25.5 C
Kottayam
Friday, September 27, 2024

രണ്ട് വര്‍ഷം അബോര്‍ഷന്‍, വിഷാദം; ഭര്‍ത്താവുമായി 12 വയസിന്റെ പ്രായ വ്യത്യാസം; സുജാതയുടെ ജീവിതം

Must read

കൊച്ചി:മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട ഗായികമാരില്‍ ഒരാളാണ് സുജാത. ഇന്നും ആ ശ്ബദത്തിന് യാതൊരു കോട്ടവും വന്നിട്ടില്ല. കാലമെത്ര കഴിഞ്ഞിട്ടും ആ ശബ്ദം കേട്ട് മതിയായിട്ടില്ല. മലയാളികളുടെ സന്തോഷത്തിനും സങ്കടത്തിനുമെല്ലാം കൂട്ടിരിക്കാന്‍ ആ ശബ്ദം ഇപ്പോഴും എത്തിക്കൊണ്ടിരിക്കുകയാണ്. പാട്ടിലെന്നത് പോലെ തന്നെ ഓഫ് സ്‌ക്രീനിലെ തന്റെ പെരുമാറ്റത്തിലൂടേയും സുജാത ആരാധകരെ നേടിയെടുത്തിട്ടുണ്ട്.

സംഗീത റിയാലിറ്റി ഷോകളിലെ വിധികര്‍ത്താവായി മിനിസ്‌ക്രീനിലും സുജാത സാന്നിധ്യമറിയിച്ചിട്ടുണ്ട്. മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം സുജാത പാട്ടുപാടി കയ്യടി നേടിയിട്ടുണ്ട്. ഇപ്പോഴിതാ അമ്മയുടെ പാതയിലൂടെ ഗായികയായി മാറിയ മകള്‍ ശ്വേത മോഹന്‍ സംഗീത ലോകത്ത് വലിയ താരമായി മാറിയിരിക്കുകയാണ്. സംഗീത ലോകത്ത് പകരക്കാരില്ലാത്തവരാണ് ഈ അമ്മയും മകളും ഇന്ന്.

ആരാധകര്‍ക്ക് സുപരിചിതമാണ് സുജാതയുടെ കുടുംബം. ഒരിക്കല്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ സുജാതയും മോഹനും തങ്ങളുടെ വിവാഹത്തെ കുറിച്ച് സംസാരിച്ചിരുന്നു. ഇപ്പോഴിതാ ആ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. തങ്ങള്‍ ആദ്യമായി കാണുമ്പോള്‍ സുജാതയ്ക്ക് വെറും ഏഴ് വയസായിരുന്നു. മോഹന് ആകട്ടെ 19 വയസും. അന്ന് തന്നെ അങ്കിള്‍ എന്ന് വിളിച്ചു വന്ന ആ കുട്ടിയാണ് പിന്നീട് തന്റെ ഭാര്യയായി മാറിയതെന്നാണ് മോഹന്‍ പറയുന്നത്.

ചെമ്പൈ സ്വാമിയുടെ കുടുംബവുമായി അടുപ്പമുള്ളവരാണ് മോഹനും കുടുംബവും. അദ്ദേഹം കച്ചേരിക്കൊക്കെ വരുമ്പോള്‍ മോഹന്റെ വീട്ടിലായിരന്നു തങ്ങിയിരുന്നത്. അങ്ങനെ ഒരു കച്ചേരിക്ക് വന്നപ്പോള്‍ ചെമ്പൈ സ്വാമിയ്ക്കൊപ്പം മോഹനും പോയി. ആ ചടങ്ങില്‍ യേശുദാസും ഉണ്ടായിരുന്നു. അവിടെ വച്ചാണ് ഏഴ് വയസുകാരിയായ സുജാതയെ യേശുദാസ് പരിചയപ്പെടുത്തുന്നത്.

പിന്നീടും സുജാതയെ പലവട്ടം കണ്ടു. എന്നാല്‍ അന്ന് സുജാത ചെറിയ കുട്ടിയായിരുന്നു. അതിനാല്‍ പ്രണയമൊന്നും ഉണ്ടായിരുന്നില്ല. തന്നെ അങ്കിള്‍ എന്ന് വിളിച്ചിരുന്നുവെന്നും മോഹന്‍ പറയുന്നു. കാലങ്ങള്‍ക്ക് ശേഷം മോഹനും സുജാതയും തമ്മിലുള്ള വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്തന് ചെമ്പൈ സ്വാമിയായിരുന്നു. അദ്ദേഹം യേശുദാസിനോട് എന്തുകൊണ്ട് നിന്റെ കൂടെ പാടുന്ന കുട്ടിയെ മോഹന് വേണ്ടി ആലോചിച്ചുകൂടാ എന്ന് ചോദിക്കുകയായിരുന്നു.

ചെറിയ കുട്ടിയാണെന്ന് യേശുദാസ് ചോദിച്ചുവെങ്കിലും സ്വാമിയുടെ ആഗ്രഹപ്രാകരം ആ ആലോചന മുന്നോട്ട് പോവുകയായിരുന്നു. വീട്ടുകാര്‍ തമ്മിലായി ആലോചന. അങ്ങനെ വിവാഹ നിശ്ചയം നടന്നു. അന്ന് സുജാതയുട പ്രായം പതിനേഴായിരുന്നു. ഒരു വര്‍ഷം കഴിഞ്ഞ് സുജാതയ്ക്ക് 18 വയസ് ആയപ്പോഴായിരുന്നു വിവാഹം. വിവാഹം കഴിക്കുമ്പോള്‍ സുജാത പീഡിഗ്രിയില്‍ പഠിക്കുകയായിരുന്നു. വിവാഹ ശേഷമാണ് പഠനം പൂര്‍ത്തിയാക്കുന്നത്.

വിവാഹ ശേഷം സംഗീത ലോകത്തോട് വിട പറയാനും വീട്ടമ്മയായി ഒതുങ്ങാനുമായിരുന്നു സുജാത ആഗ്രഹിച്ചിരന്നു. എന്നാല്‍ മോഹനും കുടുംബവും വീണ്ടും പാടാന്‍ നിര്‍ബന്ധിച്ചു. സംഗീതം എന്നത് മോഹന്റെ കുടുംബത്തിന് വളരെ പ്രധാനപ്പെട്ടതായിരുന്നു. അങ്ങനെ സുജാത സംഗീതത്തിലേക്ക തന്നെ തിരികെയെത്തി. ഗര്‍ഭിണിയായപ്പോഴാണ് സുജാത ഇടവേളയെടുക്കുന്നത്. രണ്ട് തവണ അബോര്‍ഷനും മറികടക്കേണ്ടി വന്നിരുന്നു. അത് തന്നെ മാനസികമായി തളര്‍ത്തിയ അനുഭവമായിരുന്നുവെന്നാണ് സൂജാത പറയുന്നത്.

കുഞ്ഞുങ്ങള്‍ എന്റെ വീക്ക്‌നെസ് ആയിരുന്നു. പാട്ടൊക്കെ അതിന് ശേഷം മതി എന്ന് വിചാരിച്ച് മൂന്നാം വട്ടം ഗര്‍ഭിണി ആയപ്പോള്‍ 9 മാസവും ഞാന്‍ ബെഡ് റെസ്റ്റില്‍ ആയിരുന്നു. ആ കുഞ്ഞാണ് ശ്വേത. ശ്വേതയെ ഗര്‍ഭിണി ആയിരിക്കുമ്പോള്‍ 9 മാസം ആയപ്പോള്‍ ഞാന്‍ ഒരു കച്ചേരി കേള്‍ക്കാന്‍ പോയി. പ്രസവത്തിന് 21 ദിവസം കൂടി ഉണ്ടായിരുന്നു. ഇനി ചെറുതായി പുറത്തേക്കൊക്കെ പോവാമെന്ന് ഡോക്ടര്‍ പറഞ്ഞു. അന്ന് ദാസേട്ടന്‍, സുശീലാമ്മ, ജയന്‍ ചേട്ടന്‍ തുടങ്ങി എല്ലാവരുമുള്ള കച്ചേരി ആയിരുന്നു. അത് കേട്ട് അടുത്ത ദിവസം കുഞ്ഞ് ജനിച്ചുവെന്നാണ് സുജാത പറഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എ.ടി.എം ഗൂഗിൾമാപ്പിലൂടെ കണ്ടെത്തും,മെഷീൻ അടക്കം കടത്തും; പിടിയിലായത് കുപ്രസിദ്ധ ‘ഗ്യാസ് കട്ടർ ഗ്യാങ്’

തൃശൂര്‍: തൃശൂര്‍ എ.ടി.എം. കവര്‍ച്ചാ കേസില്‍ പിടിയിലായത് 'ഗ്യാസ് കട്ടര്‍ ഗ്യാങ്' എന്നറിയപ്പെടുന്ന കുപ്രസിദ്ധ മോഷ്ടാക്കളെന്ന് പോലീസ്. പ്രത്യേക ബാങ്കിന്റെ എ.ടി.എമ്മുകളെ മാത്രം ലക്ഷ്യംവെച്ചായിരുന്നു ഇവര്‍ മോഷണം പതിവാക്കിയിരുന്നത്. 2021-ല്‍ കണ്ണൂരിലെ എ.ടി.എം....

‘ചെങ്കൊടി തൊട്ട് കളിക്കേണ്ട..’തെരുവില്‍ അന്‍വറിന്റെ കോലം കത്തിച്ച് സിപിഎം പ്രകടനം; അവരുടെ മനസ് എനിക്കൊപ്പമെന്ന് അൻവർ

മലപ്പുറം:പിവി അൻവര്‍ എംഎല്‍എക്കെതിരെ തെരുവിലിറങ്ങി സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. മലപ്പുറത്ത് നിലമ്പൂരിലും എടക്കരയിലും സിപിഎമ്മിന്‍റെ നേതൃത്വത്തിൽ പിവി അൻവറിനെതിരെ പ്രതിഷേധ പ്രകടനം നടന്നു.പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നത്. ചെങ്കൊടി...

കപ്പൽ മുങ്ങാൻ പോകുന്നു; ഇനി ഞാൻ തീപ്പന്തംപോലെ കത്തും, ഒരാളേയും പേടിക്കാനില്ല: പി.വി അൻവർ

മലപ്പുറം: എല്ലാബന്ധവും അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‌ മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. താന്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും ഏറ്റുപറച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കൃത്യമായ അന്വേഷണമെന്ന് അച്ചടിഭാഷയില്‍...

കോൺഗ്രസിലേക്ക് വരാൻ സുധാകരൻ പറഞ്ഞ തടസ്സം അൻവർ ഇന്നലെ നീക്കി,അൻവറിന്റെ പരാതി പാർട്ടി ഗൗരവമായി പരിഗണിച്ചിരുന്നു: എം.വി. ഗോവിന്ദൻ

ന്യൂഡല്‍ഹി: അന്‍വറിന് കോണ്‍ഗ്രസിലേക്കും യുഡിഎഫിലേക്കും കടന്നുവരാന്‍ സുധാകരന്‍ മുന്നോട്ടുവെച്ച തടസ്സം നീങ്ങിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. രാഹുല്‍ ഗാന്ധിക്കെതിരെ അന്‍വര്‍ നടത്തിയ ഡിഎന്‍എ പ്രസ്താവനയില്‍ സംബന്ധിച്ച് വിശദീകരണം നല്‍കിയതും നെഹ്‌റു കുടുംബത്തെ...

മൃതദേഹം അർജുന്റേത് തന്നെ, ഡിഎൻഎ ഫലം പോസിറ്റീവ് ; ഇന്നുതന്നെ കോഴിക്കോട്ടേക്ക്

ഷിരൂർ (കർണാടക): ഷിരൂരിൽ ഗംഗാവലി പുഴയിൽനിന്ന് കണ്ടെടുത്ത മൃതദേഹ ഭാഗങ്ങൾ അർജുന്റേതെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതോടെയാണ് മൃതദേഹം അർജുന്റേതുതന്നെയാണെന്ന് ഔദ്യോഗിക സ്ഥിരീകരണമായത്. മൃതദേഹവുമായി അർജുന്‍റെ കുടുംബാംഗങ്ങൾ ഉടൻ കോഴിക്കോട്ടേക്ക് പുറപ്പെടും.കര്‍ണാടകയിലെ ഷിരൂരില്‍...

Popular this week