29.4 C
Kottayam
Saturday, June 6, 2026

ആർ.എൻ.രവി അല്ല, ‘ആര്‍.എസ്.എസ്. രവി’എന്ന പേരാണ് നല്ലത്, ജനങ്ങൾ ചെരിപ്പൂരി എറിയും’; ഗവർണർക്കെതിരേ ഉദയനിധി സ്റ്റാലിൻ

Must read

ചെന്നൈ: ദേശീയ മെഡിക്കല്‍ പ്രവേശനപരീക്ഷയായ നീറ്റില്‍ നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കുന്ന ബില്ലിന് അംഗീകാരം നിഷേധിച്ചതിനു പിന്നാലെ ഗവര്‍ണര്‍ ആര്‍.എന്‍. രവിയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി ഡി.എം.കെ യുവജനവിഭാഗം സെക്രട്ടറിയും കായികമന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍. നീറ്റ് ബില്ലിന് അംഗീകാരം നിഷേധിക്കാന്‍ ഗവര്‍ണര്‍ക്ക് എന്തധികാരമാണുള്ളതെന്നും ആര്‍.എന്‍. രവി എന്നല്ല ‘ആര്‍.എസ്.എസ്. രവി’ എന്ന പേരാകും ഗവര്‍ണര്‍ക്ക് കൂടുതല്‍ ചേരുകയെന്നും ഉദയനിധി പറഞ്ഞു. നീറ്റിനെതിരെ ഡി.എം.കെ. യുവജനവിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ നിരാഹാരസമരത്തിലാണ് ഗവര്‍ണര്‍ക്കെതിരെ ഉദയനിധിയുടെ വിമര്‍ശനം.

സംസ്ഥാനം അംഗീകരിച്ച തീരുമാനങ്ങള്‍ രാഷ്ട്രപതിക്ക് കൈമാറുന്ന ഒരു പോസ്റ്റമാന്‍ എന്നതില്‍കവിഞ്ഞ് ഗവര്‍ണര്‍ക്ക് യാതൊരു അധികാരവുമില്ലെന്നും ഉദയനിധി പറഞ്ഞു. നീറ്റില്‍ നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കാത്തത് വിദ്യാര്‍ഥികളെ ആത്മഹത്യയിലേക്ക് നയിക്കുകയാണ്. ഇതുവരെ 21 പേരുടെ ജീവന്‍ നീറ്റിന്റെ പേരില്‍ നഷ്ടമായി. ഇതൊന്നും ആത്മഹത്യകളല്ല, കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. നടത്തിയ കൊലപാതകങ്ങളാണിത്. എ.ഐ.ഡി.എം.കെ ഇതില്‍ അവരെ പിന്തുണയ്ക്കുകയാണ്. നീറ്റ് ഒഴിവാക്കുന്നതുവരെ സമരം തുടരുകതന്നെ ചെയ്യും. മന്ത്രിസ്ഥാനം നഷ്ടപ്പെട്ടാലും പിന്മാറില്ല. ഒരു എം.എല്‍.എ ആയോ മന്ത്രിയായോ അല്ല ഞാന്‍ സമരത്തിന്റെ ഭാഗമായത്. നീറ്റു കാരണം ജീവിതം അവസാനിപ്പിച്ച വിദ്യാര്‍ഥികളുടെ സഹോദരനായാണ് ഞാന്‍ ഇവിടെ നിക്കുന്നത്, ഉദയനിധി പറഞ്ഞു.

ബില്ല് നിഷേധിക്കാന്‍ താങ്കളാരാണ്. എന്തധികാരമാണ് നിങ്ങള്‍ക്കുള്ളത്. ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് താങ്കള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കണം. ജനങ്ങളെ കണ്ട് നിങ്ങളുടെ ആശയങ്ങളെ കുറിച്ച് അവരോട് സംസാരിക്കണം. അവര്‍ നിങ്ങളുടെ മുഖത്തേക്ക് ചെരിപ്പൂരി എറിയും. താങ്കള്‍ വിജയിക്കുകയാണെങ്കില്‍ നിങ്ങള്‍ പറയുന്നത് ഞാന്‍ അനുസരിക്കും. നീറ്റിനെയും പിന്തുണയ്ക്കാം, ഉദയനിധി പറഞ്ഞു.

നീറ്റ് യോഗ്യത നേടാനാവാതെ 19-കാരനായ ഒരു വിദ്യാര്‍ഥിയും പിന്നാലെ വിദ്യാര്‍ഥിയുടെ അച്ഛനും ജീവനൊടുക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഉദയനിധി സ്റ്റാലിന്‍ നിരാഹാരസമരം പ്രഖ്യാപിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വിശ്വനാഥൻ ആനന്ദിനും ലോക ചാംപ്യൻ ഡി. ഗുകേഷിനും ഇല്ലാത്ത നേട്ടം; നോർവെ ചെസിൽ ആർ. പ്രഗ്നാനന്ദയ്ക്ക് ചരിത്ര വിജയം,വിൻസെന്റ് കെയ്മറെ തോൽപിച്ച് ഒന്നാം സ്ഥാനത്ത്

ഓസ്‍ലോ:നോർവെ ചെസ് ചാംപ്യൻഷിപ്പില്‍ ചരിത്ര വിജയവുമായി ഇന്ത്യൻ താരം ആർ‍. പ്രഗ്നാനന്ദ. നോർവെ ചെസ് കിരീടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് തമിഴ്നാട്ടുകാരനായ പ്രഗ്നാനന്ദ. ജർമനിയുടെ വിന്‍സന്റ് കെയ്മറെ തോൽപിച്ചാണ് 20 വയസ്സുകാരൻ...

വിദ്യാർഥികൾക്ക് ട്രാൻസ്‌പോർട്ട് ബസിൽ സൗജന്യയാത്ര; കർണാടകത്തിൽ ഉത്തരവിറങ്ങി

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ പുതിയ ജനപ്രിയപദ്ധതിക്ക് തുടക്കം. സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി. സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാർഥിനികൾക്ക് നിലവിൽ ബസുകളിൽ...

മലപ്പുറം കൊണ്ടോട്ടിയിൽ വാഹനപകടം; രണ്ട് മരണം, അഞ്ച് പേരുടെ നില ഗുരുതരം

മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്ത് ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. ട്രാവലിന്റെ ഡ്രൈവറാണ് മരിച്ചത്. പത്ത് പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. പാലക്കാട് വടവന്നൂർ സ്വദേശിയായ ഡ്രൈവർ,...

ആന്ധ്രയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ കല്ലേറ്; ലോക്കോ പൈലറ്റിന് ഗുരുതര പരിക്ക്

അമരാവതി: ആന്ധ്രാപ്രദേശില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ സാമൂഹ്യവിരുദ്ധരുടെ കല്ലേറ്. ആക്രമണത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റു. ട്രെയിനുകളുടെയും ജീവനക്കാരുടെയും സുരക്ഷയെക്കുറിച്ച് വലിയ ആശങ്ക ഉയര്‍ത്തുന്നതാണ് ഈ സംഭവം.ന്യൂഡല്‍ഹിയില്‍ നിന്ന്...

വയനാട്ടിൽ നാളെ റെഡ് അലർട്ട്; മേപ്പാടിയിൽ കർശന നിയന്ത്രണങ്ങൾ, റിസോർട്ടുകളും ഹോംസ്റ്റേകളും അടച്ചിടാൻ ഉത്തരവ്

കൽപ്പറ്റ: സംസ്ഥാനത്ത് കാലവർഷം അതീവ കനക്കുന്ന പശ്ചാത്തലത്തിൽ വടക്കൻ മലയോര ജില്ലയായ വയനാട്ടിൽ നാളെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത പ്രകൃതിദുരന്ത സാധ്യതകൾ നിലനിൽക്കുന്ന ഈ പ്രത്യേക...

Popular this week