24 C
Kottayam
Sunday, June 7, 2026

റോഡിന് മൂന്നു ലക്ഷം കോടി: കേരളത്തിന് ഗഡ്കരിയുടെ ഉറപ്പ്‌,പരസ്പരം പുകഴ്ത്തി മുഖ്യമന്ത്രിയും ഗഡ്കരിയും

Must read

തിരുവനന്തപുരം: മൂന്ന്‌ വാണിജ്യ ഇടനാഴികളുൾപ്പെടെ 2025-ൽ സംസ്ഥാനത്ത് മൂന്നുലക്ഷം കോടിയുടെ കേന്ദ്രാവിഷ്കൃതപദ്ധതികൾ നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ, കുതിരാൻ ഇരട്ടത്തുരങ്കങ്ങൾ എന്നിവയുടെ ഉദ്ഘാടനവും 13 ദേശീയപാതാവികസനപദ്ധതികളുടെ തറക്കല്ലിടലും നിർവഹിക്കുകയായിരുന്നു അദ്ദേഹം.

മൂന്നുപദ്ധതികളിലായി 919 കിലോമീറ്റർ വ്യവസായ ഇടനാഴി സംസ്ഥാനത്തിന് ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നിലവിലുള്ള ദേശീയപാതകളാണ് വാണിജ്യ ഇടനാഴികളായി വികസിപ്പിക്കുന്നത്. 87,224 കോടിയാണ് പദ്ധതിച്ചെലവ്. രാജ്യത്തെ ഏറ്റവും വലിയ ആറുവരി എലിവേറ്റഡ് ഹൈവേയും ഇതിൽ ഉൾപ്പെടും. 2024-നുമുമ്പ്‌ പൂർത്തിയാക്കുകയാണ് ലക്ഷ്യം. റോഡുവികസനത്തിലൂടെ വിനോദസഞ്ചാരമേഖലയ്ക്ക് മൂന്നിരട്ടി നേട്ടമുണ്ടാക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിന്റെ പൊതുഗതാഗതസംവിധാനത്തെ ബയോ, ഇലക്‌ട്രിക്, ഹരിത, ഹൈഡ്രജൻ ഇന്ധനങ്ങളിലേക്ക് മാറ്റണം. യാത്രച്ചെലവ് കുറയ്ക്കാനും, മലിനീകരണം ഇല്ലാതാക്കാനും സാധിക്കും -ഗഡ്കരി പറഞ്ഞു.

40,453 കോടിയുടെ 12 ദേശീയപാതാപദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവുമാണ് നടന്നത്. വടക്കാഞ്ചേരിമുതൽ തൃശ്ശൂർവരെയുള്ള ആറുവരിപ്പാത, കഴക്കൂട്ടംമുതൽ ടെക്‌നോപാർക്ക് വരെയുള്ള നാലുവരി എലിവേറ്റഡ് ഹൈവേയും ഇതിൽ ഉൾപ്പെടും. നിർമാണം തുടങ്ങുന്ന 544 കിലോമീറ്ററിലെ വികസനപദ്ധതികൾ ദേശീയ പാതാവിഭാഗമാണ് നടപ്പാക്കുന്നത്.

- Advertisement -

മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷതവഹിച്ചു. വികസനത്തിനായുള്ള സംസ്ഥാനത്തെ ജനത്തിന്റെ സഹകരണത്തിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഈ പദ്ധതികളെന്ന് മുഖ്യാതിഥിയായ കേന്ദ്രസഹമന്ത്രി വി. മുരളീധരൻ പറഞ്ഞു.

- Advertisement -

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, ജി.ആർ. അനിൽ, ദേശീയപാതാവിഭാഗം ഉന്നത ഉദ്യോഗസ്ഥരായ ബി.എൽ. മീണ, എസ്.കെ. റസാഖ് എന്നിവർ പങ്കെടുത്തു.

പ്രഖ്യാപിച്ച പദ്ധതികൾ

വാണിജ്യ ഇടനാഴികൾ

- Advertisement -

1. തൂത്തുക്കൂടി-കൊച്ചി ഇടനാഴി

443 കിലോമീറ്റർ

സംസ്ഥാനത്ത് 166 കിലോമീറ്റർ

പദ്ധതിച്ചെലവ് 20,000 കോടി

2. മുംബൈ-കന്യാകുമാരി

1619 കിലോമീറ്റർ.

സംസ്ഥാനത്ത് 644 കിലോമീറ്റർ,

പദ്ധതിച്ചെലവ് 61,060 കോടി

3. ബെംഗളൂരു- മലപ്പുറം

322 കി.മീ

സംസ്ഥാനത്ത് 72 കി.മീ

പദ്ധതിച്ചെലവ് 7134 കോടി

തുറമുഖങ്ങൾ ബന്ധിപ്പിക്കാൻ 11 പദ്ധതികൾ

111 കിലോമീറ്റർ

ചെലവ് 25,000 കോടി

സംസ്ഥാനപാതകൾ

റെയിൽവേ മേൽപ്പാലങ്ങൾ, പാലങ്ങളുടെ നവീകരണം

അനുവദിച്ച തുക 400 കോടി

18 ബൈപ്പാസുകൾ

ആകെ ദൂരം 164 കി.മീ

അടങ്കൽ തുക 15,000 കോടി.

31 ഇടനാഴികൾ (നിലവിലുള്ള റോഡുകളുടെ വികസനം)

ആകെ ദൂരം 1544 കി.മീ

തുക 80,000 കോടി

കേന്ദ്രമന്ത്രി ഗഡ്കരിയുടെ പാർലമെന്റിലെ പ്രസ്താവനയോടെ ദേശീയപാതാ വികസനത്തിൽ കേന്ദ്രവും കേരളവും തമ്മിൽ തർക്കമായെന്ന് ആരും കരുതേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

റോഡു വികസനം കുഴപ്പമാകുമെന്ന് മനപ്പായസമുണ്ണുകയും വേണ്ട. കേന്ദ്രമന്ത്രിയുമായി കാര്യങ്ങൾ സംസാരിച്ചു. ചർച്ചയിലൂടെ പരിഹാരം കാണും. ദേശീയപാതാ വികസനത്തിൽ ഭൂമി ഏറ്റെടുക്കാനുള്ള ചെലവിന്റെ നാലിലൊന്ന് സംസ്ഥാനം വഹിച്ചിരുന്നു. ഇത്തരത്തിൽ 5580 കോടി രൂപയാണ് നൽകിയത്. നേരത്തേ നടത്തേണ്ടിയിരുന്ന ദേശീയപാതാ വികസനം മുടങ്ങിയതുകാരണമുള്ള സംസ്ഥാനത്തിന്റെ ഉത്തരവാദിത്വമോ പിഴയോ ആയി ഇതിനെ കാണാം. എന്നാൽ, ഈ സ്ഥിതി തുടരാനാകില്ലെന്ന് കേന്ദ്രത്തെ അറിയിച്ചിരുന്നു. രാജ്യത്ത് എവിടെയും ഒരേ രീതിതന്നെ തുടരണം.

സംസ്ഥാനത്ത് ഭൂമിവില കൂടുതലാണെന്ന യാഥാർഥ്യം സംസ്ഥാനസർക്കാരിനും അറിയാം. ഇതുസംബന്ധിച്ച് സംസ്ഥാനസർക്കാരിന്റെ നിർദേശം കേന്ദ്രത്തെ അറിയിച്ചു. അതിൽ തർക്കമില്ല.

നിതിൻ ഗഡ്കരി മുൻകൈയെടുത്തതുകൊണ്ടാണ് സംസ്ഥാനത്തെ ദേശീയപാതാവികസനം യാഥാർഥ്യമായതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ സഹകരണമാണ് ദേശീയപാതാവികസനത്തിന് മുതൽക്കൂട്ടായതെന്ന് നിതിൻ ഗഡ്കരിയും പ്രതികരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week