28.4 C
Kottayam
Saturday, June 6, 2026

നിര്‍മ്മല സീതാരാമന്‍ തെറ്റിദ്ധരിപ്പിച്ചു; നവകേരള സദസ്സിൽ വിശദീകരിച്ചതോടെ അവർ പ്രതികരിച്ചു:പിണറായി

Must read

കൊച്ചി: സംസ്ഥാന വികസനത്തിന് സഹായിക്കാൻ ബാധ്യതപ്പെട്ട കേന്ദ്രസർക്കാർ തടസ്സങ്ങൾ സൃഷ്ടിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാർലമെന്റ് സമ്മേളനത്തിനിടെ കേന്ദ്ര ധനമന്ത്രി രാജ്യസഭയിൽ നടത്തിയ പ്രസ്താവന തെറ്റിദ്ധാരണ പരത്തുന്നതാണെന്നും മുഖ്യമന്ത്രി. പെരുമ്പാവൂരിൽ നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന ജി.എസ്.ടിയുടെ നൂറ് ശതമാനവും ഐ.ജി.എസ്.ടി.യുടെ 50 ശതമാനവും സംസ്ഥാനത്തിന് ലഭിക്കുന്നുണ്ടെന്നാണ് കേന്ദ്ര ധനമന്ത്രി പറഞ്ഞത്. അതോടൊപ്പം, കേന്ദ്ര നികുതിവരുമാനത്തിന്റെ 41 ശതമാനം സംസ്ഥാനങ്ങൾക്ക് നൽകുന്നുണ്ടെന്നും അവർ പറഞ്ഞു. എന്നാൽ, ഇത് രാജ്യത്തെ തന്നെ തെറ്റിദ്ധരിപ്പിക്കലാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ജി.എസ്.ടിയുടെ നൂറ് ശതമാനം സംസ്ഥാനത്തിന് നൽകുന്നുവെന്ന് ഈ സ്ഥാനത്ത് ഇരിക്കുന്ന വ്യക്തി തെറ്റിദ്ധാരണ പരത്തുന്നതിനായി നടത്തിയ പ്രസ്താവനയാണ്. ജി.എസ്.ടി വരുമാനത്തിന്റെ 50 ശതമാനം സംസ്ഥാനത്തിന്റെ തന്നെ വരുമാനമാണ്. സംസ്ഥാനത്തിന്റെ സംവിധാനങ്ങൾ ഉപയോ​ഗിച്ചും വിഭവങ്ങൾ ചിലവഴിച്ചുമാണ് ഇവ പിരിച്ചെടുക്കുന്നത്.

ജി.എസ്.ടി നടപ്പാക്കുമ്പോൾ സംസ്ഥാനങ്ങൾക്ക് തങ്ങളുടെ നികുതി അവകാശത്തിന്റെ 44 ശതമാനത്തോളം നഷ്ടപ്പെടുത്തേണ്ടി വന്നു. കേന്ദ​ത്തിന് ഇത് 28 ശതമാനമാണ്. എന്നാൽ, നടപ്പാക്കിയപ്പോൾ വിഹിതം നിശ്ചയിച്ചത് വരുമാനത്തിന്റെ 50 ശതമാനം കേന്ദ്രത്തിനും 50 ശതമാനം സംസ്ഥാനത്തിനുമെന്നാണ്. അപ്പോൾ സംസ്ഥാനങ്ങൾക്ക് നഷ്ടപ്പെട്ട നികുതി വരുമാനത്തേക്കാൾ കുറഞ്ഞ വരുമാനം മാത്രമേ ഇതുവഴി ലഭിക്കുന്നുള്ളൂ.

- Advertisement -

സംസ്ഥാനം എന്ന നിലയിൽ നമ്മുടെ കൈയ്യിലുണ്ടാകേണ്ട പണത്തിൽ വലിയ കുറവാണ് ഉണ്ടാകുന്നത്. ഇക്കാര്യം നവകേരളസദസ്സിൽ പതിനായിരങ്ങളുടെ മുന്നിൽ വിശദീകരിക്കുകയാണ്. ഇതോടെ, കേന്ദ്ര ധനമന്ത്രി പ്രതികരിക്കാൻ നിർബന്ധിതയായി. വസ്തുതാവിരുദ്ധമായാണ് കാര്യങ്ങൾ അവതരിപ്പിച്ചതെങ്കിലും ഇതുവരെ സംസാരിക്കാതിരുന്ന വിഷയത്തിൽ അവർ പ്രതികരിക്കാൻ തയ്യാറായി. അതിന് കാരണം നവകേരള സദസ്സിന്റെ ഭാഗമായി പങ്കെടുക്കുന്ന ജനാവലി തന്നെയാണ്.

- Advertisement -

രണ്ട് കാര്യങ്ങളാണ് നവകേരള സദസ്സിന്റെ ഭാ​ഗമായി ജനസമക്ഷം അവതരിപ്പിക്കാൻ ഉദ്ദേശിച്ചത്. നമ്മുടെ നാട് വികസിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. കാലാനുസൃതമായ പുരോഗതി എല്ലാ മേഖലകളിലും വേണമെന്നതാണ് ആഗ്രഹം. അത് എവിടെയെത്തി. ഇതോടൊപ്പം ഇനിയങ്ങോട്ട് സ്വീകരിക്കേണ്ട നടപടികളെന്തൊക്കെയാണ് എന്നതാണ് മറ്റൊരു ഭാ​ഗം, മുഖ്യമന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

Popular this week