NationalNews

യുവ നടന്‍ വാടക അപ്പാര്‍ട്ട്‌മെന്റില്‍ ആത്മഹത്യ ചെയ്ത നിലയില്‍ ; കൊലപാതകമെന്ന് കുടുംബം

മുംബൈയിലെ അന്ധേരിയിലെ വീട്ടില്‍ യുവനടനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ബീഹാറിലെ മുസാഫര്‍പൂര്‍ സ്വദേശിയായ 26 കാരനായ ടെലിവിഷന്‍ നടന്‍ അക്ഷത് ഉത്കര്‍ഷിനെയാണ് ഞായറാഴ്ച രാത്രി മുംബൈയിലെ അന്ധേരി പ്രദേശത്തെ വാടക അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. താരം ജോലിയില്ലാത്തതിനാല്‍ വിഷാദത്തിലായിരുന്നുവെന്നും ഇതേ തുടര്‍ന്ന് ആത്മഹത്യ ചെയ്തതാണെന്നും അംബോളി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അതേസമയം പൊലീസിന്റെ ഈ വാദം തള്ളി നടന്റെ മരണം കൊലപാതകമെന്ന് അവകാശപ്പെട്ട് കുടുംബം രംഗത്തെത്തി. ഇതേതുര്‍ന്ന് മുംബൈ പൊലീസില്‍ കേസ് ഫയല്‍ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം അക്ഷത്തിന്റെ മൃതദേഹം കുടുംബത്തിന് കൈമാറി.

സംഭവം നടന്നപ്പോള്‍ ആര്‍ടിഒയിലെ അന്ധേരിക്ക് സമീപമുള്ള പ്രദേശത്ത് അക്ഷത് തന്റെ ഒരു പെണ്‍സുഹൃത്തിനൊപ്പം താമസിക്കാറുണ്ടെന്ന് പോലീസ് അധികൃതര്‍ പറഞ്ഞു. റൂംമേറ്റിന്റെ പ്രസ്താവന പ്രകാരം, ഞായറാഴ്ച വൈകുന്നേരം അക്ഷത് പതിവുപോലെ പെരുമാറുകയായിരുന്നു, അവര്‍ പതിവുപോലെ വിവിധ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയും തുടര്‍ന്ന് ഉറങ്ങുന്നതിനുമുമ്പ് ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ചെയ്തുവെന്ന് പൊലീസ് വ്യക്തമാക്കി.

രാത്രി 11.30 ഓടെ വാഷ്റൂം ഉപയോഗിക്കാന്‍ ഉറക്കമുണര്‍ന്നപ്പോള്‍ അക്ഷത്തിനെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയെന്നും ഉടന്‍ തന്നെ അവള്‍ പോലീസിനെ വിളിച്ചറിയിക്കുകയായിരുന്നുവെന്നും അംബോലി പോലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥരുടെ സംഘം അദ്ദേഹത്തെ ഒരു സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനായി മൃതദേഹം കൂപ്പര്‍ ആശുപത്രിയിലേക്ക് മാറ്റിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അസ്വഭാവികമായതൊന്നും കാണിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. ഞായറാഴ്ച രാത്രി 10 നും 11:30 നും ഇടയിലാണ് സംഭവമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോക്ക്ഡൗണ്‍ കാരണം ജോലിയില്ലാത്തതിനാലും കുടുംബത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും പണം കടം വാങ്ങേണ്ടിവന്നതിനാലും അക്ഷത് വിഷാദാവസ്ഥയിലാണെന്ന് സുഹൃത്തുക്കളെ ചോദ്യം ചെയ്ത പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button