25.5 C
Kottayam
Friday, September 27, 2024

ഭര്‍ത്താവിനൊപ്പം ബീച്ചിലെത്തിയ യുവതിയെ കാണാതായി, തിരച്ചലിന് ചെലവഴിച്ചത് 60 ലക്ഷം ; ഒടുവില്‍ കണ്ടെത്തിയത്

Must read

വിശാഖപട്ടണം: വിശാഖപട്ടണത്ത് കാണാതായ യുവതിക്ക് വേണ്ടി അറുപതുലക്ഷത്തോളം രൂപ ചെലവഴിച്ച് തിരച്ചില്‍. ഒടുവില്‍ താന്‍ കാമുകനൊപ്പം പോയതാണെന്ന് അറിയിച്ച് യുവതി രംഗത്ത്. വിശാഖപട്ടണത്തെ ബീച്ചില്‍വെച്ചാണ് വിവാഹവാര്‍ഷികം ആഘോഷിക്കാന്‍ ഭര്‍ത്താവിനൊപ്പമെത്തിയ സായി പ്രിയയെ കാണാതാവുന്നത്.

തുടര്‍ന്ന് ആന്ധ്ര സര്‍ക്കാര്‍ അറുപതുലക്ഷത്തോളം രൂപ ചെലവഴിച്ചാണ് രണ്ടുദിവസത്തോളം സായി പ്രിയക്ക് വേണ്ടി തിരച്ചില്‍ നടത്തിയത്. ചേതക് അടക്കം അത്യാധുനിക ഹെലികോപ്റ്റര്‍ സംവിധാനങ്ങളും സായി പ്രിയക്ക് വേണ്ടിയുള്ള തിരച്ചിലില്‍ പ്രയോജനപ്പെടുത്തിയിരുന്നു. അതിനിടെയാണ് ഏവരേയും വെട്ടിലാക്കി താന്‍ കാമുകനൊപ്പം പോയതാണെന്ന് സായി പ്രിയ മാതാപിതാക്കളെ വിവരമറിയിക്കുന്നത്. യുവതി എല്ലാവരേയും വഞ്ചിക്കുകയായിരുന്നുവെന്നും സര്‍ക്കാരിന്റെ സമയവും അദ്ധ്വാനവും പാഴാക്കിയെന്നുമാണ് ഇത് സംബന്ധിച്ച് ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചത്.

രണ്ടുവര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇരുപത്തൊന്നുകാരിയായ സായി പ്രിയയെ ശ്രീനിവാസറാവു വിവാഹം കഴിക്കുന്നത്. തുടര്‍ന്ന് വിശാഖപട്ടണത്ത് സഞ്ജീവയ്യ നഗര്‍ കോളനിയില്‍ ദമ്പതികള്‍ താമസിച്ചു വരികയായിരുന്നു. തിങ്കളാഴ്ച്ച രണ്ടാം വിവാഹ വാര്‍ഷിക ആഘോഷത്തിന് സിംഹചലാം ക്ഷേത്രത്തില്‍ സന്ദര്‍ശനത്തിനെത്തിയ സായി പ്രിയയും ശ്രീനിവാസറാവുവും. വൈകുന്നേരം ആര്‍കെ ബീച്ചിലെത്തുകയായിരുന്നു. അവിടെ നിന്ന് ഏഴുമണിമുതല്‍ സായി പ്രിയയെ കാണാനില്ലെന്നാണ് ഭര്‍ത്താവ് ശ്രീനിവാസറാവു അറിയിച്ചത്. തുടര്‍ന്ന് സായി പ്രിയയുടെ മാതാപിതാക്കളേയും പൊലീസിനെയും ശ്രീനിവാസറാവു വിവരമറിയിക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് കാണാതായ സായി പ്രിയയെ കണ്ടെത്തുന്നതിനായി കോസ്റ്റ്ഗാര്‍ഡിന് നിര്‍ദേശം നല്കി. ചേതക് ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചാണ് കോസ്റ്റ്ഗാര്‍ഡ് യുവതിക്ക് വേണ്ടിയുള്ള തിരച്ചില്‍ നടത്തിയത്. എന്നാല്‍ അന്വേഷണത്തില്‍ ഇവരെ കണ്ടെത്താത്തത്‌ ആശങ്ക സൃഷ്ടിച്ചിരുന്നു.

അതിനിടെയാണ് ബുധനാഴ്ച്ച പൊലീസ് സായി പ്രിയയെ കാമുകനൊപ്പം നെല്ലൂര്‍ ജില്ലയില്‍ കണ്ടെത്തുന്നത്. വിശാഖപട്ടണത്തുള്ള സുഹൃത്തുവഴിയാണ് സായി പ്രിയ താന്‍ കാമുകനൊപ്പമാണെന്ന് മാതാപിതാക്കളെ വിവരമറിയിച്ചത്. തന്നെ കാണാതായ ദിവസം ബീച്ചില്‍ നിന്നും രവി എന്ന ആളിന്റെ കൂടെ പോയതാണെന്ന് സായി പ്രിയ പൊലീസിനോട് വ്യക്തമാക്കി. ജില്ലാ കളക്ടറുടെ നിര്‍ദേശമനുസരിച്ചാണ് ഹെലികോപ്റ്റര്‍ ഉപയോഗിച്ച് അന്വേഷണം നടത്തിയതെന്ന് നാവിക ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘ചെങ്കൊടി തൊട്ട് കളിക്കേണ്ട..’തെരുവില്‍ അന്‍വറിന്റെ കോലം കത്തിച്ച് സിപിഎം പ്രകടനം; അവരുടെ മനസ് എനിക്കൊപ്പമെന്ന് അൻവർ

മലപ്പുറം:പിവി അൻവര്‍ എംഎല്‍എക്കെതിരെ തെരുവിലിറങ്ങി സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. മലപ്പുറത്ത് നിലമ്പൂരിലും എടക്കരയിലും സിപിഎമ്മിന്‍റെ നേതൃത്വത്തിൽ പിവി അൻവറിനെതിരെ പ്രതിഷേധ പ്രകടനം നടന്നു.പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നത്. ചെങ്കൊടി...

കപ്പൽ മുങ്ങാൻ പോകുന്നു; ഇനി ഞാൻ തീപ്പന്തംപോലെ കത്തും, ഒരാളേയും പേടിക്കാനില്ല: പി.വി അൻവർ

മലപ്പുറം: എല്ലാബന്ധവും അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‌ മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. താന്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും ഏറ്റുപറച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കൃത്യമായ അന്വേഷണമെന്ന് അച്ചടിഭാഷയില്‍...

കോൺഗ്രസിലേക്ക് വരാൻ സുധാകരൻ പറഞ്ഞ തടസ്സം അൻവർ ഇന്നലെ നീക്കി,അൻവറിന്റെ പരാതി പാർട്ടി ഗൗരവമായി പരിഗണിച്ചിരുന്നു: എം.വി. ഗോവിന്ദൻ

ന്യൂഡല്‍ഹി: അന്‍വറിന് കോണ്‍ഗ്രസിലേക്കും യുഡിഎഫിലേക്കും കടന്നുവരാന്‍ സുധാകരന്‍ മുന്നോട്ടുവെച്ച തടസ്സം നീങ്ങിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. രാഹുല്‍ ഗാന്ധിക്കെതിരെ അന്‍വര്‍ നടത്തിയ ഡിഎന്‍എ പ്രസ്താവനയില്‍ സംബന്ധിച്ച് വിശദീകരണം നല്‍കിയതും നെഹ്‌റു കുടുംബത്തെ...

മൃതദേഹം അർജുന്റേത് തന്നെ, ഡിഎൻഎ ഫലം പോസിറ്റീവ് ; ഇന്നുതന്നെ കോഴിക്കോട്ടേക്ക്

ഷിരൂർ (കർണാടക): ഷിരൂരിൽ ഗംഗാവലി പുഴയിൽനിന്ന് കണ്ടെടുത്ത മൃതദേഹ ഭാഗങ്ങൾ അർജുന്റേതെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതോടെയാണ് മൃതദേഹം അർജുന്റേതുതന്നെയാണെന്ന് ഔദ്യോഗിക സ്ഥിരീകരണമായത്. മൃതദേഹവുമായി അർജുന്‍റെ കുടുംബാംഗങ്ങൾ ഉടൻ കോഴിക്കോട്ടേക്ക് പുറപ്പെടും.കര്‍ണാടകയിലെ ഷിരൂരില്‍...

അൻവർ പുറത്ത്: എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് എം.വി ഗോവിന്ദൻ

ന്യൂഡല്‍ഹി: പി.വി. അന്‍വറിന് പാര്‍ട്ടിയുമായുള്ള എല്ലാബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്‍വറിന്റെ ദുഷ്പ്രചരണങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.അംഗം പോലുമല്ലാത്ത അന്‍വറിനെതിരെ പാര്‍ട്ടി എന്ത്...

Popular this week