28.8 C
Kottayam
Thursday, June 4, 2026

ദിലീപിൽ നിന്നും ബിനാമി അക്കൗണ്ട് വഴി വന്‍തുക യുവ നടിയിലേക്ക്, ഫോണില്‍ ചിത്രങ്ങളും’-അന്വേഷണത്തില്‍ വമ്പൻ ട്വിസ്റ്റ്?

Must read

കൊച്ചി: നടി ആക്രമക്കപ്പെട്ട കേസിനൊപ്പം തന്നെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ വധഗൂഡാലോചന കേസിലും നടന്‍ ദിലീപിനെതിരായ നീക്കം പൊലീസ് ശക്തമാക്കുന്നു. ദിലീപ് ഉള്‍പ്പടേയുള്ള പ്രതികളേയും സാക്ഷികളേയും വേണമെങ്കില്‍ വീണ്ടും ചോദ്യം ചെയ്യാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി മലയാള സിനിമ രംഗത്തെ ഒരു യുവനടിയേയും ചോദ്യം ചെയ്തേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

‘ദിലീപിന്റെ ബിനാമി അക്കൗണ്ടില്‍ നിന്നും വലിയ തുക ഈ നടിയുടെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചതായി പൊലീസ് കണ്ടെത്തി’- എന്നാണ് മംഗളം റിപ്പോർട്ട് ചെയ്യുന്നത്.

ഇതിന് പുറമെ മറ്റ് പല കാര്യങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ടെന്നും മംഗളത്തിന്റെ റിപ്പോർട്ടില്‍ പറയുന്നുണ്ട്. ദിലീപിന്റെ അറസ്റ്റിന് പിന്നാലെ താരത്തിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനും ഈ നടിയും മുകാംബികയില്‍ വെച്ച് കണ്ടതായും പൊലീസ് കണ്ടെത്തിയിട്ടുണ്ടെന്നാണ് മംഗളത്തിന്റെ റിപ്പോർട്ടില്‍ പറയുന്നത്.

- Advertisement -

- Advertisement -

നടിയുമൊത്തുളള ചിത്രങ്ങള്‍ ദിലീപിന്റെ ഫോണില്‍ കണ്ടുവെന്ന് മൊഴിയുണ്ട്. മറ്റ് തെളിവുകള്‍ നശിപ്പിച്ച കൂട്ടത്തില്‍ സൈബർ വിദഗ്ധനായ സായി ശങ്കർ ഈ ചിത്രവും ദിലീപിന്റെ ഫോണില്‍ നിന്നും മായ്ച്ച് കളഞ്ഞു. വീണ്ടെടുക്കാനാവാത്ത വിധമാണ് ഈ ചിത്രങ്ങള്‍ മായ്ച്ച് കളഞ്ഞതെന്നാണ് പൊലീസ് നടത്തിയ സൈബർ ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായത്.

ദിലീപും സംഘവും നശിപ്പിച്ചവയില്‍ നിർണ്ണായകമായ പല ഡിജിറ്റല്‍ തെളിവുകളും ഉണ്ടെന്നും സായി ശങ്കർ വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍ ചിത്രങ്ങളും വീഡിയോകളുമുണ്ട്. മായ്ച്ച് കളഞ്ഞവ പെന്‍ഡ്രൈവിലേക്ക് പകർത്തി നല്‍കിയിട്ടുണ്ട്. ഈ ദൃശ്യങ്ങളില്‍ പലതും പുറത്ത് വരുന്നത് തന്റെ സ്വകാര്യതയെ ബാധിക്കുമെന്ന് ദിലീപ് നേരത്തെ ക്രൈംബ്രാഞ്ചിന് മുന്നിലും കോടതിയിലും വ്യക്തമാക്കിയിരുന്നു.

- Advertisement -

നടിയുമൊത്തുള്ള പല ചിത്രങ്ങളും തെറ്റിദ്ധരിപ്പിക്കാന്‍ കഴിയുന്ന തരത്തിലുള്ളതാണ്. അന്വേഷണ സംഘത്തിന് ലഭിച്ചാല്‍ ഇവയെല്ലാം ദുരുപയോഗപ്പെടുത്തുമെന്ന് ആശങ്കയുള്ളതിനാലാണ് ഇവ ഫോണില്‍ നിന്ന് മാറ്റിയതെന്നാണ് ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂർ ജാമ്യ ഹർജിയില്‍ പറഞ്ഞതെന്നും മംഗളത്തിന്റെ റിപ്പോർട്ടില്‍ പറയുന്നുണ്ട്.

സായിശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ദിലീപിന്റെ അഭിഭാഷകരില്‍ നിന്ന് മൊഴിയെടുക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. സാക്ഷികളെന്ന രീതിയിലായിരിക്കും മൊഴിയെടുക്കല്‍. ഫോൺ രേഖകൾ നശിപ്പിച്ചെന്ന ആരോപണത്തിൽ ദിലീപിന്‍റെ അഭിഭാഷകർക്കെതിരെ കേസെടുത്തിട്ടുണ്ടൊയെന്ന് കഴിഞ്ഞ ദിവസം കോടതി പ്രോസിക്യൂഷനോട് ചോദിച്ചിരുന്നു.

കേസുമായി ബന്ധപ്പെട്ട കോടതി രേഖകൾ ചോർന്നു എന്ന ആരോപണത്തിൽ കോടതി ജീവനക്കാരെ ചോദ്യം ചെയ്യാൻ വൈകുന്നത് എന്തു കൊണ്ടാണെന്നും ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി പരിഗണിക്കുമ്പോള്‍ കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ മാർച്ച് മൂന്നിന് അന്വേഷണത്തിന് അനുമതി നൽകിയിരുന്നു. എന്നാല്‍ പിന്നീട് എന്തുണ്ടായെന്നും ചോദിച്ച രേഖകൾ കോടതിയിൽ നിന്ന് ചോർന്നിട്ടില്ലെന്നും ദിലീപിന്‍റെ ഫോണിലേത് രഹസ്യ രേഖകൾ അല്ലെന്നും കോടതി ആവർത്തിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബിഹാറിലെ മുസാഫർപുരിൽ ആശുപത്രിയിൽ തീപ്പിടിത്തം; 10 രോഗികൾ മരിച്ചു, മരണ സംഖ്യ ഉയരാൻ സാധ്യത

മുസാഫർപുർ: ബിഹാറിലെ മുസാഫർപുരിൽ പ്രവർത്തിക്കുന്ന പ്രസാദ് സ്വകാര്യ ആശുപത്രിയിലാണ് വ്യാഴാഴ്ച പുലർച്ചെയോടെ നാടിനെ നടുക്കിയ വലിയ ദുരന്തമുണ്ടായത്. ഇന്ന് പുലർച്ചെ ഏകദേശം മൂന്ന് മണിയോടെ ആശുപത്രിയിലെ അതീവ സുരക്ഷാ വിഭാഗമായ ഐസിയുവിൽ (ICU)...

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

Popular this week