ആയിരം രൂപ കൈകൂലി വാങ്ങുന്നതിനിടെ എഎസ്ഐ വിജിലന്‍സ് പിടിയില്‍

കണ്ണൂര്‍: പാസ്പോര്‍ട്ട് വെരിഫിക്കേഷനിടെ കൈക്കൂലി ചോദിച്ചു വാങ്ങിയ പൊലിസ് ഉദ്യോഗസ്ഥനെ വിജിലന്‍സ് പിടികൂടി. പഴയങ്ങാടി പൊലിസ് സറ്റേഷനിലെ എഎസ്ഐയെയാണ് വിജിലന്‍സ് സംഘം പിടികൂടി. വിളയാങ്കോട് സ്വദേശി പി.രമേശന്‍ (48) എ എസ് ഐ യാ ണ് പിടികൂടിയത്.പുതിയങ്ങാടി മഞ്ഞ രവളപ്പിലെ ശരത്ത് കുമാറിന്റെ പരാതിയിലാണ് എ.എസ്.ഐ പിടിയിലായത്. വേഷം മാറിയെത്തിയ വിജിലന്‍സംഘം രമേശനെ പിടികൂടിയത്.

പാസ്‌പോട്ട് വെരിഫിക്കേഷന്‍ സംബന്ധിച്ച് സ്റ്റേഷനില്‍ വിളിച്ച് വരുത്തി 1000 രൂപ ആവശ്യപെട്ടതിനെ തുടര്‍ന്ന് ശരത്ത് കണ്ണൂര്‍ വിജിലന്‍സിനെ സമീപിക്കുകയായിരുന്നു.’ വിജിലന്‍സ് നിര്‍ദേശ പ്രകാരം തുക കൈമാറുന്ന വിവരം എ എസ് ഐയെ അറിയിക്കുകയും വിജിലന്‍സ് ഫിനോത്തില്‍ പൗര്‍ഡര്‍ പുരട്ടിയ രണ്ട് അഞ്ഞൂറിന്റെ നോട്ടും ശരത്തിന് നല്‍കുകയും, തുടര്‍ന്ന് പഴയങ്ങാടി ബസ് സ്റ്റാന്റിലെ സ്വകാര്യ സ്ഥലത്ത് വെച്ച് എ എസ് ഐക്ക് പണം കൈമാറുമ്പോള്‍ വേഷം മാറി എത്തിയ വിജിലന്‍സ് സംഘം പിടികൂടിയത്. ശനിയാഴ്ച വൈകുന്നേരം 6 മണിയോടെയാണ് സംഭവം നടന്നത്. കൈക്കൂലിയായി പണം പിടികൂടുമ്പോള്‍ രണ്ട് ഗസ്റ്റഡ് ഒഫിസര്‍മാരുടെ സാന്നിധ്യമുണ്ടായിരുന്നു.

കണ്ണൂര്‍ വിജിലന്‍സ് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത് സിഐമാരായ ഷാജി പട്ടേരി, പി.സുനില്‍കുമാര്‍, എസ് ഐമാരായ കെ.പി.പങ്കജാക്ഷന്‍, കെ.ജഗദിഷ്.എ എസ്ഐ എന്‍.വി.രമേശന്‍, പി.പി.നികേഷ്, സ്പെഷല്‍ പൊലിസ് ഓഫിസര്‍മാരായ ഇ.കെ.രാജു, ഇ.വി.ജയശ്രീ, സുഗേഷ് എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.പ്രതിയെ പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News