25.5 C
Kottayam
Sunday, October 6, 2024

അയ്യപ്പൻ്റെയും തോമാശ്ലീഹയുടെയും നാമത്തിലൊക്കെ സത്യപ്രതിജ്ഞ ചെയ്തവർ പെട്ടു,വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന് കോടതി

Must read

കൊച്ചി: തദ്ദേശതെരഞ്ഞെടുപ്പില്‍ വിജയിച്ചവരില്‍ ദൈവനാമത്തിലോ ദൃഢപ്രതിജ്ഞയിലോ അല്ലാതെ സത്യപ്രതിജ്ഞ ചെയ്തവര്‍ വീണ്ടും മറ്റൊരു ചടങ്ങില്‍ പ്രതിജ്ഞ മാറ്റി ചൊല്ലേണ്ടി വരും. ഈ രണ്ടു നാമത്തിലുമല്ലാതെയുള്ള സത്യപ്രതിജ്ഞകള്‍ക്ക് സാധുതയില്ലെന്ന കോടതി വിധി നിലനില്‍ക്കുന്നതിലാണ് വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ട സാഹചര്യമുണ്ടാകാന്‍ പോകുന്നത്.

അതേസമയം ഇതിന്റെ പേരില്‍ അയോഗ്യത കല്‍പ്പിക്കാനോ അംഗത്വം റദ്ദാക്കാനോ വ്യവസ്ഥയില്ലെങ്കിലും മുനിസിപ്പല്‍ നിയമം 143 പ്രകാരം തെരഞ്ഞെടുക്കപ്പെട്ടവര്‍ 13 ദിവസത്തിനകം വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം. സത്യപ്രതിഞജ്ഞ ചെയ്യുന്നതുവരെ കൗണ്‍സില്‍ യോഗത്തിലോ മറ്റ് കമ്മിറ്റ് നടപടകളിലോ പങ്കെടുക്കാനോ വോട്ടിംഗിന്റെ ഭാഗമാകാനോ അധികാരമുണ്ടാകില്ല.

13 ദിവസത്തിനുശേഷവും സത്യപ്രതിജ്ഞ ചെയ്യാത്ത പക്ഷം വാര്‍ഡിലെ കൗണ്‍സിലര്‍ സ്ഥാനം ഒഴിവുള്ളതായി ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിക്കപ്പെടാം. കൗണ്‍സിലിലെ മറ്റ് അംഗങ്ങള്‍ക്കോ വോട്ടര്‍മാര്‍ക്കോ സത്യപ്രതിജ്ഞ ചെയ്യാത്ത സ്ഥാനാര്‍ഥിക്കെതിരെ നിയമനടപടികളിലേക്ക് കടക്കാനും സാധിക്കും.കഴിഞ്ഞദിവസം നടന്ന സത്യപ്രതിജ്ഞ ചടങ്ങുകളില്‍ തങ്ങളുടെ ഇഷ്ടവ്യക്തികളുടെ പേരില്‍ വിവിധ സ്ഥാനാര്‍ഥികള്‍ സത്യപ്രതിജ്ഞ ചെയ്തിരുന്നു അയ്യപ്പസ്വാമി, പത്മനാഭസ്വാമി, തോമാശ്ലീഹ, അല്ലാഹു നാമങ്ങളിലും, മതനേതാക്കളുടെ നാമത്തിലും, മന്ത്രി കൃഷ്ണന്‍കുട്ടിയുടെ നാമത്തില്‍ വരെയും സ്ഥാനാര്‍ഥികള്‍ സത്യപ്രതിജ്ഞ ചെയ്തിരുന്നു.

നിലവില്‍ കൗണ്‍സില്‍ അംഗങ്ങളായി പ്രവര്‍ത്തിക്കുന്നവരുടെ സത്യപ്രതിജ്ഞകളില്‍ ചോദ്യമുയര്‍ന്നാലും ഇതേ നടപടികളുണ്ടാകും. 2001 ല്‍ കൊടുങ്ങല്ലൂര്‍ നിയമസഭ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഉമേഷ് ചള്ളിയില്‍ ശ്രീ നാരായണഗുരുവിന്റെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തതിനെ ചോദ്യം ചെയ്ത പൊതുതാത്പര്യ ഹര്‍ജിയില്‍ സത്യപ്രതിജ്ഞ അസാധുവാക്കി വിധി പ്രഖ്യാപിക്കപ്പെട്ടിരുന്നു. ശ്രീനാരായണ ഗുരു ദൈവമാണോ എന്ന ചോദ്യവും അന്ന് കോടതിയില്‍ നിന്നുണ്ടായി.

തുടര്‍ന്ന് ഉന്മേഷ് സുപ്രിംകോടതിയില്‍ അപ്പീലിന് പോയെങ്കിലും സമാന വിധിയാണുണ്ടായത്.അതേസമയം, ദൈവമെന്ന് അര്‍ഥം വരുന്ന ‘അല്ലാഹു’ പോലുള്ള സമാനപദങ്ങള്‍ ഉപയോഗിച്ച് സത്യപ്രതിജ്ഞ ചെയ്യുന്നത് അസാധുവാവില്ല. എന്നാല്‍ ആള്‍ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞകള്‍ക്ക് ഭരണഘടനാപരമായി അംഗീകാരമുണ്ടാകില്ല. കഴിഞ്ഞദിവസം നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ തിരുവനന്തരപുരം നെടുങ്കാട് വാര്‍ഡില്‍ നിന്നും വിജയിച്ച ബിജെപി അംഗം കരമന അജിത്ത് അയ്യപ്പസ്വാമിയുടെ നാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.

ഫോര്‍ട്ട് വാര്‍ഡില്‍ നിന്നുള്ള ബിജെപിയുടെ സ്വതന്ത്രഅംഗം ജാനകി അമ്മാളിന്റെ സത്യപ്രതിജ്ഞ പത്മനാഭസ്വാമിയുടെ പേരിലായിരുന്നു. സ്വതന്ത്രഅംഗങ്ങളായ മേരി ജിപ്സി തോമാശ്ലീഹയുടെ നാമത്തിലും നിസാമുദീന്‍, ഐഎന്‍എല്‍ അംഗം മുഹമ്മദ് ബഷീര്‍ എന്നിവര്‍ അള്ളാഹുവിന്റെ നാമത്തിലും സത്യപ്രതിജ്ഞചെയ്തു.

പാലക്കാട് ജില്ലയിലെ പെരുമാട്ടി പഞ്ചായത്തില്‍ നിന്ന് ജനതാദള്‍ എസ് സ്ഥാനാര്‍ഥിയായി മത്സരിച്ചുവിജയിച്ച എ മഹേന്ദ്രന്‍ സത്യപ്രതിജ്ഞ ചെയ്തത് ജലവിഭവവകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ നാമത്തിലായിരുന്നു. ഈശ്വരനാമത്തില്‍ എന്ന് ചൊല്ലിക്കൊടുത്തപ്പോള്‍ മഹേന്ദ്രന്‍ ഈശ്വരനെന്നതിന്റെ സ്ഥാനത്ത് കൃഷ്ണന്‍കുട്ടിയേട്ടന്‍ എന്ന് മഹേന്ദ്രന്‍ ഏറ്റുചൊല്ലുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കാണാനാളില്ല!ഷോകള്‍ റദ്ദാക്കി തിയറ്ററുകള്‍;നനഞ്ഞ പടക്കമായി പാലേരി മാണിക്യം

കൊച്ചി:റീ റിലീസ് ട്രെന്‍ഡില്‍ ഏറ്റവും ഒടുവിലായി എത്തിയ പാലേരി മാണിക്യം എന്ന ചിത്രത്തിന് തിയറ്ററുകളില്‍ തണുപ്പന്‍ പ്രതികരണം. രഞ്ജിത്തിന്‍റെ സംവിധാനത്തില്‍ മമ്മൂട്ടി ട്രിപ്പിള്‍ റോളിലെത്തിയ ചിത്രത്തിന്‍റെ ഒറിജിനല്‍ റിലീസ് 2009 ല്‍ ആയിരുന്നു....

മലപ്പുറം, കോഴിക്കോട് ജില്ലകൾ വിഭജിക്കണം’; പി.വി അൻവറിന്റെ ഡി.എം.കെയുടെ നയപ്രഖ്യാപനം

മഞ്ചേരി: നയം പ്രഖ്യാപിച്ച് പി.വി.അൻവറിന്റെ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള. മലപ്പുറം, കോഴിക്കോട് ജില്ലകളെ വിഭജിച്ച് കേരളത്തിൽ പതിനഞ്ചാമത് ജില്ലകൂടി രൂപീകരിക്കണം എന്നതടക്കമുള്ള കാര്യങ്ങളാണ് മഞ്ചേരിയിലെ വേദിയിൽ വായിച്ച നയരേഖയിലുള്ളത്. രാഷ്ട്രീയ സാമ്പത്തിക സാമൂഹിക...

‘കോൺഫിഡൻസ് ഇറുക്ക്, വെയ്റ്റ് ആൻഡ് സീ, അപ്പറം പാക്കലാം…’; മാസ് ഡയലോഗടിച്ച് അൻവർ ഇറങ്ങി

മലപ്പുറം: മഞ്ചേരിയിൽ നടക്കുന്ന സമ്മേളന വേദിയിലേക്ക് പി.വി. അൻവർ ഒതായിലെ വീട്ടിൽ നിന്ന് പുറപ്പെട്ടു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് തമിഴിൽ മാസ് ഡയലോഗിലായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അതേസമയം സമ്മേളന വേദിയിലേക്ക് വന്ന വാഹനങ്ങൾ പോലീസ്...

എം.ടിയുടെ വീട്ടിലെ കവർച്ച: 24 മണിക്കൂറിനുള്ളില്‍ പ്രതികളെ പിടികൂടി പോലീസ്;അറസ്റ്റിലായവരെ കണ്ട് ഞെട്ടി കുടുംബം

കോഴിക്കോട്: എം.ടി. വാസുദേവന്‍ നായരുടെ വീട്ടില്‍ കവര്‍ച്ച നടത്തിയ പ്രതികളെ പോലീസ് പിടികൂടിയത് 24 മണിക്കൂറിനുള്ളില്‍. സ്ഥിരം കുറ്റവാളികളല്ല എന്ന നിഗമനവും രഹസ്യനിരീക്ഷണവുമാണ് പ്രതികളെ ഇത്ര വേഗം പിടികൂടാന്‍ പോലീസിന് സഹായകമായത്. കോഴിക്കോട്...

ഇസ്രയേൽ ആക്രമണം, ലെബനനിൽ നിരവധി ആരോഗ്യപ്രവർത്തകർ കൊല്ലപ്പെട്ടു, ആശുപത്രികൾ അടച്ചുപൂട്ടുന്നു

ബെയ്റൂട്ട്: ഇസ്രയേൽ ആക്രമണം ശക്തമായതോടെ ലെബനനിലെ ആശുപത്രികൾ അടച്ച് പൂട്ടുന്നു. ആശുപത്രികൾക്കും ആരോഗ്യ പ്രവർത്തകർക്കും നേരെയുണ്ടായ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായി ലോകാരോഗ്യ സംഘടന അറിയിച്ചുതെക്കൻ ലെബനനിലെ ഒരു ആശുപത്രിയുടെ ഗേറ്റിന് പുറത്ത്...

Popular this week