24.5 C
Kottayam
Friday, June 5, 2026

അച്ഛനൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്ത യുവതി തടാകത്തില്‍ മരിച്ച നിലയില്‍; ദുരഭിമാനക്കൊലയെന്ന ആരോപണവുമായി കാമുകന്‍

Must read

ബംഗളൂരു: പിതാവിനൊപ്പം സ്‌കൂട്ടറില്‍ പോയ യുവതിയെ തടാകത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം ദുരഭിമാനക്കൊലയെന്ന ആരോപണവുമായി ആണ്‍സുഹൃത്ത്. രാമോഹള്ളി സ്വദേശിനി സഹാന(20)യുടെ മൃതദേഹം ഹുസ്‌കൂര്‍ തടാകത്തില്‍നിന്നാണ് കഴിഞ്ഞദിവസം കണ്ടെത്തിയത്. പിതാവ് രാമമൂര്‍ത്തിയുടെ കൂടെ യാത്ര ചെയ്യവേ, സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് തടാകത്തിലേക്കു മറിഞ്ഞെന്നാണ് ബന്ധുക്കള്‍ ഹെബ്ബഗോഡി പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന്, പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞാണ് മരണമെന്ന് പിതാവ് പൊലീസില്‍ മൊഴി നല്‍കി. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

ഹൊസൂറിനടുത്ത ഹരോഹള്ളിയില്‍ താമസിക്കുന്ന രാമമൂര്‍ത്തിയുടെ മകള്‍ ആര്‍. സഹനയെയാണ് ബംഗളൂരുവിന് അടുത്ത് ഹുസ്‌കൂര്‍ തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുചക്ര വാഹനം നിയന്ത്രണം വിട്ടതാണ് അപകടകാരണമെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. എന്നാല്‍, തങ്ങളുടെ ബന്ധത്തെ എതിര്‍ത്തതിനാല്‍ രാമമൂര്‍ത്തി സഹനയെ മനഃപൂര്‍വ്വം തടാകത്തിലേക്ക് തള്ളിയിടുകയായിരുന്നെന്ന് സഹനയുടെ സുഹൃത്ത് നിധിന്‍ ആരോപിച്ചു.

- Advertisement -

സഹാനയുടെ കൂടെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന നിതിനാണ് യുവതിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പൊലീസില്‍ പരാതി നല്‍കിയത്. ഇരുവരുടെയും പ്രണയത്തെ യുവതിയുടെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. വ്യത്യസ്ത ജാതിയില്‍പെട്ട ഇരുവരും തമ്മിലുള്ള പ്രണയം അംഗീകരിക്കില്ലെന്ന് രാമമൂര്‍ത്തി നേരത്തേതന്നെ നിതിനോട് പറഞ്ഞിരുന്നു. മറ്റൊരു യുവാവുമായി സഹാനയുടെ വിവാഹം നടത്താനുള്ള ഒരുക്കത്തിലായിരുന്നു കുടുംബം. അതിന് സഹാന തടസ്സം നിന്നതോടെ കൊലപ്പെടുത്തിയെന്നാണ് ആരോപണം.

- Advertisement -

മാതാപിതാക്കള്‍ തങ്ങളുടെ ബന്ധത്തെ എതിര്‍ത്തിരുന്നുവെന്നും തങ്ങളുടെ പ്രണയം വീട്ടില്‍ അറിഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് സംഭവം നടന്നതെന്നും ഇയാള്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. തങ്ങളുടെ ബന്ധത്തെ എതിര്‍ത്ത രാമമൂര്‍ത്തി സഹനയെ മനഃപൂര്‍വ്വം തടാകത്തിലേക്ക് തള്ളിയിടുകയായിരുന്നെന്ന് സുഹൃത്ത് ആരോപിച്ചു. സുഹൃത്തിന്റെ മൊഴിയെ തുടര്‍ന്ന് പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

- Advertisement -

പ്രണയബന്ധത്തെക്കുറിച്ച് അറിഞ്ഞശേഷം ഞായറാഴ്ച രാത്രി ഉറങ്ങാന്‍ സാധിച്ചില്ലെന്നും ഇതുമൂലം വാഹനം ശരിയായി ഓടിക്കാന്‍ കഴിയാതെ അപകടത്തില്‍പെടുകയായിരുന്നുവെന്നും രാമമൂര്‍ത്തി ചോദ്യം ചെയ്യലില്‍ പറഞ്ഞതായി പൊലീസ് പറഞ്ഞു. നീന്തല്‍ അറിയാമായിരുന്നതിനാല്‍ താന്‍ രക്ഷപ്പെട്ടുവെന്നും മകളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week