ഹൈദരാബാദ്: കടം വാങ്ങിയ പണം തിരികെ ചോദിച്ച സ്ത്രീയെ കൊലപ്പെടുത്തി. തെലുങ്കാനയിലെ അല്‍വാലിലാണ് സംഭവം. സ്വകാര്യ പണമിടപാട് നടത്തിവന്ന ടി പുലമ്മ(40)യെയാണ് മൂന്ന് പേര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്.
കെ. സൈലു(60), എന്‍. വിനോദ(55), ബി. മഞ്ജുള(45) എന്നിവരാണ് കേസിലെ പ്രതികള്‍. പുലമ്മയില്‍ നിന്നു പ്രതികളായ മൂന്നു പേരും ഓരോ ലക്ഷം രൂപ വീതം കടം വാങ്ങിയിരുന്നു. കൃത്യസമയത്ത് പണം തിരികെ നല്‍കാതിരുന്നതോടെ പുലമ്മ ഇവരോട് പണം പരസ്യമായി ചോദിച്ചു. ഇതോടെയാണ് പ്രതികള്‍ കൊലനടത്താന്‍ തീരുമാനിച്ചത്.
പുലമ്മയുടെ വീട്ടില്‍ രാത്രിയെത്തിയ പ്രതികള്‍ ഉറങ്ങിക്കിടന്ന ഇവരെ കമ്പിപ്പാര ഉപയോഗിച്ച് ആക്രമിച്ചു. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ പുലമ്മ മരിക്കുകയായിരുന്നു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തില്‍ മൂന്ന് പേരെയും പിടികൂടുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News