ഞാൻ പാർട്ടിയുടെ കുരയ്ക്കുന്ന പട്ടി; സുധാകരൻ സ്വകാര്യമായി ചോദിച്ചാൽ പറയാം; മറുപടിയുമായി എ.കെ.ബാലന്‍

പാലക്കാട്: താന്‍ പാര്‍ട്ടിയുടെ കുരയ്ക്കുന്ന പട്ടി തന്നെയാണെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എ.കെ.ബാലന്‍. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്റെ വിമര്‍ശനത്തിനാണ് ബാലന്റെ മറുപടി. ഈ പ്രയോഗം ഒരിക്കല്‍ സ്റ്റീഫന്‍ ജ്യോതിര്‍മയി ബസുവിനെതിരെ പറഞ്ഞതാണ്. അപ്പോള്‍ താന്‍ കുരയ്ക്കുന്ന പട്ടിയാണെന്നും എന്നാല്‍ തന്നെപ്പോലെ വാലാട്ടുന്ന പട്ടി അല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അക്കാര്യം താന്‍ ഓര്‍മിപ്പിക്കുകയാണെന്നും ബാലന്‍ പറഞ്ഞു.

”കെപിസിസി അധ്യക്ഷന്റെ തല പൊട്ടാന്‍ വേണ്ടി കൂടോത്രം നടത്തിയ കോണ്‍ഗ്രസുകാര്‍ ഇപ്പോഴും ജീവിച്ചിരിപ്പില്ലേ. അതിന് ഇത്ര ശക്തിയുണ്ടെന്ന് ഇപ്പോഴാണ് മനസ്സിലാകുന്നത്. അന്നത്തെ രംഗം കണ്ട ആള്‍ക്കാര്‍ ജീവിച്ചിരിപ്പുണ്ട്. അത് വിവാദമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. സുധാകരന്‍ സ്വകാര്യമായി ചോദിച്ചാല്‍ പറഞ്ഞു തരാം.” – ബാലന്‍ പറഞ്ഞു.

സുധാകരനെ ബ്രണ്ണന്‍ കോളജില്‍ പാന്റ് ഊരി നടത്തിച്ചു എന്ന എ.കെ. ബാലന്റെ പോസ്റ്റിനു നേരെ സുധാകരന്‍ രംഗത്തെത്തിയിരുന്നു. പാലക്കാട് മുന്‍സിപ്പാലിറ്റിയെ നശിപ്പിച്ചത് കോണ്‍ഗ്രസും ബിജെപിയുമാണ്. പരസ്പരം ആലോചിച്ച് നടത്തുന്ന ഗൂഢാലോചനയാണിത്. ബിജെപിയുടെ പന്ത്രണ്ടായിരം വോട്ട് വാങ്ങിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ആയത്. വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കി ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടുന്നതിനുള്ള ഗൂഢാലോചനയുണ്ടെന്നും ബാലന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News