27.4 C
Kottayam
Monday, September 30, 2024

മലപ്പുറം ജില്ലയിൽ നാഷണൽ ദേശീയപാതാ വികസനം യാഥാർത്ഥ്യത്തിലേക്ക്, നഷ്ടപരിഹാരമായി വിതരണം ചെയ്തത് കോടികൾ

Must read

മലപ്പുറം: ജില്ലയിലെ നാഷണൽ ഹൈവേ വീതി കൂട്ടൽ വികസനം യാഥാർത്ഥ്യത്തിലേക്ക്. കുറ്റിപ്പുറം പഞ്ചായത്തിലെ നടുവട്ടം വില്ലേജിലെ ഭൂവുടമകൾക്ക് സ്ഥലത്തിൻ്റെ വില ചെക്കായി ഇന്ന് കൈമാറി. കൊവിഡ് പ്രൊട്ടോക്കോൾ പാലിക്കേണ്ടതുള്ളത് കൊണ്ട് ആറുപേരാണ് മലപ്പുറം കളക്ടറേറ്റിലെത്തിയത്. ചടങ്ങ് ഓൺലൈൻ വഴി കേരള നിയമസഭ സ്പീക്കർ ശ്രീ ശ്രീരാമകൃഷ്ണൻ ഉൽഘാടനം ചെയ്തു.

ബാക്കിയുള്ള സ്ഥലമുടമകൾക്ക് ബാങ്ക് അക്കൗണ്ടുകളിലേക്ക് ഇന്നും നാളെയുമായി പണം ട്രാൻസ്ഫർ ചെയ്ത് കൊടുക്കും. കേന്ദ്ര സംസ്ഥാന സർക്കാരുകളാണ് നഷ്ടപരിഹാരതുക നൽകുന്നത്. പിണറായി സർക്കാർ വരുമ്പോൾ സർവേ പോലും നടന്നിരുന്നില്ല.

ചടങ്ങുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി.ജലീലിൻ്റെ വാർത്താക്കുറിപ്പ് ഇങ്ങനെ:

മാധ്യമവും ജമാഅത്തെ ഇസ്ലാമിയും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കാൻ ശ്രമിച്ചെങ്കിലും, സർക്കാർ ഉദ്യോഗസ്ഥർ നിജസ്ഥിതി ഭൂവുടമകള ബോദ്ധ്യപ്പെടുത്തി. ഇതോടെ ജനങ്ങൾ സഹകരിച്ചു. സർവേ നടന്നു. ഇപ്പോഴിതാ പണവും കൊടുത്തുതുടങ്ങി. ആർക്കും ഒരു പരാതിയുമില്ല.

ഗെയ്ൽ വാതക പൈപ്പ് ലൈൻ അസംഭവ്യം എന്ന് വീമ്പു പറഞ്ഞത് ഇതേ ആളുകളായിരുന്നു. വൈകാതെ ജനങ്ങൾക്ക് കാര്യം മനസ്സിലായി. അവർ സഹകരിച്ചു. മാന്യമായ നഷ്ട പരിഹാരം അവർക്കും LDF സർക്കാർ ഉറപ്പുവരുത്തി.

നേഷണൽ ഹൈവേയുടെ കാര്യത്തിലും ഗെയ്ൽ പൈപ്പ് ലൈൻ ഇടുന്ന വിഷയത്തിലും, ജമാഅത്തെ ഇസ്ലാമിയും മാധ്യമവും നടത്തിയ അതേ കള്ളപ്രചരണമാണ് സംവരണവുമായി ബന്ധപ്പെട്ടും അവർ നടത്തുന്നത്. ഇക്കുറി മീഡിയ വൺ ചാനലും കൂടെയുണ്ട്. അതുകൊണ്ടാണ് മുസ്ലിംലീഗ് പോലും സമരത്തിൻ്റെ നേതൃത്യം ഏറ്റെടുക്കാതെ അണിയറക്കുള്ളിലേക്ക് പിൻവലിഞ്ഞത്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന നിയമത്തിൻ്റെ അടിസ്ഥാനത്തിൽ, ഇടതുപക്ഷ സർക്കാർ നടപ്പിലാക്കിയ സാമ്പത്തിക സംവരണം, ഞങ്ങൾ അധികാരത്തിൽ വന്നാൽ പിൻവലിക്കുമെന്ന് പറയാൻ ലീഗിനോ കോൺഗ്രസ്സിനോ എന്താണ് കഴിയാത്തത്? എന്നും പത്രസമ്മേളനം നടത്തുന്ന പ്രതിപക്ഷ നേതാവ് പിണറായി സർക്കാറിൻ്റെ സാമ്പത്തിക സംവരണ നയം തിരുത്തുമെന്ന് എന്തേ പ്രഖ്യാപിക്കാത്തത്? ഉത്തരം ലളിതമാണ്. LDF സർക്കാരിൻ്റെ സംവരണ നയമാണ് ശരി.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് UDF ൻ്റെ പ്രകടന പത്രികയിലും സാമ്പത്തിക സംവരണം സ്ഥാനം പിടിച്ചിരുന്നുവെന്ന് എത്രപേർക്കറിയാം. നിലവിലെ സാമുദായിക സംവരണത്തിൽ ഒരു അണുമണിത്തൂക്കം പോലും കുറവുവരാൻ അനുവദിക്കില്ലെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ അടിവരയിടപ്പെടേണ്ടതാണ്. ഏതുവിഭാഗത്തിലേയും താഴേ തട്ടിലുള്ള പാവങ്ങൾക്ക്, ഒരു കൈത്താങ്ങ് വേണം. അതിൽ അരിശം പ്രകടിപ്പിച്ച് സാമുദായിക സംഘർഷം സൃഷ്ടിക്കാനല്ല, അതിനോട് ചേർന്ന് നിൽക്കാനാണ് മനുഷ്യസ്നേഹികൾ ശ്രമിക്കേണ്ടത്. മതഭ്രാന്തൻമാർ ഓരിയിടുന്നത് കേട്ട് കൂടെക്കൂടിയാൽ ഒപ്പംകൂടിയവരും കുഴിയിൽ ചാടും. അതുമറക്കണ്ട.
—————————————–
നാഷണൽ ഹൈവേ സ്ഥലമേറ്റെടുപ്പിൻ്റെ ഭാഗമായി കുറ്റിപ്പുറം പഞ്ചായത്തിലെ ആറുപേർക്ക് നൽകിയ നഷ്ടപരിഹാര തുകയുടെ വിശദ വിവരങ്ങൾ താഴെ:

1) അബ്ദുൽ ഖാദർ —————————-
4.15 സെന്റ് സ്ഥലം;
ഭൂമിയുടെ നഷ്ടപരിഹാരം: 19,52,973,
കെട്ടിടത്തിന്റെ നഷ്ട പരിഹാരം: 67,48,006,
കാർഷിക വിളകളുടെ നഷ്ട പരിഹാരം: 48700, മറ്റു മരങ്ങളുടെ നഷ്ടപരിഹാരം: 684,
പുനരധിവാസിതിനുള്ള ധനസഹായം: 2,86,000, മൊത്തം നഷ്ടപരിഹാരം: 90,36,364.(90 ലക്ഷം)

2) ചന്ദ്രൻ
————–
5.41 സെന്റ് സ്ഥലം;
ഭൂമിയുടെ നഷ്ടപരിഹാരം: 25,45,841,
കെട്ടിടത്തിന്റെ നഷ്ട പരിഹാരം: 85,74,676,
കാർഷിക വിളകളുടെ നഷ്ട പരിഹാരം: 82,100, മറ്റു മരങ്ങളുടെ നഷ്ടപരിഹാരം: 14,136, പുനരധിവാസിതിനുള്ള ധനസഹായം: 2,86,000, മൊത്തം നഷ്ടപരിഹാരം: 1,15,02,933. (ഒരുകോടി പതിനഞ്ച് ലക്ഷം)

3) പരപ്പാര സിദ്ദീഖ്
—————————
9.04 സെന്റ് സ്ഥലം;
ഭൂമിയുടെ നഷ്ടപരിഹാരം: 42,54,693,
കെട്ടിടത്തിന്റെ നഷ്ട പരിഹാരം: 45,00,157,
കാർഷിക വിളകളുടെ നഷ്ട പരിഹാരം: 51,000,
പുനരധിവാസതിനുള്ള ധനസഹായം: 2,86,000, മൊത്തം നഷ്ടപരിഹാരം: 90,91,851. (90 ലക്ഷം)

4) ഹംസ
————-
26.19 സെന്റ് സ്ഥലം;
ഭൂമിയുടെ നഷ്ടപരിഹാരം: 1,23,22,335.
കെട്ടിടത്തിന്റെ നഷ്ട പരിഹാരം:1,40,50,862.
കാർഷിക വിളകളുടെ നഷ്ട പരിഹാരം:1,44,000, മറ്റു മരങ്ങളുടെ നഷ്ടപരിഹാരം: 3396,
മൊത്തം നഷ്ടപരിഹാരം: 2,65,20,593. (രണ്ടുകോടി അറുപത്തിയഞ്ച് ലക്ഷം)

5) ഹസ്സൻ
————–
4.69 സെന്റ് സ്ഥലം;
ഭൂമിയുടെ നഷ്ടപരിഹാരം: 22,08,720,
കെട്ടിടത്തിന്റെ നഷ്ട പരിഹാരം: 1,81,27,195,
കാർഷിക വിളകളുടെ നഷ്ട പരിഹാരം: 10,000,
മൊത്തം നഷ്ടപരിഹാരം: 2,03,45,915. (രണ്ടുകോടി)

6) മുസ്തഫ ഹാജി
—————————
4.02 സെന്റ് സ്ഥലം;
ഭൂമിയുടെ നഷ്ടപരിഹാരം: 18,94,849,
കെട്ടിടത്തിന്റെ നഷ്ട പരിഹാരം: 30,37,867,
കാർഷിക വിളകളുടെ നഷ്ട പരിഹാരം: 12,000, മൊത്തം നഷ്ടപരിഹാരം: 49,44,717.
(49 ലക്ഷം)

കുറ്റിപ്പുറം പഞ്ചായത്തിലെ രണ്ടു വില്ലേജിലുള്ള മറ്റു ഗുണഭോക്താക്കൾക്കെല്ലാം നഷ്ടപരിഹാര തുക അക്കൗണ്ടുകളിലേക്ക് കൈമാറുകയാണ് ചെയ്തിട്ടുള്ളത്. “തുടരണം ഈഭരണം,
വളരണം ഈനാട്”

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഒൻപതാം ക്ലാസ്സുകാരിയോട് ലൈംഗികാതിക്രമം; കോയമ്പത്തൂരിൽ അധ്യാപിക അറസ്റ്റിൽ

കോയമ്പത്തൂർ: ലൈംഗികാതിക്രമ പരാതിയിൽ അധ്യാപിക അറസ്റ്റിൽ. കോയമ്പത്തൂർ ഉദയംപാളയം സ്വദേശി എസ്‌ സൗന്ദര്യ (32) ആണ് അറസ്റ്റിലായത്. സ്വകാര്യ സ്കൂളിലെ ഒൻപതാം ക്ലാസ്സുകാരിയുടെ അമ്മയുടെ പരാതിയിൽ ആണ്‌ അറസ്റ്റ്. സൗന്ദര്യ ആറ് മാസം...

സിറിയയിലെ ഐഎസ് ട്രെയിനിം​ഗ് ക്യാമ്പിൽ അമേരിക്കയുടെ വ്യോമാക്രമണം; 37 ഭീകര‍ർ കൊല്ലപ്പെട്ടു

ന്യൂയോർക്ക്: ഇസ്ലാമിക് സ്റ്റേറ്റിന്റെ ട്രെയിനിംഗ് ക്യാമ്പിൽ അമേരിക്കയുടെ വ്യോമാക്രമണം. ഈ മാസം രണ്ട് തവണകളിലായി നടത്തിയ വ്യോമാക്രമണത്തിൽ 37 ഭീകരരെ വധിച്ചെന്ന് അമേരിക്കൻ സൈന്യം അറിയിച്ചു. ഇസ്ലാമിക് സ്റ്റേറ്റിൻ്റെയും അൽ ഖ്വയ്ദയുമായി ബന്ധമുള്ള...

പോക്സോ കേസിൽ മോന്‍സണ്‍ മാവുങ്കലിനെ വെറുതെ വിട്ടു,മാനേജർ ജോഷി കുറ്റക്കാരൻ

കൊച്ചി : പോക്സോ കേസിൽ മോൻസൺ മാവുങ്കലിനെ വെറുതെ വിട്ടു. മോൻസൺ പ്രതിയായ രണ്ടാമത്തെ പോക്സോ കേസിലാണ് പെരുമ്പാവൂർ പോക്സോ കോടതി വിധി പറഞ്ഞത്. ഈ കേസിലെ ഒന്നാംപ്രതി ജോഷി കുറ്റക്കാരനെന്ന് കോടതി...

Gold Rate Today: വീണ്ടും ഇടിഞ്ഞ് സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56640  രൂപയാണ്.  ശനിയാഴ്ചയും വിലയിൽ നേരിയ ഇടിവുണ്ടായിരുന്നു. ചരിത്രത്തിലെ...

ഇരട്ടയാറിൽ പിക്കപ്പ് വാൻ പിന്നോട്ടെടുക്കുന്നതിനിടെ അപകടം, നാലു വയസുകാരൻ മരിച്ചു

ഇടുക്കി: പിക്കപ്പ് വാൻ പിന്നോട്ട് എടുക്കുന്നതിനിടയിൽ വാഹനത്തിനടിയിൽപ്പെട്ട് നാലു വയസുകാരൻ മരിച്ചു. ഇരട്ടയാർ ശാന്തിഗ്രാം നാലു സെന്‍റ് കോളനിയിലെ ശ്രാവൺ ആണ് മരിച്ചത്. അനൂപ് - മാലതി ദമ്പതികളുടെ ഇളയ മകനാണ് ശ്രാവൺ....

Popular this week