25.2 C
Kottayam
Sunday, May 19, 2024

ബ്രസീലിൽ ഇടതുപക്ഷത്തിന് വിജയം; ബൊൽസനാരോ പുറത്ത്, ലുല ഡ സിൽവ പുതിയ പ്രസിഡന്റ്

Must read

റിയോ ഡി ജനീറോ: ബ്രസീൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇടത് നേതാവ് ലുല ഡ സിൽവയ്ക്ക് ജയം. നിലവിലെ പ്രസിഡന്റ് ബൊൽസനാരോയെ തോൽപ്പിച്ചാണ് ഇദ്ദേഹം വിജയിച്ചത്. ശക്തമായ മത്സരമാണ് നടന്നത്. ബൊൽസനാരോയ്ക്ക് 49.17 ശതമാനം വോട്ട് ലഭിച്ചപ്പോൾ കേവല ഭൂരിപക്ഷമായ 50 ശതമാനം വോട്ട് ലുലക്ക് ലഭിച്ചു.

മുൻപ് ബ്രസീൽ പ്രസിഡന്റായിരുന്നു ലുല. 77 കാരനായ ലുലയ്ക്ക് ഇത് അഭിമാനകരവും അതിന് പുറമെ ശക്തമായ മടങ്ങിവരവുമാണ്. 2018 ൽ അഴിമതി ആരോപണത്തെ തുടർന്ന് ജയിലിലടക്കപ്പെട്ടിരുന്നു. 2018 ൽ നടന്ന തെരഞ്ഞെടുപ്പിൽ ബോൽസനാരോയ്ക്ക് അനായാസ വിജയം നേടാനായതും ഈ കാരണത്തെ തുടർന്നായിരുന്നു.

ബ്രസീലിൽ സാമ്പത്തിക രംഗം ശക്തിപ്പെടുത്തുകയെന്ന വലിയ ഉത്തരവാദിത്തമാണ് ലുലയ്ക്ക് മുന്നിലുള്ളത്. വിലക്കയറ്റം രൂക്ഷമാണ്. അതിനാൽ തന്നെ ലുലയുടെ സാമ്പത്തിക നയങ്ങൾ ഉറ്റുനോക്കപ്പെടും. 

നിലവിലെ പ്രസിഡന്റ് പരാജയപ്പെട്ട ചരിത്രം ഇതിന് മുൻപ് ബ്രസീലിലുണ്ടായത് 1985 ലാണ്. ചിലി, കൊളംബിയ, അർജന്റീന എന്നിവിടങ്ങളിലെ ഇടത് മുന്നേറ്റത്തിന്റെ തുടർച്ചയാണ് ബ്രസീലിലെയും വിജയം. ജനുവരി ഒന്നിനാവും ലുല ചുമതലയേൽക്കുക. 2003 മുതൽ 2010 വരെയാണ് ഇതിന് മുൻപ് അദ്ദേഹം പ്രസിഡന്റായിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week