29.4 C
Kottayam
Saturday, June 6, 2026

ബ്രിജ് ഭൂഷണുമായി ഒത്തുതീര്‍പ്പ്‌,വാര്‍ത്ത തള്ളി വിനേഷ് ഫോഗട്ട്

Must read

റെസ്ലിംഗ് അസോസിയേഷന്‍ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ സിങ്ങിന്റെ ഓഫീസിലെത്തി ഡല്‍ഹി പൊലീസ്. കുറ്റകൃത്യങ്ങളുടെ രംഗം പുനഃസൃഷ്ടിക്കുന്നതിനായാണ് വനിതാ ഗുസ്തി താരം സംഗീതാ ഫോഗട്ടിനൊപ്പം പോലീസെത്തിയത്. ഇതിനിടെ ഗുസ്തി താരങ്ങള്‍ ബ്രിജ് ഭൂഷണുമായി ധാരണയില്‍ എത്തിയതായി റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചു. എന്നാല്‍ ഈ ഒത്തുതീര്‍പ്പ് വാര്‍ത്ത നിഷേധിച്ച് സഹോദരി വിനേഷ് ഫോഗട്ട് തന്നെ രംഗത്തെത്തി. 

വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30ന് ആണ് സംഗീതാ ഫോഗട്ടിനൊപ്പം ഡല്‍ഹി പൊലീസ് രണ്ട് വനിതാ കോണ്‍സ്റ്റബിള്‍മാര്‍ക്കൊപ്പം ഡല്‍ഹിയിലെ ബ്രിജ് ഭൂഷന്റെ ഓഫീസില്‍ എത്തിയത്.ഒന്നര മണിക്കൂര്‍ സംഘം ഓഫീസില്‍ ചെലവഴിച്ചു. ആരോപണങ്ങളിലെ രംഗം പുനഃസൃഷ്ടിക്കാനും ലൈംഗികാതിക്രമം നേരിട്ട സ്ഥലങ്ങള്‍ ഓര്‍ക്കാനും താരത്തോട് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. അന്വേഷണത്തിന്റെ ഭാഗമായി എസ്‌ഐടി 180 ലധികം ചോദ്യങ്ങള്‍ ചോദിച്ചതായി ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

ഇതിനിടെയാണ് താരങ്ങള്‍ ബ്രിജ് ഭൂഷണുമായി ഒത്തുതീര്‍പ്പിലെത്തിയെന്ന വാര്‍ത്ത പരന്നത്. താണ് ബ്രിജ് ഭൂഷന്റെ ശക്തിയെന്ന്  വാര്‍ത്തയെക്കുറിച്ച് സംഗീതയുടെ സഹോദരി വിനേഷ് ഫോഗട്ട് ട്വീറ്റ് ചെയ്തു. മസില്‍ പവറും രാഷ്ട്രീയ ശക്തിയും തെറ്റായ വിവരണങ്ങളും നടത്തി വനിതാ ഗുസ്തിക്കാരെ ശല്യപ്പെടുത്തുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനാല്‍ ബ്രിജ് ഭൂഷന്റെ അറസ്റ്റ് അനിവാര്യമാണ്.ഞങ്ങളെ തകര്‍ക്കുന്നതിനു പകരം പോലീസ് പ്രതിയെ അറസ്റ്റ് ചെയ്താല്‍, നീതി ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും താരം വ്യക്തമാക്കി. അതേസമയം മാധ്യമങ്ങളില്‍ പ്രചരിക്കുന്ന കിംവദന്തികളെ സംഗീത ഫോഗട്ടിന്റെ ഭര്‍ത്താവ് ബജ്രംഗ് പുനിയയും നിഷേധിച്ചു.

ബ്രിജ് ഭൂഷനെതിരായ ലൈംഗികാതിക്രമ ആരോപണങ്ങള്‍ ഡല്‍ഹി പോലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് (എസ്ഐടി) അന്വേഷിക്കുന്നത്. ഇയാള്‍ക്കെതിരെ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, അടുത്തയാഴ്ചയോടെ പോലീസിന് അതിന്റെ റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കാം. വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്റംഗ് പുനിയ എന്നിവരുള്‍പ്പെടെ രാജ്യത്തെ പല മുന്‍നിര ഗുസ്തിക്കാരും ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ പോരാട്ടം തുടരുകയാണ്.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുള്‍പ്പെടെയുള്ള വനിതാ ഗുസ്തിക്കാരെ ബ്രിജ് ഭൂഷണ്‍ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് ആരോപണം.

- Advertisement -

ഗുസ്തി താരങ്ങള്‍ വിദ്വേഷ പ്രസംഗം നടത്തിയിട്ടില്ലെന്ന് ഡല്‍ഹി പൊലീസ് കോടതിയില്‍. താരങ്ങള്‍ക്കെതിരെ വിദ്വേഷ പ്രസംഗത്തിനും പ്രകോപനപരമായ മുദ്രവാക്യങ്ങള്‍ മുഴക്കിയതിനും എഫ്‌ഐആര്‍ ഫയല്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വിനേഷ് ഫോഗട്ട്, ബജ്റംഗ് പുനിയ, സാക്ഷി മാലിക് എന്നിവര്‍ക്കെതിരെയായിരുന്നു പരാതി. 

- Advertisement -

ഗുസ്തി ഫെഡറേഷന്‍(ഡബ്ല്യുഎഫ്ഐ) മേധാവി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ ഗുസ്തി താരങ്ങള്‍ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചിരുന്നു. എന്നാല്‍ പരാതിക്കാരന്‍ നല്‍കിയ വീഡിയോ തെളിവുകള്‍ പരിശോധിച്ച ശേഷം അത്തരത്തിലുള്ള മുദ്രാവാക്യങ്ങളൊന്നും ഉന്നയിച്ചിട്ടില്ലെന്നും വിദ്വേഷ പ്രസംഗം നടത്തിയിട്ടില്ലെന്നും സ്ഥിരീകരിച്ചതായി പോലീസ് പറഞ്ഞു. പിന്നാലെ ഈ അപേക്ഷ തള്ളണമെന്നും പോലീസ് കോടതിയോട് അഭ്യര്‍ത്ഥിച്ചു. ഹര്‍ജി കൂടുതല്‍ വാദം കേള്‍ക്കാനായി കോടതി ജൂലൈ ഏഴിലേക്ക് മാറ്റി. 

നേരത്തെ, മെയ് 25 ന് പരാതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പോലീസിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. ‘അടല്‍ ജന്‍ പാര്‍ട്ടി’യുടെ ദേശീയ തലവനെന്ന് അവകാശപ്പെട്ട ബം ബാം മഹാരാജ് നൗഹതിയയുടെ പേരിലാണ് അപേക്ഷ സമര്‍പ്പിച്ചിരുന്നത്.

ലൈംഗികാരോപണങ്ങളില്‍ കുടുങ്ങിയ ഗുസ്തി ഫെഡറേഷന്‍ മേധാവിയും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന് കൂടുതല്‍ കുരുക്ക്.ബ്രിജ് ഭൂഷണെതിരെ രാജ്യാന്തര റഫറി ജഗ്ബീര്‍ സിംഗ് മൊഴി നല്‍കി.’ഒരിക്കല്‍ ബ്രിജ് ഭൂഷണ്‍ വനിതാ ഗുസ്തി താരങ്ങളുടെ സമീപത്ത് നില്‍ക്കുന്നത് കണ്ടിട്ടുണ്ട്. ഇതോടെ അവര്‍ അസ്വസ്ഥരായി. ഒരു താരം എന്തോ പിറുപിറുത്തുകൊണ്ട് അദ്ദേഹത്തെ തള്ളി മാറ്റിയ ശേഷം അവിടെ നിന്ന് പോയി.’,ജഗ്ബീര്‍ സിംഗ് പറഞ്ഞു. 2007 മുതല്‍ അന്താരാഷ്ട്ര ഗുസ്തി റഫറിയാണ് ജഗ്ബീര്‍ സിംഗ്.

- Advertisement -

വനിതാ ഗുസ്തി താരം ബ്രിജ് ഭൂഷന്റെ അരികില്‍ നില്‍ക്കുകയായിരുന്നു. അതിന് ശേഷമാണ് താരം മുന്നോട്ട് വന്നത്. അവര്‍ അസ്വസ്ഥയായിരുന്നു. ബ്രിജ് ഭൂഷണോട് താരം എങ്ങനെ പ്രതികരിച്ചുവെന്നും ഞാന്‍ കണ്ടു. ഞാന്‍ ഫൂക്കേറ്റിലും ലഖ്‌നൗവിലും ഉണ്ടായിരുന്നു. ബ്രിജ് ഭൂഷണ്‍ വനിതാ താരങ്ങളെ ഉപദ്രവിക്കുന്നത് നേരിട്ട് കണ്ടിട്ടുണ്ട്’, ജഗ്ബീര്‍ വെളിപ്പെടുത്തി.

കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂർ, ന്യൂഡൽഹിയിലെ അദ്ദേഹത്തിന്റെ വസതിയിൽ നടന്ന കൂടിക്കാഴ്ച്ചയിൽ ജൂൺ 30-നകം റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയിൽ തിരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രതിഷേധിക്കുന്ന ഗുസ്‌തി താരങ്ങൾക്ക് ഉറപ്പ് നൽകി. മുൻ ഡബ്ല്യുഎഫ്‌ഐ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരായ ലൈംഗികാരോപണത്തിൽ പോലീസ് അന്വേഷണം ജൂൺ 15-നകം പൂർത്തിയാകുമെന്നും അന്വേഷണത്തിന്റെ നിജസ്ഥിതി താരങ്ങളെ അറിയിക്കുമെന്നും അനുരാഗ് താക്കൂർ പ്രതിഷേധക്കാരോട് അറിയിച്ചിട്ടുണ്ട്.

ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ അറസ്‌റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച ഗുസ്‌തി താരങ്ങളുമായി മണിക്കൂറുകൾ നീണ്ട കൂടിക്കാഴ്‌ചയ്ക്ക് ശേഷം ബുധനാഴ്‌ച വൈകുന്നേരം കേന്ദ്ര കായിക മന്ത്രി മാധ്യമങ്ങളോട് സംസാരിച്ചു. ഒളിമ്പിക്‌സ് മെഡൽ ജേതാക്കളായ സാക്ഷി മാലിക്കും ബജ്‌റംഗ് പുനിയയും അനുരാഗ് താക്കൂറിനെ കണ്ട ഗുസ്‌തി താരങ്ങളിൽ ഉൾപ്പെടുന്നു.

“ഗുസ്‌തി താരങ്ങളുമായി ഞാൻ 6 മണിക്കൂർ നീണ്ട ചർച്ച നടത്തി. ജൂൺ 15നകം അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുമെന്ന് ഞങ്ങൾ ഉറപ്പുനൽകിയിട്ടുണ്ട്. ഡബ്ല്യുഎഫ്‌ഐയുടെ തിരഞ്ഞെടുപ്പ് ജൂൺ 30നകം നടക്കും,” അനുരാഗ് താക്കൂർ പറഞ്ഞു. 3 തവണ കാലാവധി പൂർത്തിയാക്കിയ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ ഡബ്ല്യുഎഫ്‌ഐ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും തിരഞ്ഞെടുക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഗുസ്‌തി താരങ്ങൾ ആവശ്യപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ജൂൺ 15 വരെ ഗുസ്‌തി താരങ്ങൾ പ്രതിഷേധിക്കില്ലെന്ന് അനുരാഗ് താക്കൂർ മാധ്യമങ്ങളോട് പറഞ്ഞു.റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയ്ക്കായി ഒരു വനിതയുടെ നേതൃത്വത്തിൽ ആഭ്യന്തര പരാതി കമ്മിറ്റി രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

“ഗുസ്തിക്കാർക്കെതിരായ എല്ലാ എഫ്‌ഐആറുകളും പിൻവലിക്കണം. 3 ടേം പൂർത്തിയാക്കിയ ബ്രിജ് ഭൂഷൺ സിംഗിനെയും കൂട്ടാളികളെയും വീണ്ടും തിരഞ്ഞെടുക്കരുതെന്നും ഗുസ്‌തി താരങ്ങൾ അഭ്യർത്ഥിച്ചു. ജൂൺ 15ന് മുമ്പ് താരങ്ങൾ ഒരു പ്രതിഷേധവും നടത്തില്ല,” കായിക മന്ത്രി കൂട്ടിച്ചേർത്തു.

ശനിയാഴ്‌ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടതിന് ശേഷം പ്രതിഷേധിക്കുന്ന ഗുസ്‌തി താരങ്ങളുമായി ഒരു ഉന്നത സർക്കാർ ഉദ്യോഗസ്ഥൻ നടത്തുന്ന രണ്ടാമത്തെ കൂടിക്കാഴ്‌ചയാണ് ഇത് എന്നതാണ് ശ്രദ്ധേയം. ജൂൺ 15 വരെ തങ്ങളുടെ പ്രതിഷേധം തുടരുമെന്ന് ഗുസ്‌തി താരങ്ങൾ സർക്കാരിനെ അറിയിച്ചുവെന്നാണ് ലഭ്യമായ വിവരം.

കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂർ പ്രതിഷേധിക്കുന്ന കായികതാരങ്ങൾക്ക് കൃത്യമായ സമയപരിധി ഉറപ്പുനൽകിതോടെ ഗുസ്‌തി താരങ്ങളും സർക്കാരും തമ്മിലുള്ള മാസങ്ങൾ നീണ്ടുനിന്ന ഭിന്നതയ്ക്ക് അയവ് വന്നതായാണ് സൂചന.

പ്രതിഷേധത്തിനിടെ തങ്ങൾക്കെതിരെ രജിസ്‌റ്റർ ചെയ്‌ത എഫ്‌ഐആറുകൾ റദ്ദാക്കാൻ സർക്കാരിനോട് അഭ്യർത്ഥിച്ചതായി കായിക മന്ത്രിയുമായുള്ള കൂടിക്കാഴ്‌ചയ്ക്ക് ശേഷം ടോക്കിയോ ഒളിമ്പിക്‌സ് വെങ്കല മെഡൽ ജേതാവ് ബജ്‌രംഗ് പുനിയ മാധ്യമങ്ങളോട് പറഞ്ഞു.

“ജൂൺ 15-ന് മുമ്പ് പോലീസ് അന്വേഷണം പൂർത്തിയാക്കുമെന്ന് സർക്കാർ ഞങ്ങൾക്ക് ഉറപ്പുനൽകിയിട്ടുണ്ട്. ഗുസ്‌തി താരങ്ങൾക്ക് എതിരായ എല്ലാ എഫ്‌ഐആറുകളും തിരിച്ചെടുക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുകയും അദ്ദേഹം അത് അംഗീകരിക്കുകയും ചെയ്‌തു. ജൂൺ 15 നകം നടപടിയുണ്ടായില്ലെങ്കിൽ ഞങ്ങൾ ഞങ്ങളുടെ പ്രതിഷേധം തുടരും” അദ്ദേഹം പറഞ്ഞു.

ഡബ്ല്യുഎഫ്‌ഐ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചതിന് പിന്നാലെ ഇന്ത്യയിലെ മുൻനിര ഗുസ്‌തി താരങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ജനുവരിയിൽ ന്യൂഡൽഹിയിലെ ജന്തർ മന്തറിൽ ഗുസ്‌തി താരങ്ങൾ പ്രതിഷേധം ആരംഭിക്കുകയും കായിക മന്ത്രി അനുരാഗ് താക്കൂറുമായി ചർച്ച നടത്തുകയും തുടർന്ന് അന്വേഷണ സമിതി രൂപീകരിക്കുകയും ചെയ്‌തിരുന്നു. 

എന്നിരുന്നാലും, ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് ശരിയായ പ്രതികരണം ലഭിച്ചില്ലെന്നും ബിജെപി എംപി കൂടിയായ ബ്രിജ് ഭൂഷണെതിരെ നടപടി എടുത്തില്ലെന്നും ആരോപിച്ച് കഴിഞ്ഞ മാസം വീണ്ടും അവർ സമരവേദിയിലേക്ക് മടങ്ങിയെത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

വിശ്വനാഥൻ ആനന്ദിനും ലോക ചാംപ്യൻ ഡി. ഗുകേഷിനും ഇല്ലാത്ത നേട്ടം; നോർവെ ചെസിൽ ആർ. പ്രഗ്നാനന്ദയ്ക്ക് ചരിത്ര വിജയം,വിൻസെന്റ് കെയ്മറെ തോൽപിച്ച് ഒന്നാം സ്ഥാനത്ത്

ഓസ്‍ലോ:നോർവെ ചെസ് ചാംപ്യൻഷിപ്പില്‍ ചരിത്ര വിജയവുമായി ഇന്ത്യൻ താരം ആർ‍. പ്രഗ്നാനന്ദ. നോർവെ ചെസ് കിരീടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് തമിഴ്നാട്ടുകാരനായ പ്രഗ്നാനന്ദ. ജർമനിയുടെ വിന്‍സന്റ് കെയ്മറെ തോൽപിച്ചാണ് 20 വയസ്സുകാരൻ...

Popular this week