24.8 C
Kottayam
Sunday, June 7, 2026

ഫ്രീ ഫയർ നിരോധിച്ചു, ഓൺലൈൻ ഗെയിമിന് അടിമയായ 14 കാരൻ ആത്മഹത്യ ചെയ്തു

Must read

മുംബൈ:ഓണ്‍ലൈന്‍ ഗെയിമിന് അടിമയായ 14 വയസുകാരന്‍ ആത്മഹത്യ ചെയ്തതായി പൊലീസ്. ഗെയിമിലെ ഏതെങ്കിലും ജോലിയോ, വെല്ലുവിളിയോ ആണോ കുട്ടിയെ ഇതിലേക്ക് നയിച്ചതെന്ന് കണ്ടെത്താന്‍ ഭൊയ്‌ വാഡ പൊലീസ് അന്വേഷണം ആരംഭിച്ചു.സെന്‍ട്രല്‍ മുംബൈയിലെ ഹിന്ദ്മാത ഏരിയയിലാണ് കുട്ടി താമസിക്കുന്നത്.

പുറത്ത് പോയ മാതാപിതാക്കള്‍ വീട്ടിലുണ്ടായിരുന്ന മകനെ ഫോണില്‍ വിളിച്ചപ്പോള്‍ കിട്ടിയില്ല. ഉടന്‍ തിരിച്ച്‌ വീട്ടിലെത്തിയപ്പോള്‍ മുറി അകത്ത് നിന്ന് പൂട്ടിയ നിലയില്‍ കണ്ടെത്തി. അതോടെ പിതാവ് വാതിലിനു മുകളിലെ ഗ്ലാസ് ഫ്രെയിം തകര്‍ത്ത് കയറി പരിശോധിച്ചപ്പോഴാണ് കുട്ടി ആത്മഹത്യ ചെയ്തതായി കണ്ടെത്തിയത്. പൊലീസില്‍ വിവരമറിയിക്കുകയും മൃതദേഹം പോസ്റ്റ്മോര്‍ടത്തിനായി കെഇഎം ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

‘കുട്ടി ഫ്രീ ഫയര്‍ ഓണ്‍ലൈന്‍ ഗെയിമിന് അടിമയാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞു, എന്നാല്‍ ആത്മഹത്യയിലേക്ക് അവനെ പ്രേരിപ്പിച്ചത് എന്താണെന്ന് വ്യക്തമല്ല’- ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ വിജയ് പാടീല്‍ അറിയിച്ചു.

കുട്ടി ഗെയിമിംഗ് അഡിക്ഷന്റെ ഒരു ലക്ഷണവും കാണിച്ചിട്ടില്ലെന്നും അവന്‍ മിടുക്കനായ വിദ്യാര്‍ഥിയാണെന്നും ക്രികറ്റിനോട് താല്‍പര്യമുണ്ടെന്നും മാതാപിതാക്കളും സ്‌കൂള്‍ അധ്യാപകരും വ്യക്തമാക്കി.

- Advertisement -

അവന്റെ സുഹൃത്തുക്കള്‍ ആരാണെന്നും ഗെയിമിലെ സഹകളിക്കാര്‍ ആരാണെന്നും കണ്ടെത്താന്‍ പൊലീസ് ശ്രമിക്കുകയാണ്.
മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് ലബോറടറിയിലേക്ക് അയച്ച്‌ എല്ലാ വിവരങ്ങളും വീണ്ടെടുക്കാന്‍ പൊലീസ് തീരുമാനിച്ചു. ഫോണ്‍കോള്‍ വിശദാംശങ്ങളും ഇന്റര്‍നെറ്റ് ബ്രൗസിംഗ് ചരിത്രവും പരിശോധിച്ചുവരികയാണ്. ഓണ്‍ലൈന്‍ ഗെയിമും ക്രികറ്റുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ സൈറ്റുകളുമാണ് ഇയാള്‍ കൂടുതലായും ഇന്റര്‍നെറ്റില്‍ സര്‍ഫ് ചെയ്തതെന്ന് മറ്റൊരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

- Advertisement -

മൊബൈല്‍ ഗെയിമിന്റെ സെര്‍വര്‍ സിംഗപൂരില്‍ സ്ഥിതി ചെയ്യുന്നതിനാല്‍, കുട്ടിയുടെ ഗെയിമിംഗ് പ്രവര്‍ത്തനത്തിന്റെ വിശദാംശങ്ങള്‍ പെട്ടെന്ന് ലഭിക്കില്ലെന്ന് ഡിസിപി പാടീല്‍ പറഞ്ഞു.

‘കുട്ടി എഴുതിയ കുറിപ്പൊന്നും കണ്ടെത്തിയില്ല. സുഹൃത്തുക്കളുമായുള്ള മൊബൈല്‍ സംഭാഷണങ്ങളില്‍ നിന്ന് പ്രധാനപ്പെട്ട ഒന്നും കണ്ടെത്താനായില്ല. അധ്യാപകര്‍ പറയുന്നത് അവന്‍ മിടുക്കനായിരുന്നു എന്നാണ്. മാതാപിതാക്കളും സംശയാസ്പദമായ യാതൊന്നും പരാതിപ്പെട്ടില്ല,’ ഭൊയ്‌ വാഡ പൊലീസിലെ സീനിയര്‍ ഇന്‍സ്പെക്ടര്‍ ജിതേന്ദ്ര പവാര്‍ പറഞ്ഞു.

സര്‍കാര്‍ നിരോധിച്ച 54 ആപുകളുടെ പട്ടികയില്‍ ഗരേന ഫ്രീ ഫയര്‍ എന്ന ഗെയിമും ഉണ്ട്. രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ആരോപിച്ചാണ് ഈ മൊബൈല്‍ ആപ്ലികേഷനുകള്‍ നിരോധിക്കാന്‍ സര്‍കാര്‍ തീരുമാനിച്ചത്. അതെ സമയം കുട്ടികളുടെ ജീവന്‍ എടുക്കുന്ന ഗെയിം ആണിതെന്ന് വ്യാപകമായ ആക്ഷേപങ്ങളും ഉണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം കനത്ത മഴ; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും...

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

Popular this week