28.8 C
Kottayam
Thursday, June 4, 2026

ചന്തയില്‍ പോയി വില പേശി വാങ്ങിയ പോലെ ആണല്ലോടാ വാര്‍ണറിനെ ടീമിലെടുത്തത്; ട്രോളുമായി മുന്‍ ഇന്ത്യന്‍ താരം

Must read

ഐ.പി.എല്ലിന്റെ പുതിയ സീസണിനായുള്ള മെഗാലേലം നടന്നുകൊണ്ടിരിക്കുകയാണ്. പല യുവതാരങ്ങളും കോടിപതികളായപ്പോള്‍ പല അന്താരാഷ്ട്ര താരങ്ങള്‍ക്കും നിരാശയായിരുന്നു ഫലം. പല ഇന്ത്യന്‍ താരങ്ങള്‍ക്കും ഓവര്‍സീസ് താരങ്ങള്‍ക്കും പിന്നാലെ ഫ്രാഞ്ചൈസികള്‍ ഒരു പോലെ കൂടിയപ്പോള്‍ ലേലവും ആവേശത്തിലായിരിക്കുകയാണ്. ലേലത്തിന്റെ ആദ്യ ദിവസം തന്നെ മാര്‍ക്വി താരങ്ങളെല്ലാം ഓരോ ടീമിന്റെയും ഭാഗമായിട്ടുണ്ടായിരുന്നു. ചിലര്‍ക്ക് ലോട്ടറിയടിച്ചപ്പോള്‍ മറ്റു ചിലര്‍ക്ക് പ്രതീക്ഷിച്ച വില കിട്ടിയതുമില്ല. ലേലത്തില്‍ ആരാധകര്‍ പ്രതീക്ഷിച്ച വില കിട്ടാതെ പോയ താരമാണ്.

സണ്‍റൈസേഴ്സ് ഹൈദരാബാദുമായുള്ള പിണക്കത്തിന് പിന്നാലെ ഓസീസ് താരം ഡേവിഡ് വാര്‍ണര്‍ ഏത് ടീമിലേക്കാവും പോവുക എന്നതായിരുന്നു ക്രിക്കറ്റ് ആരാധകര്‍ ഏറെ കാത്തിരുന്നത്. 6.25 കോടിക്ക് ഡേവിഡ് വാര്‍ണര്‍ ദല്‍ഹി ക്യാപിറ്റല്‍സിനൊപ്പമാണ് താരം ചേര്‍ന്നത്.

അടുത്തിടെ നടന്ന പരമ്പരകളിലെ മിന്നുന്ന പ്രകടനവും ഓസീസിന്റെ ടി-20 ലോകകപ്പ് നേട്ടവും താരത്തിന് കൂറ്റന്‍ തുക തന്നെ ലേലത്തില്‍ നിന്നും ലഭിക്കുമെന്ന് കരുതിയെങ്കിലും താരതമ്യേന ചെറിയ തുകയാണ് താരത്തിന് ലഭിച്ചത്. ഇതിനു പിന്നാലെ ട്രോളുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ വസീം ജാഫര്‍. ദല്‍ഹിയിലെ ആളുകള്‍ വിലപേശി സാധനങ്ങല്‍ വാങ്ങുന്നതില്‍ മിടുക്കരാണെന്നും, ഡേവിഡ് വാര്‍ണറെ പോലെ ഒരു താരത്തിനെ 6.25 കോടിക്ക് സ്വന്തമാക്കിയെങ്കില്‍ അത് സരോജിനി നഗര്‍ മാര്‍ക്കറ്റില്‍ നിന്നും വില പേശും പോലെയാണെന്നും അദ്ദേഹം പറയുന്നു.

മെഗാ ലേലത്തിന്റെ രണ്ടാം ദിവസത്തെ നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ചേതന്‍ സക്കറിയ, ഖലീല്‍ അഹമ്മദ്, മന്‍ദീപ് സിംഗ്, എന്നിവരെയാണ് ദല്‍ഹി രണ്ടാം ദിവസം സ്വന്തമാക്കിയിരിക്കുന്നത്. കെ.എസ് ഭരത്, കമലേഷ് നാഗര്‍കോട്ടി, സര്‍ഫറാസ് ഖാന്‍, അശ്വിന്‍ ഹെബ്ബാര്‍, കുല്‍ദീപ് യാദവ്, മുസ്തഫിസുര്‍ റഹ്‌മാന്‍, ഷര്‍ദുല്‍ താക്കൂര്‍, മിച്ചല്‍ മാര്‍ഷ്, ഡേവിഡ് വാര്‍ണര്‍ തുടങ്ങിയ താരങ്ങളെ ദല്‍ഹി കഴിഞ്ഞ ദിവസവും തങ്ങളുടെ പാളയത്തിലെത്തിച്ചിരുന്നു.

- Advertisement -

റിഷബ് പന്ത്, അക്സര്‍ പട്ടേല്‍,പൃഥ്വി ഷാ, ആന്റിച്ച് നോര്‍ജെ എന്നിവരെ നിലനിര്‍ത്തുകയും ചെയ്ത ദല്‍ഹി ഒരൊന്നൊന്നര ടീമായി മാറിയെന്നാണ് വിലയിരുത്തല്‍. ഏപ്രില്‍ രണ്ടിനാണ് ഐ.പി.എല്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്. ജൂണ്‍ മൂന്നിനാണ് കലാശപ്പോരാട്ടം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

Popular this week