23.9 C
Kottayam
Thursday, June 4, 2026

കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടികൂടി; ഫസ്റ്റ് ഗ്രേഡ് സര്‍വ്വേയര്‍ക്ക് കഠിന തടവും പിഴയും ശിക്ഷ

Must read

തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് സംഘം പിടികൂടിയ ഫസ്റ്റ് ഗ്രേഡ് സര്‍വ്വേയറെ കോടതി നാല് വര്‍ഷം കഠിനതടവിനും പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചു. തിരുവനന്തപുരം താലൂക്ക് ഭൂരേഖ തഹസില്‍ദാര്‍ ഓഫീസിലെ മുന്‍ സര്‍വ്വേയറും നിലവില്‍ കാസര്‍ഗോഡ് സര്‍വ്വേ സൂപ്രണ്ട് ഓഫീസിലെ ഉദ്യോഗസ്ഥനുമായ കുര്യാത്തി സ്വദേശി ഗിരീശന്‍ സി. ആണ് ശിക്ഷിക്കപ്പെട്ടത്. 2022-ല്‍ തിരുവനന്തപുരം ചിറയന്‍കീഴ് സ്വദേശിയുടെ പരാതിയില്‍ ഭൂമി അളന്ന് തിട്ടപ്പെടുത്തി റിപ്പോര്‍ട്ട് നല്‍കുന്നതിനായി പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെടുകയും വാങ്ങുകയും ചെയ്തതാണ് ഇയാള്‍ക്കെതിരെയുള്ള കേസ്.

പരാതിക്കാരന്റെ പേരിലുള്ള രണ്ടേക്കര്‍ വസ്തുവില്‍ നിന്നും ഒരേക്കര്‍ സ്ഥലം മരണപ്പെട്ട സഹോദരിയുടെ മകന്‍ അനധികൃതമായി സ്വന്തം പേരിലേക്ക് പോക്കുവരവ് ചെയ്തതിനെതിരെയായിരുന്നു പരാതി. ഈ വിഷയം പരിശോധിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ചുമതലപ്പെടുത്തിയിരുന്ന ഗിരീശന്‍, കൃത്യസമയത്ത് റിപ്പോര്‍ട്ട് നല്‍കാതെ പരാതിക്കാരനെ വലയ്ക്കുകയായിരുന്നു. തുടര്‍ന്ന് റിപ്പോര്‍ട്ട് അയക്കുന്നതിനായി പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ട ഗിരീശനെ, പരാതിക്കാരന്റെ അറിയിപ്പ് പ്രകാരം എത്തിയ വിജിലന്‍സ് സംഘം പണം വാങ്ങുന്നതിനിടെ കൈയോടെ പിടികൂടുകയായിരുന്നു.

കേസ് പരിഗണിച്ച തിരുവനന്തപുരം വിജിലന്‍സ് കോടതി ജഡ്ജി മനോജ് എ. പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി നാല് വര്‍ഷം കഠിനതടവിനും 25,000 രൂപ പിഴയൊടുക്കാനും വിധി പുറപ്പെടുവിച്ചു. ശിക്ഷിക്കപ്പെട്ട പ്രതിയെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. വിജിലന്‍സ് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് ഉദ്യോഗസ്ഥരായ കെ.ഇ. ബൈജു, പ്രസാദ് എം., പ്രശാന്ത് കെ.എസ്., ജീജി എന്‍. എന്നിവര്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ മുന്‍ പോലീസ് സൂപ്രണ്ട് റെജി ജേക്കബ് ആണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ വീണാ സതീശന്‍ ഹാജരായി.

സര്‍ക്കാര്‍ ഓഫീസുകളിലെ അഴിമതി തടയുന്നതിന്റെ ഭാഗമായി പൊതുജനങ്ങളുടെ ശ്രദ്ധയില്‍ ഇത്തരം വിവരങ്ങള്‍ പെടുകയാണെങ്കില്‍ ഉടന്‍ തന്നെ വിജിലന്‍സിനെ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം ഐ.പി.എസ് അഭ്യര്‍ത്ഥിച്ചു. അഴിമതി സംബന്ധിച്ച പരാതികള്‍ ടോള്‍ ഫ്രീ നമ്പരായ 1064 വഴിയോ, 8592900900 എന്ന നമ്പറിലോ, അല്ലെങ്കില്‍ 9447789100 എന്ന വാട്ട്സ്ആപ്പ് നമ്പറിലൂടെയോ അധികൃതരെ അറിയിക്കാവുന്നതാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിയമസഭയിൽ നാടകീയ രംഗങ്ങൾ; ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകരുടെ കടുത്ത പ്രതിഷേധം, വാർത്താസമ്മേളനത്തിൽ നിന്നും ഇറക്കിവിട്ടു

തിരുവനന്തപുരം: കേരള നിയമസഭയിലെ മീഡിയ റൂമിൽ വാർത്താസമ്മേളനത്തിനെത്തിയ കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകർ കടുത്ത പ്രതിഷേധമുയർത്തി. കൃഷിമന്ത്രി ടി. സിദ്ദിഖ് ഔദ്യോഗികമായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പങ്കെടുക്കാനാണ് മന്ത്രിയോടൊപ്പം ശ്രീറാം വെങ്കിട്ടരാമനും ഹാളിലേക്ക്...

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

Popular this week