27.5 C
Kottayam
Sunday, June 7, 2026

യുവതിയെ വെടിവെച്ച കേസ്: വനിതാ ഡോക്ടറെ ഇന്ന്‌ കസ്റ്റഡിയിൽ വാങ്ങും, എയർഗൺ കണ്ടെടുക്കാനായില്ല

Must read

തിരുവനന്തപുരം: കൂറിയർ നൽകാനെന്ന വ്യാജേന വീട്ടിലെത്തി യുവതിയെ വെടിവെച്ച കേസിൽ പ്രതിയായ വനിതാ ഡോക്ടറെ തെളിവെടുപ്പിനായി പോലീസ് ഇന്ന്‌ കസ്റ്റഡിയിൽ വാങ്ങും. നിലവിൽ പൂജപ്പുര വനിതാ ജയിലിൽ കഴിയുന്ന പ്രതിയെ, കസ്റ്റഡിയിൽ കിട്ടുന്നതിനായി പോലീസ് വെള്ളിയാഴ്ച കോടതിയെ സമീപിക്കും.

ഡോക്ടർ താമസിക്കുന്ന കൊല്ലത്തെ ക്വാർട്ടേഴ്‌സിൽ കഴിഞ്ഞ ദിവസം പോലീസ് പരിശോധന നടത്തിയിരുന്നു. എന്നാൽ വെടിവയ്ക്കാൻ ഉപയോഗിച്ച എയർഗൺ കണ്ടെടുക്കാനായില്ല. കോട്ടയം സ്വദേശിയായ വനിതാ ഡോക്ടർ ഇപ്പോൾ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലാണ് ജോലിനോക്കുന്നത്. ഭർത്താവിനൊപ്പം ഇവർ ക്വാർട്ടേഴ്‌സിലാണ് താമസിക്കുന്നത്.

വെടിവയ്ക്കാൻ ഉപയോഗിച്ച എയർഗൺ ഹാൻഡ്ബാഗിൽ ഉണ്ടെന്നായിരുന്നു ഇവർ പോലീസിനോടു പറഞ്ഞിരുന്നത്. ബാഗിൽനിന്ന് ഇതു കണ്ടെുക്കാനായില്ല. തെളിവെടുപ്പിന് എത്തിക്കുമ്പോൾ എയർഗണ്ണും കണ്ടെടുക്കാനാകുമെന്നാണ് നിഗമനം. ഇതു ഓൺലൈൻ വഴിയാണ് വാങ്ങിയത്. ആക്രമണത്തിനായി വ്യാജനമ്പർ പതിപ്പിച്ച കാർ നേരത്തേ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

പ്രതിയുടെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള കാറാണിത്. കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് പാൽക്കുളങ്ങര ചെമ്പകശ്ശേരിയിലെ വീട്ടിലെത്തി വനിതാ ഡോക്ടർ, ഷിനിയെ വെടിവെച്ചത്. ഷിനിയുടെ ഭർത്താവായ സുജീത്തുമായുള്ള സൗഹൃദം ഇല്ലാതായതിനെത്തുടർന്നുള്ള വൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്നാണ് പോലീസ് നിഗമനം.

- Advertisement -

ബുധനാഴ്ചയാണ് പോലീസ് കൊല്ലത്തെത്തി തെളിവെടുപ്പ് നടത്തിയത്. പിന്നീട് വഞ്ചിയൂർ പോലീസ് സ്റ്റേഷനിൽ എത്തിച്ചു. വൈകീട്ടോടെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ചൊവ്വാഴ്ച വൈകീട്ടാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽനിന്നു ജോലിക്കിടെ, മഫ്തിയിലെത്തിയ വഞ്ചിയൂർ പോലീസ് ഡോക്ടറെ കസ്റ്റഡിയിലെടുത്തത്. ആശുപത്രിയിൽവെച്ചുള്ള ചോദ്യംചെയ്യലിൽ ആദ്യം കുറ്റം സമ്മതിക്കാൻ ഇവർ തയ്യാറായില്ല.

- Advertisement -

വെടിവയ്പിന് ഇരയായ ഷിനിയെയും ഭർത്താവ് സുജീത്തിനെയും പരിചയമില്ലെന്നും ഇവർ പോലീസിനോടു പറഞ്ഞു. എന്നാൽ ഇവർ തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചുള്ള വിവരങ്ങൾ തെളിവുസഹിതം വ്യക്തമാക്കിയതോടെയാണ് കുറ്റം സമ്മതിച്ചത്. നിരീക്ഷണ ക്യാമറകളും കാറും കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതിയിലേക്ക്‌ എത്തിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തൃണമൂലിലെ പ്രതിസന്ധി പാർലമെന്റിലും പ്രതിഫലിക്കും; മമതയ്ക്ക് മുന്നറിയിപ്പുമായി എംപി സുഖേന്ദു ശേഖർ റേ, പാർട്ടി തകർച്ചയിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് നിലവിൽ നേരിടുന്ന അതീവ കടുത്ത ആഭ്യന്തര പ്രതിസന്ധിക്ക് പിന്നാലെ രാജ്യസഭയിലും ലോക്സഭയിലും വൈകാതെ വലിയ രാഷ്ട്രീയ മാറ്റങ്ങൾ സംഭവിച്ചേക്കുമെന്ന കടുത്ത സൂചനകൾ പുറത്ത്. തൃണമൂൽ...

പശ്ചിമേഷ്യ വീണ്ടും പുകയുന്നു; രണ്ട് ഇറാനിയൻ ഡ്രോണുകൾ കൂടി വെടിവെച്ചിട്ട് അമേരിക്ക, നയതന്ത്ര ചർച്ചകളുമായി പാകിസ്താൻ

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയുയർത്തിയ രണ്ട് ഇറാനിയൻ ഡ്രോണുകളെ അമേരിക്കൻ സൈന്യം വെടിവെച്ചിട്ടതായി റിപ്പോർട്ട്. പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ ഇരുരാജ്യങ്ങളും പരോക്ഷ ചർച്ചകളിൽ ഏർപ്പെട്ടിരിക്കുമ്പോഴും മേഖലയിൽ മിസൈൽ...

വേർപാടിന്റെ നോവായി ‘മീശമാധവനും പ്യാരിയും’; സലിം കുമാറിന്റെ ഭൗതികശരീരത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് നടൻ ദിലീപ്

കൊച്ചി: വളരെ അപ്രതീക്ഷിതമായാണ് മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ മരണവാർത്ത സിനിമാലോകത്തെയും പ്രേക്ഷകരെയും ഒരുപോലെ തേടിയെത്തിയത്. അസുഖം മൂർച്ഛിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നറിഞ്ഞതു മുതൽ അദ്ദേഹം ആരോഗ്യവാനായി തിരികെ വരുമെന്ന പ്രതീക്ഷയിലായിരുന്നു...

ഈഴവ കുടുംബത്തില്‍ ജനനം,ജാതി വേര്‍തിരിവുകള്‍ക്ക് എതിരെയുള്ള സമരമെന്നോണം പിതാവ് ഗംഗാധരന്‍ ഇട്ട പേരായിരുന്നു ‘സലിം’; സ്‌കൂളില്‍ എത്തിയപ്പോള്‍ വിശാല ഹിന്ദുവായി; പറവൂര്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റാന്‍ഡിന്റെ കല്ലിടല്‍ ചടങ്ങില്‍ രാഷ്ട്രീയ എതിരാളികളെപ്പോലും ചിരിപ്പിച്ച് ലീഡര്‍...

കൊച്ചി: 'ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്'നവോത്ഥാന നായകനായിരുന്ന സഹോദരന്‍ അയ്യപ്പന്റെ ഈ വിപ്ലവ ആദര്‍ശത്തില്‍ ആകൃഷ്ടനായി, ഒരു ഈഴവ കുടുംബത്തില്‍ ജനിച്ച തന്റെ മകന് ജാതി വേര്‍തിരിവുകള്‍ക്ക് എതിരെയുള്ള...

ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത നീയിപ്പോൾ കരയിപ്പിക്കുകയാണ്-വൈകാരിക കുറിപ്പുമായി മമ്മൂട്ടി

കൊച്ചി: മലയാളികളെ ദശകങ്ങളോളം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ജനപ്രിയ നടനും മിമിക്രി താരവുമായ സലിം കുമാർ (56) അന്തരിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അദ്ദേഹം...

Popular this week