KeralaNews

ദൃശ്യങ്ങള്‍ പകര്‍ത്തിയത് ഭര്‍ത്താവിനെ പേടിപ്പിക്കാന്‍, കുടുംബം നശിപ്പിക്കാന്‍ ലക്ഷ്യമിട്ട് ചില ബന്ധുക്കളാണ് വീഡിയോ പുറത്ത് വിട്ടത്; വൈറല്‍ വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ തുറന്ന് പറഞ്ഞ് ഭാര്യ

തിരുവനന്തപുരം: ആറ്റിങ്ങലില്‍ കുട്ടികളെ ക്രൂരമായി മര്‍ദിച്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ മറുവാദവുമായി ഭാര്യ രംഗത്ത്. ഇയാള്‍ ഭാര്യയേയും കുട്ടികളേയും തല്ലുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. തുടര്‍ന്നു കേരളാ പോലീസിന്റെ ഫേസ്ബുക്ക് ഈ വിഡിയോ ഷെയര്‍ ചെയ്ത് പ്രതിയെ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായം അഭ്യര്‍ഥിച്ചിരുന്നു.

വീട്ടില്‍ വഴക്കുണ്ടായപ്പോള്‍ ഭര്‍ത്താവായ സുനില്‍കുമാറിനെ പേടിപ്പിക്കാനാണ് ദൃശ്യങ്ങള്‍ എടുത്തതെന്നും ബന്ധുക്കളില്‍ ചിലരാണ് പുറത്തുവിട്ടതെന്നും ഭാര്യ പറഞ്ഞു. കുടുംബം നശിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ഇത് പ്രചരിപ്പിച്ചതെന്നും ഭാര്യ ആരോപിച്ചു.

സുനില്‍കുമാറിനെ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരമാണ് ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ദൃശ്യങ്ങളിലുള്ള ആളിനെക്കുറിച്ച് നാട്ടുകാര്‍ നല്‍കിയ സൂചനകളില്‍ നിന്നാണ് ഇയാള്‍ ആറ്റിങ്ങല്‍ സ്വദേശിയായ സുനില്‍കുമാറാണെന്നു തിരിച്ചറിഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button