെയ്തു. വാളയാര്‍ കടക്കുന്ന സമയത്ത് സി.സി.ടി.വിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് സനു മോഹന്‍ ജീവിച്ചിരിക്കുന്നുവെന്നതിന് തെളിവ് നല്‍കിയത്. പിന്നീട് നീണ്ട 27 ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പോലീസ് പിടികൂടിയത്.

അതേസമയം മകളെ കൊന്നത് താനാണെന്ന് സനു മോഹന്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. കടബാധ്യതയെ തുടര്‍ന്നാണ് മകള്‍ വൈഗയെ കൊന്നതെന്നാണ് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്.

മകള്‍ക്കൊപ്പം ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതിയെന്നും തനിയെ മരിച്ചാല്‍ മകള്‍ അനാഥയാകുമെന്ന് കരുതിയാണ് മകളെ പുഴയിലേക്ക് തള്ളിയതെന്നും സനു മോഹന്‍ പറഞ്ഞു. എന്നാല്‍ ഭയം കാരണം തനിക്ക് ആത്മഹത്യ ചെയ്യാനായില്ലെന്നും സനു മോഹന്‍ പറഞ്ഞു.

ഫ്ളാറ്റില്‍ വെച്ച് മകളെ ശ്വാസം മുട്ടിച്ച് കൊല്ലാന്‍ ശ്രമിച്ച ശേഷം ബെഡ്ഷീറ്റില്‍ പൊതിഞ്ഞ് കാറില്‍ പുഴക്കരികിലെത്തിക്കുകയായിരുന്നെന്നും സനുമോഹന്‍ പറഞ്ഞു. ഒരുമിച്ച് മരിക്കാന്‍ പോകുകയാണെന്ന് മകളോട് പറഞ്ഞിരുന്നെന്നും സനു മോഹന്‍ മൊഴി നല്‍കി.

കഴിഞ്ഞ മാര്‍ച്ച് 21 നാണ് സനു മോഹനെയും മകള്‍ വൈഗയെയും കാണാതാവുന്നത്. വൈഗയുടെ മൃതദേഹം പിറ്റേ ദിവസം പുഴയില്‍ കണ്ടെത്തുകയായിരുന്നു. ഇതേദിവസം പുലര്‍ച്ചെ സനുമോഹന്‍ സഞ്ചരിച്ചിരുന്ന വാഹനം വാളയാര്‍ അതിര്‍ത്തി കടന്നതായി പോലീസ് പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സി.പി.എമ്മിനെ ഞെട്ടിച്ച് അൻവർ, നിലമ്പൂരിൽ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ വൻ ജനാവലി  

മലപ്പുറം : പി.വി.അൻവർ എം.എൽ.എയുടെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ വൻ ജനാവലി. 50 പേർ പോലുമെത്തില്ലെന്ന് സിപിഎം പരിഹസിച്ചിടത്ത് വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നായി വൻ ജനാവലിയാണ് നിലമ്പൂരിലെ ചന്തക്കുന്നിലെത്തിയത്. സിപിഎം...

ടൂത്ത് പേസ്റ്റ് കവറിൽ ചെറിയ അനക്കം, തുറന്നപ്പോൾ പുറത്ത് ചാടിയത് മുതലക്കുഞ്ഞുങ്ങൾ, അറസ്റ്റ്

മുംബൈ: ടൂത്ത് പേസ്റ്റ് കവറിനുള്ളിൽ ചെറിയ അനക്കം. കസ്റ്റംസ് എത്തി പരിശോധിച്ചപ്പോൾ കണ്ടത് മുതലകൾ. മുംബൈ വിമാനത്താവളത്തിലാണ് മുതല കുഞ്ഞുങ്ങളുമായി എത്തിയ രണ്ട് യാത്രക്കാരെ കസ്റ്റംസ് പിടികൂടി പൊലീസിന് കൈമാറി. ഹാൻഡ് ബാഗിൽ...

സിം കാർഡും ഡോങ്കിളും എത്തിച്ചു, സിദ്ദിഖിനെ ഒളിവിൽ സഹായിച്ചു’; മകന്റെ സുഹൃത്തുക്കളെ കുറിച്ച് അന്വേഷണ സംഘം

കൊച്ചി: ബലാത്സംഗ കേസിലെ പ്രതി സിദ്ദിഖിന്റെ മകൻ ഷഹീന്റെ സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്ത സാഹചര്യത്തെ കുറിച്ച് വിശദീകരിച്ച് അന്വേഷണ സംഘം. സിദ്ദിഖിനെ ഒളിവിൽ സഹായിച്ചെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്തതെന്നും സിദ്ദിഖിന് സിം കാർഡും...

അമ്മമാർ ആവശ്യപ്പെടുന്നയിടത്ത് ബസ് നിർത്തിക്കൊടുക്കൂ, അതുകൊണ്ട് ഒരുനഷ്ടവും വരില്ല -മന്ത്രി

സമയം പാലിക്കാനുള്ള പരക്കംപാച്ചിലിനിടെ യാത്രക്കാരായ മുതിര്‍ന്ന സ്ത്രീകളും കൈക്കുഞ്ഞുങ്ങളുള്ള അമ്മമാരും ആവശ്യപ്പെടുന്ന സ്ഥലത്ത് രാത്രിസമയത്ത് ബസ് നിര്‍ത്തിക്കൊടുക്കണമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍. അതുകൊണ്ടൊന്നും ഒരു നഷ്ടവും വരാനില്ല. നിര്‍ത്തില്ല എന്ന പിടിവാശികള്‍ വേണ്ടാ....

ഇന്ന് മുതൽ ഒന്നാം തീയതി വരെ ഇടിമിന്നലോടെ ശക്തമായ മഴ,എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്; മത്സ്യബന്ധനത്തിനും വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന്  29 മുതൽ ഒക്ടോബർ 1 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.  മണിക്കൂറിൽ...

Popular this week