മലപ്പുറം: കൺസ്യൂമർഫെഡ് നിയന്ത്രണത്തിലുള്ള മുണ്ടംപറമ്പ് വിദേശ മദ്യവിൽപനശാലയിൽ വിജിലൻസ് സംഘത്തിന്റെ മിന്നൽ പരിശോധന. ചില ഉദ്യോഗസ്ഥർ മദ്യ കമ്പനികളുടെ ഏജന്റുമാരിൽ നിന്ന് കൈക്കൂലി വാങ്ങുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നാണ് നടപടി. പരിശോധനയിൽ വിൽപനശാലയിലെ ഉദ്യോഗസ്ഥരിൽ നിന്ന് കണക്കിൽപ്പെടാത്ത 43,430 രൂപ വിജിലൻസ് സംഘം പിടിച്ചെടുത്തു.
ഈ പണം കൈക്കൂലിയായി ലഭിച്ചതാണെന്ന് സംശയിക്കുന്നതായി വിജിലൻസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം തുടരുകയാണ്. വിജിലൻസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ, ഇന്നലെ വൈകുന്നേരത്തോടെയാണ് സംഘം വിൽപനശാലയിലെത്തിയത്. ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദമായി പരിശോധിച്ചപ്പോഴാണ് പണം കണ്ടെടുത്തത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News


