24.9 C
Kottayam
Saturday, June 6, 2026

കപ്പിള്‍ മീറ്റ് അപ്പ് കേരള,പങ്കാളി കൈമാറ്റ ഗ്രൂപ്പുകളിലുള്ളത് ആയിരങ്ങള്‍,ഭര്യമാരെ കൈമാറുന്നവരില്‍ ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും തുടങ്ങി ഉന്നത ഉദ്യോഗസ്ഥര്‍ വരെ

Must read

കോട്ടയം: സ്വന്തം പങ്കാളികളെ പരസ്പരം കൈമാറി ലൈംഗിക ആവശ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്ന വന്‍ റാക്കറ്റ് കേരളത്തില്‍ പ്രവര്‍ത്തിയ്ക്കുന്നുവെന്ന ഞെട്ടിയ്ക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.യുവതിയുടെ പരാതിയേത്തുടര്‍ന്ന് കറുകച്ചാലില്‍ അറസ്റ്റിലായവരില്‍ നിന്ന് ഞെട്ടിയ്ക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

ഭാര്യയുടെയും ഭര്‍ത്താവിന്റെയും പൂര്‍ണ്ണ സമ്മതത്തോടെയാണ് പങ്കാളികളുടെ കൈമാറ്റം.മീറ്റപ്പ് എന്ന വാട്‌സ് ആപ്പ്,ഫെയ്‌സ് ബുക്ക്,ടെലിഗ്രാം ഗ്രൂപ്പുകളിലൂടെയാണ് കൈമാറ്റം നടന്നത്.ഗ്രൂപ്പുകളുടെ കൂട്ടായ്മകള്‍ എന്ന പേരിലാണ് പരസ്പരം ഒത്തുചേര്‍ന്നിരുന്നത്.ഭാര്യയും മക്കളുമൊത്ത് ഭര്‍ത്താക്കന്‍മാര്‍ ഹോട്ടലുകളില്‍ മുറിയെടുക്കും.മക്കളെ ഒരു മുറിയില്‍ ഗെയിമുകള്‍ക്കും മറ്റുമെന്ന പേരില്‍ ഒരു മുറിയിലിട്ട് പൂട്ടും.പിന്നീട് പരസ്പരം പങ്കാളികളെ കൈമാറും.മറ്റൊരു പുരുഷനുമായി ഭാര്യയോ ഭര്‍ത്താവോ നടത്തുന്ന ലൈംഗിക ചേഷ്ടകള്‍ കണ്ടു രസിയ്ക്കുക എന്ന ഹീനമായ മനോഭാവം ഇതിലുള്‍പ്പെടുന്നവര്‍ പ്രകടമാക്കുന്നു.

- Advertisement -

- Advertisement -

നൂറു കണക്കിന് അംഗങ്ങളുള്ള വിപുലമായ വാട്‌സ് ആപ്പ് മെസഞ്ചര്‍ കൂട്ടായ്മകളില്‍ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കമുള്ളവര്‍ ഉണ്ടെന്നാണ് വിവരങ്ങള്‍ പുറത്തുവരുന്നത്.നിരവധി പേരാണ് നിരീക്ഷണത്തിലുള്ളത്.കോട്ടയം ജി്ല്ലയിലെ വിവിധ ഭാഗങ്ങളിലായി മിക്ക ആഴ്ചകളിലും പങ്കുവെക്കല്‍ നടക്കുന്നതായാണ് വിവരം.പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിനായും പങ്കാളികളെ നിര്‍ബന്ധിയ്ക്കാറുണ്ട്.ചങ്ങനാശേരി സ്വദേശിനി നടത്തിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിയ്ക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നത്.ഒന്നിലധികം യുവാക്കളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചതായും വിവരങ്ങളുണ്ട്.

ഷെയര്‍ ചാറ്റ് വഴി പരിചയപ്പെട്ട് ലൈംഗിക ബന്ധത്തിനായി ഭാര്യമാരെ പരസ്പരം കൈമാറിയ നാലംഗസംഘം രണ്ടുവര്‍ഷം മുമ്പ് കായംകുളത്ത് അറസ്റ്റിലായിരുന്നു. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട സ്വദേശികളാണ് അറസ്റ്റിലായത്. യുവതിയുടെ പരാതിയിലായിരുന്നു അറസ്റ്റ്. കായംകുളം കൃഷ്ണപുരം സ്വദേശി കുലശേഖരപൂരം വല്ലാക്കാവ് ചൂലൂര്‍ സ്വദേശി, കൊല്ലം കേരളപുരം സ്വദേശി,തിരുവല്ല പായിപ്പാട് സ്വദേശി എന്നിവരാണ് പിടിയിലായത്.

- Advertisement -

കായംകുളം സ്വദേശി ഷെയര്‍ ചാറ്റുവഴി പരിചയപ്പെട്ട കോഴിക്കോട് സ്വദേശി കായംകുളത്തെത്തി. കായംകുളം സ്വദേശിയുടെ ഭാര്യയെ കോഴിക്കോട് സ്വദേശിക്ക് കൈമാറി. തുടര്‍ന്ന് ഷെയര്‍ ചാറ്റ് വഴി പരിപയപ്പെട്ട മറ്റൊരാളുടെ വീട്ടിലും ഭാര്യയുമായി പോവുകയും ഇരുവരും ഭാര്യമാരെ പരസ്പരം പങ്കുവയ്ക്കുകയും ചെയ്തു.

പിന്നീട് ഷെയര്‍ ചാറ്റുവഴി പരിചയപ്പെട്ട രണ്ടുപേരുടെ വീട്ടിലും കായംകുളം സ്വദേശി ഭാര്യയുമായി പോയി. ഇവിടെ ശാരീരികബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചു.എന്നാല്‍ ഭാര്യ എതിര്‍ത്തതോടെ ഈ ശ്രമം പരാജയപ്പെട്ടു. തുടര്‍ന്ന് വീണ്ടും ഇയാള്‍ നിര്‍ബന്ധിച്ചപ്പോഴാണ് ഭാര്യ പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയത്. ഇതോടെയാണ് സംഘം പൊലീസ് പിടിയിലാകുന്നത്.ഓഡിയോ ചാറ്റിംഗ് ആപ്പായ ക്ലബ് ഹൗസിലും പങ്കാളി കൈമാറ്റ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിയ്ക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week