24.9 C
Kottayam
Saturday, June 6, 2026

ബിസിനസ്സ് കോണ്‍ഫറന്‍സിന് പോയ ഭര്‍ത്താവ് ലൈംഗിക തൊഴിലാളിയുമായി കിടക്ക പങ്കിടുന്നതിനിടെ മരണമടഞ്ഞു; പ്രതിഫലം വാങ്ങി മോഷണവും നടത്തി യുവതി മടങ്ങി; ഹോട്ടലിനെതിരെ നഷ്ടപരിഹാര കേസുമായി വ്യവസായിയുടെ ഭാര്യ

Must read

ലാസ് വേഗാസ്‌: ലാസ് വേഗാസിലെ ഒരു പ്രശസ്ത ഹോട്ടലിനെതിരെ നിയമനടപടിയുമായി ഒരു വിധവ രംഗത്തെത്തി. ഈ ഹോട്ടലില്‍ വെച്ച് 1000 പൗണ്ട് നല്‍കി ഒരു ലൈംഗിക തൊഴിലാളിയുമായി കിടക്ക പങ്കിടുമ്പോഴായിരുന്നു ഭര്‍ത്താവിന് മരണം സംഭവിച്ചത് എന്നതാണ് കാരണം. 2023 മാര്‍ച്ചില്‍ ഹോട്ടലില്‍ താമസിക്കുന്ന സമയത്ത് ഫെനാറ്റില്‍ അമിതമായ അളവില്‍ അകത്തു ചെന്നതിനാല്‍ ആയിരുന്നു ജെഫ് ജേക്കബ് എന്ന 55 കാരന്‍ മരണമടഞ്ഞത്. ഇയാളുടെ ഭാര്യ ജെന്നിഫര്‍ ജേകോബി ആണ് ഇപ്പോള്‍ ലാസ് വേഗാസിലെ പലാസോ ഹോട്ടല്‍ ഉടമടികള്‍ക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുന്നത്.

ഒരു ഔദ്യോഗിക യോഗത്തില്‍ പങ്കെടുക്കുന്നതിനായിട്ടായിരുന്നു മൂന്ന് കുട്ടികളുടെ പിതാവായ ജെഫ് കൊളറാഡോയിലെ തന്റെ വസതിയില്‍ നിന്നും ലാസ് വേഗാസില്‍ എത്തിയത്. അവിടെ, ഹോട്ടലിലെ ബാറില്‍ വെച്ചാണ് ഇയാള്‍ ലൈംഗിക തൊഴിലാളിയായ ചെയ്ലി കെസ്സിയെ ഇയാള്‍ കണ്ടുമുട്ടുന്നത്. പിന്നീട് ഇവര്‍ 40 മിനിറ്റോളം കാസിനോയില്‍ ചെലവഴിച്ചതിന്റെ ദൃശ്യങ്ങള്‍ ലഭ്യമായിട്ടുണ്ട്. അതിനു ശേഷം കാഷ്യേഴ്സ് കേജില്‍ നിന്നും 1000 പൗണ്ട് പിന്‍വലിച്ച ജെഫ്, ചെയ്ലിയുമൊത്ത് തന്റെ ഹോട്ടല്‍ മുറിയിലേക്ക് പോവുകയായിരുന്നു.

- Advertisement -

ഏകദേശം എട്ട് മിനിറ്റ് കഴിഞ്ഞപ്പോള്‍ തന്നെ ചെയ്ലി മുറിയില്‍ നിന്നും പുറത്തു വരുന്നതിന്റെ ദൃശ്യങ്ങളും ലഭ്യമാണ്. ഫോണ്‍ വിളികള്‍ക്കോ സന്ദേശങ്ങള്‍ക്കോ പ്രതികരണം ലഭിക്കാതെ ആയതോടെ ഭാര്യ ജെന്നിഫര്‍ ഹോട്ടലുമായി ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് മുറിയില്‍ പരിശോധിച്ച ഹോട്ടല്‍ ജീവനക്കാരാണ് ജെഫ്ഫിനെ കുളിമുറിക്കുള്ളില്‍ അനക്കമില്ലാതെ കിടക്കുന്നതായി കണ്ടെത്തിയത്.

- Advertisement -

ജെഫിന്റെ മരണത്തിനു കാരണം ഹോട്ടലാണെന്ന് ആരോപിച്ചാണ് ഇപ്പോള്‍ ജെന്നിഫറും മക്കളും ഹോട്ടല്‍ ഉടമകള്‍ക്കെതിരെ കേസ് നല്‍കിയിരിക്കുന്നത്. കാഷോണ്‍ ഗ്ലാസ്സ് എന്ന ദല്ലാള്‍ക്കൊപ്പം ജോലി ചെയ്യുന്നതിനിടയിലാണ് ചെയ്ലി ജെഫ്ഫുമായി പോകുന്നത്. ആ സമയത്ത് ഗ്ലാസ്സ് അവരെ പിന്തുടരുന്നുണ്ട് എന്ന കാര്യം ഹോട്ടല്ലിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ജെഫിനെ അറിയിച്ചില്ല എന്നാണ് പരാതിയില്‍ പറയുന്നത്. ഹോട്ടലിലെത്തുന്ന അതിഥികളില്‍ നിന്നും മോഷണം നടത്തുന്നത് ചെയ്ലിയുടെയും ഗ്ലാസ്സിന്റെയും പതിവായിരുന്നു എന്നും പരാതിയില്‍ പറയുന്നു.

- Advertisement -

ഇക്കാര്യം ഹോട്ടല്‍ ഉടമകള്‍ക്ക് അറിയാമായിരുന്നു എന്നും പരാതിയില്‍ പറയുന്നുണ്ട്. യൂണിവേഴ്സിറ്റി ഓഫ് നെവാഡയിലെ നിയമവിഭാഗം അദ്ധ്യാപകനായ പ്രൊഫസര്‍ ബെന്‍ എഡ്വേര്‍ഡ്‌സ് പറയുന്നത് പരാതിയില്‍ കഴമ്പുണ്ട് എന്നാണ്. ഒരാള്‍, നിങ്ങളുടെ സ്ഥലത്ത് താമസിക്കാന്‍ എത്തിയാല്‍ അയാളെ സംരക്ഷിക്കാനുള്ള ചുമതല നിങ്ങള്‍ക്കാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. മരണമാരണമായ ഓവര്‍ഡോസ് നല്‍കിയത് ചെയ്ലിയും ഗ്ലാസ്സുമാണെന്ന് തെളിഞ്ഞതോടെ ഇരുവരെയും നരഹത്യയ്ക്ക് ശിക്ഷിച്ചിരുന്നു. ഗ്ലാസ്സിന് 50 വര്‍ഷം തടവും ചെയ്ലിക്ക് 20 വര്‍ഷം തടവുമാണ് ശിക്ഷ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week