News

15 വര്‍ഷമായി ജയിലില്‍ കഴിയുന്നയാളുടെ ഭാര്യ നാല് തവണ പ്രസവിച്ചു! താന്‍ എങ്ങനെ അച്ഛനായി എന്ന് ഭര്‍ത്താവ്

ജറുസലേം: കഴിഞ്ഞ 15 വര്‍ഷമായി ജയിലില്‍ കഴിയുന്ന പലസ്തീന്‍ ഭീകരന്‍ റഫത്ത് അല്‍ ഖരാവി അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖമാണ് സമൂഹ മാധ്യമത്തില്‍ ചര്‍ച്ചയാകുന്നത്. ജയിലില്‍ കഴിയുമ്പോള്‍ താന്‍ നാല് മക്കളുടെ പിതാവായതായി വെളിപ്പെടുത്തിയെന്നും താന്‍ എങ്ങനെ അച്ഛനായി എന്നും ഇദ്ദേഹം അഭിമുഖത്തില്‍ വിശദീകരിച്ചു. ജയിലിന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ നിന്ന് മക്കളുടെ പിതാവാകുന്നതില്‍ വിജയിച്ചിരിക്കുകയാണ് ഇയാള്‍.

ഇയാള്‍ അല്‍-അഖ്‌സ രക്തസാക്ഷി പടയിലെ അംഗമാണ്. 2006-ല്‍ ഇസ്രയേലിനെതിരെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തതിനും നടപ്പിലാക്കിയതിനും ബ്രിഗേഡ് അംഗം അറസ്റ്റ് ചെയ്യപ്പെട്ടു. ജയിലില്‍ നിന്ന് ചിപ്സ് പാക്കറ്റില്‍ നിറച്ച ശേഷമാണ് തന്റെ ബീജം ഭാര്യക്ക് നല്‍കിയതെന്ന് റാഫത്ത് പറഞ്ഞു. ഒരു ഫെര്‍ട്ടിലിറ്റി ക്ലിനിക്കില്‍ ഭാര്യയില്‍ നിന്ന് ശേഖരിച്ച അണ്ഡം ഈ ബീജവുമായി ഉപയോഗിച്ച് ബീജസങ്കലനം ചെയ്താണ് ഭാര്യ ഗര്‍ഭിണിയായത്. മറ്റ് ഭീകരര്‍ തങ്ങളുടെ ബീജം പ്ലാസ്റ്റിക് കവറുകളില്‍ നിറച്ച് പുറത്തേക്ക് കടത്തുന്നത് ഇതേ രീതിയില്‍ തന്നെയാണെന്ന് ഇയാള്‍ അവകാശപ്പെട്ടു.

പലസ്തീനിയന്‍ മീഡിയ വാച്ച് റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, ക്യാന്റീന്‍ വഴി ബീജം കടത്തുന്നത് പതിവായിരുന്നുവെന്ന് റാഫത്ത് പറയുന്നു. ജയിലിന്റെ കാന്റീനില്‍ നിന്ന് സാധനങ്ങള്‍ ബാഗില്‍ അയക്കാന്‍ തടവുകാര്‍ക്ക് അനുവാദമുണ്ട്. ‘ഇത് സൂപ്പര്‍മാര്‍ക്കറ്റിലേക്ക് പോകുന്നത് പോലെയാണ്. നിങ്ങളുടെ കുടുംബത്തിന് മിഠായികള്‍, കുക്കികള്‍, ജ്യൂസ്, തേന്‍ പോലുള്ള എന്തെങ്കിലും സമ്മാനം നല്‍കാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ ഇത്തരത്തില്‍ എത്തിച്ചു നല്‍കാം’- റാഫത്ത് പറഞ്ഞു.

ചട്ടം അനുസരിച്ച് തടവുകാര്‍ക്ക് ജയിലിന്റെ കാന്റീനില്‍ നിന്ന് കുറഞ്ഞത് അഞ്ച് സാധനങ്ങളെങ്കിലും അവരുടെ കുടുംബങ്ങള്‍ക്ക് അയയ്ക്കാം. ‘പലസ്തീന്‍ മാധ്യമങ്ങള്‍ പറയുന്നതനുസരിച്ച്, ജയിലില്‍ നിന്നും കടത്തപ്പെട്ട ബീജത്തില്‍ നിന്ന് ഇതുവരെ 101 കുട്ടികള്‍ ജനിച്ചിട്ടുണ്ട്. ഇതുകൂടാതെ, ഇസ്രായേല്‍ വിളിക്കുന്ന സുരക്ഷാ കുറ്റങ്ങള്‍ക്ക് ഫലസ്തീന്‍ തടവുകാരെ ജയിലിലടയ്ക്കുമ്പോള്‍, അവരുടെ പങ്കാളികളെ സന്ദര്‍ശിക്കാനോ അവരുടെ ഭാര്യമാരുമായി അടുത്തിടപഴകാനോ അനുവദിക്കാറില്ല എന്നാണ് ജയില്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞത്.

അതൊരു തെറ്റായ അവകാശവാദമാണ്. മറുവശത്ത്, ബീജം ഇത്തരത്തില്‍ കടത്തി കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നത് അസാധ്യമാണെന്ന് മെഡിക്കല്‍ വിദഗ്ധര്‍ പറഞ്ഞു. അതിന്റെ ആതിഥേയ ശരീരത്തിന് പുറത്ത് ഇത്രയും കാലം നിലനില്‍ക്കാന്‍ ബീജത്തിന് സാധിക്കില്ല’- എന്നാണ് ഡോക്ടര്‍മാരുടെ വാദം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button