24.6 C
Kottayam
Sunday, September 8, 2024

പി.ജെ.ജോസഫ് കക്ഷി നേതാവായി തുടരുന്നതില്‍ എതിര്‍പ്പില്ലെന്ന് ജോസ് കെ മാണി വിഭാഗം,നിയമനടപടിയ്‌ക്കൊരുങ്ങി ജോസഫ് വിഭാഗം

Must read

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് പിളര്‍ന്ന് രണ്ട് കഷണമായെങ്കിലും നിയമസഭയില്‍ കക്ഷി നേതാവ് പി.ജെ.ജോസഫ് തന്നെയാന്ന് ജോസ് കെ മാണി വിഭാഗം.പാര്‍ട്ടി നിയമപരമായി രണ്ടാകും വരെ നിയമസഭയിലെ സംവിധാനം തുടരാനാണ് തീരുമാനം. കക്ഷി നേതാവെന്ന രീതിയില്‍ ജോസഫ് തന്നെ മുന്‍നിരയില്‍ ഇരിയ്ക്കും ഇതില്‍ ജോസ് കെ മാണി വിഭാഗത്തിലെ എം.എല്‍.എ മാര്‍ എതിര്‍പ്പു പ്രകടിപ്പിയ്ക്കില്ല.

പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണിയുടെ സാന്നിദ്ധ്യത്തില്‍ യോഗം ചേര്‍ന്ന് പാര്‍ലമെണ്ടറി പാര്‍ട്ടി നേതാവിനെ ഉടന്‍ തെരഞ്ഞെടുക്കുമെന്ന് ജോസ് കെ മാണി വിഭാഗം എം.എല്‍.എമാരായ റോഷി അഗസ്റ്റിനും എന്‍.ജയരാജും അറിയിച്ചു.ഇതിനുള്ള സമയം ജോസ് കെ മാണി നിശ്ചയിക്കും.മാണി ഗ്രൂപ്പിന് നിലവില്‍ അഞ്ച് എം.എല്‍.എ മാരുണ്ട്. ഇതില്‍ രണ്ടു പക്ഷമില്ല, നാലിലൊന്ന് എം,എല്‍.എമാര്‍ പങ്കെടുത്താല്‍ പാര്‍ലമെണ്ടറി പാര്‍ട്ടിയോഗം ചേരാനാവുമെന്നും ഇരുവരും അറിയിച്ചു.

 

വിഷയത്തില്‍ വിശദമായ നിയമോപദേശം തേടാനാണ് ജോസഫ് ഗ്രൂപ്പിന്റെ തീരുമാനം.ഇതിന് മുന്നോടിയായി പി.ജെ.ജോസഫ്,സി.എഫ്.തോമസ്,മോന്‍സ് ജോസഫ് എന്നിവര്‍ കൂടിക്കാഴ്ച നടത്തി.

പാര്‍ട്ടിയില്‍ പുതിയ ചെയര്‍മാനെ തെരഞ്ഞെടുത്തെന്ന ചൂണ്ടിക്കാട്ടി റോഷി അഗസ്റ്റിന്‍ എം.എല്‍.എ സ്പീക്കര്‍ക്ക് കത്തു നല്‍കും. എന്നാല്‍ കത്തു നല്‍കിയാല്‍ ജോസഫ് ഗ്രൂപ്പ് ഇക്കാര്യത്തിലെ വിയോജിപ്പ് സ്പീക്കറെ അറിയിക്കും.ഇത് വലിയ നിയമക്കുരുക്കിലേക്കാവും കാര്യങ്ങള്‍ കൊണ്ടെത്തിയ്ക്കും.

പാര്‍ട്ടി പിളര്‍ന്നെങ്കിലും നേതാക്കള്‍ക്കടക്കം തിരിച്ചുവരാന്‍ അവസരം ഉണ്ടെന്ന് പി.ജെ.ജോസഫ് ഇന്നലെ വ്യക്തമാക്കിയിരുന്നു. അതുകൊണ്ടു തന്നെ എം.എല്‍.എമാരടക്കമുള്ള നേതാക്കന്‍മാര്‍ക്കെതിരെ ഉടന്‍ നടപടി എടുത്തേക്കില്ല. മറിച്ച് ജില്ലാ ഭാരവാഹികള്‍ അടക്കമുള്ളവര്‍ക്കെതിരെ നടപടിയുണ്ടായേക്കുമെന്നാണ് സൂചന.പാര്‍ട്ടിയില്‍ പൊട്ടിത്തെറി തുടരുമ്പോള്‍ ഇരു മുന്നണിയിലെയും നേതാക്കള്‍ ഇരു പക്ഷവുമായും ആശയം വിനിമയം നടത്തുന്നതായും സൂചനകളുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഐഎഎസ് ട്രെയിനിക്കെതിരെ ഒടുവിൽ നടപടി; ഇന്ത്യൻ അഡ്മിനിസ്ട്രേഷൻ സര്‍വീസിൽ നിന്ന് പൂജ ഖേ‍‍‍ഡ്കറെ പുറത്താക്കി

ന്യൂഡൽഹി:: സിവില്‍ സര്‍വീസ് പരീക്ഷയുടെ നിയമങ്ങള്‍ ലംഘിച്ച പ്രൊബേഷനിലുള്ള ഐഎസ്എ ഉദ്യോഗസ്ഥ പൂജ ഖേ‍‍‍ഡ്കറിനെതിരെ നടപടിയെടുത്ത് കേന്ദ്രം. ഇന്ത്യൻ അഡ്മിനിസ്ട്രേഷൻ സര്‍വീസിൽ (ഐഎഎസ്) നിന്ന് പൂജ ഖേദ്കറെ കേന്ദ്രം പുറത്താക്കി. പ്രവേശനം നേടിയ...

4 ശതമാനം പലിശയില്‍ 10 ലക്ഷം വരെ വായ്പ; സൗപര്‍ണികയുടെ കെണിയില്‍ വീണവരില്‍ റിട്ട. എസ്.പിയും

മലപ്പുറം: പരപ്പനങ്ങാടിയിൽ കഴിഞ്ഞ ദിവസം സാമ്പത്തികത്തട്ടിപ്പ് കേസിൽ അറസ്റ്റിലായ സൗപർണിക (35) കബളിപ്പിച്ചത് നിരവധി പേരെ. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിൽ പ്രതിക്കെതിരെ നേിരവധി കേസുകളുണ്ട്. 2019 മുതൽ പ്രതി സമാനരീതിയിൽ...

മുകേഷിനെതിരായ നടിയുടെ മൊഴിയിൽ വൈരുധ്യങ്ങൾ; ലൈം​ഗികബന്ധത്തിന് നിർബന്ധിച്ചെന്ന ആരോപണം തള്ളി കോടതി

കൊച്ചി: നടനും എം.എൽ.എയുമായ മുകേഷിനെതിരായ പീഡനക്കേസിൽ പരാതിക്കാരിയുടെ മൊഴിയിലെ വൈരുധ്യങ്ങൾ ചൂണ്ടിക്കാട്ടി കോടതി. ലൈം​ഗിക ബന്ധത്തിന് നിർബന്ധിച്ചെന്ന ആരോപണം നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. 2022-ൽ ഒരുലക്ഷം രൂപ ആവശ്യപ്പെട്ട് മുകേഷിന് പരാതിക്കാരി അയച്ച...

ഹേമ കമ്മിറ്റി റിപ്പോർട്ട്‌: വാദം കേൾക്കാൻ വനിതാ ജഡ്ജി ഉൾപ്പെട്ട പ്രത്യേകബെഞ്ച്

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിശോധിക്കാന്‍ ഹൈക്കോടതി പ്രത്യേകബെഞ്ച് രൂപവത്കരിക്കും. വനിതാ ജഡ്ജി ഉള്‍പ്പെട്ട പ്രത്യേക ബെഞ്ചിന് രൂപംനല്‍കാമെന്നാണ് ഹൈക്കോടതി അറിയിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നത് ചോദ്യംചെയ്ത് നിര്‍മാതാവ്...

ഓണക്കാലത്ത് സപ്ലൈക്കോയുടെ വിലവർദ്ധന; അരി ഉൾപ്പെടെ മൂന്ന് സബ്സിഡി സാധനങ്ങൾക്ക് വില കൂട്ടി

തിരുവനന്തപുരം: ഓണച്ചന്തകൾ ഇന്ന് തുടങ്ങാനിരിക്കെ മൂന്ന് സബ്സിഡി സാധനങ്ങൾക്ക് സപ്ലൈക്കോ വില കൂട്ടി. അരി, പരിപ്പ്, പഞ്ചസാര എന്നിവയുടെ വിലയാണ് വർധിപ്പിച്ചത്. സർക്കാർ സഹായം ലഭിച്ചിട്ടും സപ്ലൈക്കോയിൽ വിലവർധിപ്പിച്ചിരിക്കുകയാണ്.  7 വർഷത്തിന് ശേഷമുള്ള നാമ...

Popular this week